Cover Page

Cover Page

Thursday, July 30, 2015

52. You Too Brutus (2015)

യൂ ടൂ ബ്രൂട്ടസ് (2015)

 You Too Brutus Theatrical Trailer

 തീവ്രം എന്ന ഡാർക്ക് ത്രില്ലറിനു  ശേഷം രൂപേഷ് പീതാംബരാൻ ചെയ്ത ഒരു കോമഡി ചിത്രമാണ് യൂ ടൂ ബ്രൂട്ടസ്. ഒരു നീണ്ട താര നിര തന്നെ അണി നിരന്നിട്ടുണ്ട് ഈ ചിത്രത്തിന്. ആസിഫ് അലി, ടോവിണോ തോമസ്‌, സ്രീനിവസാൻ, ഹണി റോസ്, രചന നാരായണൻകുട്ടി, അനു മോഹൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. റോബി എബ്രഹാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

വിവാഹേതര ബന്ധങ്ങളുടെയും അവിവാഹിതരുടെ ജീവിതത്തെയും ചെറു വയസിലുള്ള ബന്ധങ്ങളെയും ആസ്പധമാക്കിയാനു ചിത്രത്തിൻറെ കഥ വികസിക്കുന്നത്. പ്രത്യേകിച്ച് കഥയോ തിരക്കഥയോ ഒന്നുമില്ല എന്ന് തന്നെ പറയാം. ഈ ചിത്രം 10 പേരുടെ ജീവിതം അല്ലെങ്കിൽ കഥയാണ് കാണിക്കുന്നത്. ഇതൊരു മൾട്ടി ലീനിയർ ചിത്രം എന്നൊന്നും പറയാൻ കഴിയുകയില്ല, എന്നാൽ ആ രീതിയുമായി കുറച്ചു സാമ്യമുണ്ട്‌  താനും.
 
 അഭിയും (ആസിഫ് അലി) അപർണയും (രചന) യുവ ദമ്പതികൾ ആണ്.   സ്വന്തമായി ഒരു റിക്കോർഡിംഗ് ഏജൻസി നടത്തുന്ന അഭി അപർണയെ കല്യാണം കഴിക്കുന്നത്‌ മൂലം ജ്യേഷ്ഠനായ ചിത്രകാരൻ  ഹരിയുമായി (ശ്രീനിവാസൻ) പിണങ്ങി വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. ഹരിയുടെ ഒപ്പം അഭിയുടെ കൂട്ടുകാരനായ ഫോട്ടോഗ്രാഫർ വിക്കിയും (അനു മോഹൻ) ജിമ്മൻ ടോവിനോയും (ടോവിനോ തോമസ്‌) അരുണും (ആഹ്മെദ്‌ സിദ്ദിഖ്വി) താമസിക്കുന്നുണ്ട്. ഹരിയ്ക്കു എതിർവീട്ടില് താമസിക്കുന്ന ഡാൻസ്  ടീച്ചറിനെ (മുക്ത) ഇഷ്ടമാണ്. എന്നും അവരുടെ ബാൽക്കണിയിൽ ഡാൻസ് പടിപ്പിക്കുന്ന ടീച്ചറിനെ നോക്കി സമയം ചിലവിടും. വിക്കി മോഡലായ പാട്ടുകാരി ഷെർലിയും സുഹൃത്തുക്കളാണ്, വിക്കി മൂലം അഭി ഷെർലിയെ  ഇഷ്ടത്തിലാവുകയും ചെയ്യുന്നു.. ടോവിനോ ഒരു വിടുവായക്കാരനാണ്. ഇവരുടെയെല്ലാം ജീവിതം കാണിച്ചു കൊണ്ട് കഥ മുൻപോട്ടു പോകുന്നു.

ശ്രീനിവാസൻ എന്ന നടന്റെ എല്ലാ പ്രഭാവം പോയി എന്ന് ഈ ചിത്രം കാണുമ്പോൾ മനസിലാവും. പഴയ അദ്ദേഹം ചെയ്യുമ്പോഴുള്ള ആ പ്രസരിപ്പ് കാണാനില്ല. ചില സീനുകളിൽ നന്നായി എങ്കിലും, മൊത്തത്തിൽ പോര എന്ന് തന്നെ പറയാം. ആസിഫ് അലി, അനു മോഹൻ, ആഹ്മെദ്‌, സുധി കോപ്പ, എന്നിവർ തരക്കേടില്ലാതെ തന്നെ ചെയ്തു. ഹണി റോസ്, രചന നാരായണ്‍കുട്ടി എന്നിവര് നല്ല അസലു വെറുപ്പീർ തന്നെയായിരുന്നു. ഹണി റോസ് കാണാൻ അഴകും നല്ല ശരീര വടിവും ഉള്ളത് കൊണ്ട് മാത്രമാണെന്ന് തോന്നുന്നു മലയാള സിനിമാ ഫീൽഡിൽ പിടിച്ചു നില്ക്കുന്നത്. നല്ല അറുബോറൻ അഭിനയം തന്നെയായിരുന്നു. രചന ശരിക്കും മോശം അഭിനയം (over acting) തന്നെയായിരുന്നു. ചിത്രത്തിൽ ശരിക്കും തിളങ്ങിയത് ടോവിനോ ആയി വന്ന ടോവിണോ തോമസ്‌ ആയിരുന്നു. അദ്ദേഹം വരുന്ന ഓരോ സീനും നമ്മിൽ ചിരി ഉളവാക്കാൻ പോകുന്നതായിരുന്നു. ഡയലോഗ് ടെലിവെറിയും, പേടിത്തോണ്ടനായ  ജിമ്മനായിട്ടു പുള്ളി ശരിക്കും തിളങ്ങി. ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ നില്ക്കുന്ന ഒരു കഥാപാത്രം എന്നത് ടോവിണോ ആണ്. അതിനു മുഴുവൻ ക്രെടിട്ടും ടോവിനോയ്ക്ക് തന്നെ.

കഥയുടെ കാര്യം പറയുവാണെങ്കിൽ, 2009-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ "He's Just Not That Too Into You" ഒരു ക്ലീൻ കോപ്പിയാണ്. അത് തന്നെ വളരെ വിരസമായ ഒരു ചിത്രമാണ്, ശരിക്കും ബോറടിച്ച എനിക്ക് ഈ ചിത്രം അത്ര ബോറായി തോന്നിയതുമില്ല.. എന്നിരുന്നാലും, ഒരു തട്ടിക്കൂട്ട് സിനിമയായെ ഇതിനെ കാണാൻ കഴിയുകയുള്ളൂ.. ഒരു പുതുമയുമില്ല ഈ ചിത്രത്തിൽ, സ്ഥിരം കണ്ടു വരുന്ന വിവാഹേതര ബന്ധങ്ങളും സെക്സും അല്ലാതെ ഈൗ ചിത്രത്തിൽ ഒന്നും കാണാൻ കഴിയുകയില്ല. രൂപേഷ് പീതാംബരന്റെയും മാത്തുക്കുട്ടിയുടെയും സംഭാഷണങ്ങൾ നന്നായിരുന്നു.
റോബി അബ്രഹാമിൻറെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും നന്നായിരുന്നു. 

ടോവിനോയുടെ ചില കൊമാടികൾക്ക് വേണ്ടി കാണാം ഈ ചിത്രം. ഒരു പുതിയ സന്ദേശമോ ഒന്നും ഈ  ചിത്രത്തിന് നല്കാൻ കഴിയുകയില്ല എങ്കിലും ഒരു നേരംപോക്കിന് വേണ്ടി കാണുന്നതിൽ തെറ്റില്ല.

എന്റെ റേറ്റിംഗ് : 5.8 ഓണ്‍ 10

 

Wednesday, July 29, 2015

51. The Equalizer (2014)

 ദി ഇഖ്വലൈസർ (2014)



Language : English
Genre : Action | Thriller
Director : Antoine Fuqua
IMDB Rating : 7.2

The Equalizer Theatrical Trailer


 ഈ ചിത്രം കാണാൻ വേണ്ടി ഞാൻ ബ്ലൂറേ ഇറങ്ങുന്നതും വരെയും കാത്തിരുന്നു. ഒരു ചിത്രം കണ്ടു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചോദ്യം വരാം, "എന്ത് കൊണ്ട് ഞാനീ ചിത്രം തീയറ്ററിൽ കണ്ടില്ല?". അതേ ചോദ്യവും എന്റെ മനസ്സ് എന്നോട് ചോദിച്ചു. കാരണം ഇതിലെ പല ആക്ഷൻ സീനുകളും വെള്ളിത്തിരയിൽ കാണുമ്പോൾ കാണുന്ന ആ ത്രിൽ ഒരു ലാപ്ടോപിലോ വലിയ ടിവിയിലോ കണ്ടാൽ കിട്ടുകയില്ല. 

റോബർട്ട് മക്കാൾ വിരമിച്ച ഒരു ബ്ലാക്ക്‌-ഓപ്സ് സൈനികൻ ആയിരുന്നു, ഇപ്പോൾ ബോസ്റ്റണിൽ ശാന്തജീവിതം നയിക്കുന്നു. തന്റെ പഴയ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കില്ല എന്ന് തന്റെ മരിച്ചു പോയ ഭാര്യയോടു ശപഥം ചെയ്ത റോബർട്ട്, ബോസ്റ്റണിലെ ഒരു ഡിപ്പാർട്ട്മെന്റൽ സ്റ്റോറിൽ ജോലി ചെയ്തു രാത്രി ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ പുസ്തം വായിച്ചു കൊണ്ടിരിക്കലും, വളരെ വൈകിയേ തൻറെ വീട്ടിലേക്കു തിരിച്ചു പൊകുകയുമുള്ളൂ, അതാണ്‌ സ്ഥിരം പതിവ്. അവിടെ വെച്ച് അലീന എന്നാ ഒരു കൗമാരപ്രായത്തിലുള്ള ഒരു വേശ്യയെ പരിചയപ്പെടുന്നു. റഷ്യൻ മാഫിയയുടെ കീഴിൽ ജോലി ചെയ്യുന്ന അലീന ഒരു ദിവസം അവളുടെ പിമ്പിൻറെ ക്രൂരമായ പീഡനത്തിൽ പരുക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇത് കണ്ടു ഇത്തിരി വിഷമം തോന്നുന്ന റോബർട്ട്  അവളുടെ പിമ്പും കൂട്ടാളികളും ഉള്ള ഇടത്തേക്ക് പോകുന്നു. അവിടെ ചെന്ന്, തന്റെ കയ്യില 9800 ഡോളറുകൾ മാത്രമേ ഉള്ളൂ, അത് സ്വീകരിച്ചു അലീനയ്ക്ക് സ്വാതന്ത്ര്യം അനുവധിക്കനമെന്നു അപേക്ഷിക്കുന്നു. പക്ഷെ റോബർട്ടിനെ കിളവനെന്നും ബലഹീനനെന്നും വിളിച്ചു ആക്ഷേപിക്കുന്നതു കേട്ട് ചോദിച്ച റോബർട്ട് ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരെയും വധിക്കുന്നു.


റഷ്യൻ മാഫിയയുടെ തലവനായ വ്ലാദിമിർ, റ്റെഡി എന്നാ തന്റെ വലംകൈയിനെ തന്റെ കൂട്ടാളികളെ കൊന്നവരെ കണ്ടു പിടിക്കാനായി അയക്കുന്നു. റ്റെഡിയ്ക്ക് റോബർട്ടാണ് ആ കൃത്യം ചെയ്തതെന്ന് മനസിലാക്കുന്നു. പിന്നീടുള്ളത് കണ്ടു തന്നെ അറിയണം..


ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഈ ചിത്രത്തിന് അത്ര വലിയ കഥയൊന്നും തന്നെ ഇല്ല. എന്നാൽ ഇത്രയും ഒരു സാധാരണമായ  കഥയെ ശെരിക്കും ആസ്വാദനകരമാക്കിയതിനു  അന്റോയിൻ ഫക്ക്വ എന്നാ സംവിധായകനു തന്നെയാണ് മുഴുവൻ ക്രെഡിറ്റും. വെറുമൊരു പ്രതികാര കഥയാണ് എങ്കിലും അദ്ദേഹം ഈ ചിത്രത്തിന് കൊടുത്തിരിക്കുന്ന ട്രീറ്റ്മെൻറ് കിടിലം എന്ന് പറയാൻ പറ്റില്ല, കിടിലോല്ക്കിടിലം. 

ഈ ചിത്രം നിറഞ്ഞാടിയിരിക്കുന്നത് ഡെൻസിൽ വാഷിങ്ങ്ടൻ  ആണ്. ഒരു വണ്‍ മാൻ ഷോ തന്നെയാണ് ഈ ചിത്രത്തിൽ. വളരെ മിതഭാഷിയായ ഒരു മധ്യവയസ്കനായി  അതെ സമയം വളരെയധികം ദുരൂഹതയുള്ള ഒരു കഥാപാത്രമായി ഒരു വിസ്മയം തന്നെ അഭിനയത്തിൽ അദ്ദേഹം തീർത്തു. Cold Blooded വില്ലനായി വന്ന മാർട്ടിൻ സോസ്കാസ് നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ഡെൻസിൽ എന്നാ അഭിനയ ഭീകരന്റെ മുന്നിൽ ഒരു പരിധി വരെ പിടിച്ചു നിൽക്കുകയും ചെയ്തു. ക്ലോയി ഗ്രേസ് മർറ്റീൻസ് ഒരു ചെറിയ റോളിലാണ് വന്നത് എന്നാൽ കൂടി ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ഒരു പ്രധാന കണ്ണി കൂടി ആകുന്നു അവർ.

ലൈറ്റിംഗ്, ബാക്ഗ്രൌണ്ട് സ്കോര് എല്ലാം തന്നെ നന്നായിരുന്നു.. 

മാസ് എന്ന് വെച്ചാൽ ഇത് വെറും മാസല്ല ഒരു മരണ മാസ് തന്നെയായിരുന്നു.

എന്റെ റേറ്റിംഗ് : 9 ഓണ്‍ 10 







50. Jadesoturi (Jade Warrior) (2006)

ജേഡ്സോട്ടുരി (ജേഡ് വാരിയർ) (2006)



Language : Finnish | Chinese
Genre : Action | Drama | Fantasy
Director : Antti-Jussi Annila
IMDB Rating :6.0

Jadesoturi Theatrical Trailer


ഫിന്നിഷ് പുരാണ "കലെവല" കഥകളെ ചൈനീസ് വൂഹിയ (Wuxia) ഘടകങ്ങളെയും സംയോജിപ്പിച്ച് അന്റ്റി ഉസ്സി അന്നില സംവിധാനം ചെയ്ത ഫിന്നിഷ് ചിത്രമാണ് ജേഡ്സോട്ടുരി. രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന കലാചാരങ്ങളെ കൂട്ടി യോജിപ്പിച്ച് ഒരു വിശ്വസനീയമായ ശ്രിഷ്ടി നിര്മ്മിക്കുക്ക എന്ന വെല്ലുവിളിയാണ് സംവിധായകനായ അന്റ്റി ഏറ്റെടുത്തത്.  അത് നല്ലൊരു ശതമാനം വരെ അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം. 

പുനർജ്ജന്മം എന്നാ കാല്പനികതയെ ആസ്പദമാക്കി രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥയായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്, ആ രണ്ടു കാലഘട്ടവും രണ്ടു സ്ഥലങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നു. വളരെ പ്രാചീന കാലഘട്ടം കാണിക്കുന്നത് ചൈനയും ആധുനിക കാലഘട്ടം ഫിൻലാണ്ടും  ആണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

പ്രാചീന കാലാതെ ചൈനയിൽ സെങ്ങ്-പോ എന്ന ഒരു കൊല്ലനുണ്ടായിരുന്നു. അദ്ദേഹം ശാശ്വതമായ സമ്പത്തിനും സന്തൊഷത്തിനുമായി ഒരു ഉപകരണം നിർമ്മിക്കുന്നു. അതിനെ സെമ്പോ എന്ന് പേരുമിടുന്നു. പക്ഷെ അത് ഒരു പിശാച് തട്ടിയെടുത്തു നരകത്തിലേക്കുള്ള വഴി ആക്കി മാറ്റുന്നു. അത് വീണ്ടെടുക്കാൻ കഴിയുന്നത്‌ സിന്ടായി  എന്നാ സെങ്ങ്-പോയുടെ മകന് മാത്രമാണ്. എന്നാൽ സിന്റായി ആ രോന്യയുമായി   പ്രണയത്തിലുമാണ്. രോന്യ ഒരു ദിവസം കൈയോട് വഴക്കുണ്ടാക്കുമ്പോൾ അവിടെ ഇരുന്ന ആർട്ടിഫാക്സ് നശിപ്പിക്കുന്ന സമയത്ത് ഒരു കലശം കണ്ടെത്തുന്നു. ആ കലശം  തുറക്കുന്നത് മൂലം, സിന്റായി തന്റെ പൂർവകാലം എല്ലാം ഓർമ്മ വരുന്നു. അങ്ങിനെ ചൈനീസ് യതിവര്യന്മാരെയും കൂട്ടി പിശാചിനെ വധിക്കാൻ വേണ്ടി സിന്റായി ഇറങ്ങിത്തിരിക്കുന്നു. പിശാചിനെയും വധിച്ചു, അതിന്റെ തല വെട്ടി ഒരു പെട്ടിയിലാക്കി ആർക്കും അത് തുറക്കാൻ കഴിയാത്ത ഒരിടത്ത് അത് ഉപേക്ഷിക്കുന്നു.

അടുത്തതായി കാണിക്കുന്നത് ആധുനിക കാലത്താണ്, മേലെ പറഞ്ഞിരിക്കുന്ന അതെ രീതിയിൽ തന്നെയാണ് കഥ പോകുന്നതും എല്ലാം. സിന്റായി കൈ ആയിട്ട് ഫിൻലാന്ടിൽ പുനര്ജ്ജനിക്കുന്നു.പക്ഷെ ഇവിടെ, പിശാചിനെ കൈ കീഴ്പ്പെടുത്തുമോ എന്നുള്ളത് കഥയിൽ പറഞ്ഞിരിക്കുന്നു. 

ഇതിൽ എല്ലാ ജന്മങ്ങളിലും തന്റെ പ്രാണസഖിയെ സ്വന്തമാക്കണം എന്ന ഒരു ഉദ്ദേശത്തൊടു തന്നെയാണ് നായകൻ മുൻപോട്ടു പോകുന്നത്.

കുറച്ചു മന്ദഗതിയിലാണ് ചിത്രം പുരൊഗമിക്കുന്നെങ്കിലും ബോറടിക്കാതെ കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പഴയ കാലവും പുതിയ കാലവും തെറ്റില്ലാതെ ചിത്രീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു ഫാന്റസി കഥയെന്ന രീതിയിൽ, ആസ്വദിക്കാൻ പോന്ന ഒരു കൃതിയാണിത്. വാൾപയറ്റൊക്കെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. എന്നെ ഈൗ ചിത്രത്തിലേക്ക് കൂടുതൽ ആകര്ചിച്ചത് ഈ ചിത്രത്തിൻറെ ലൈറ്റിംഗ് ആണ്. ഒരു ഡാർക്ക്‌ മോഡിൽ സെറ്റ് ചെയ്തിരിക്കുന്ന ചിത്രം നന്നായി തന്നെ ഗ്രാഫിക്സും മിക്സ് ചെയ്തിരിക്കുന്നു.

ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഫിന്നിഷ് സിനിമ എന്നാ ഖ്യാതിയും ഈ ചിത്രത്തിനുണ്ട്.

 
ഇതര ഭാഷകളിലെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് : 7.2 ഓണ്‍ 10

Saturday, July 25, 2015

49. Mirchi (2013)

മിർച്ചി  (2013)


Language : Telugu
Genre : Action | Drama
Director : Koratala Siva
IMDB Rating : 7.0

Mirchi Theatrical Trailer

ബ്രിന്ദാവനം, ഊസരവെള്ളി  എന്ന ഹിറ്റ്‌ ചിത്രങ്ങൾക്ക്  സംഭാഷണം രചിച്ചതിന് ശേഷം കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മിർച്ചി. പ്രഭാസ് നായകനായ ചിത്രത്തിൽ അനുഷ്ക ഷെട്ടിയും രിച്ച ഗംഗോപാദ്ധ്യായും നായികമാരായി  എത്തിയത്. ക്രിട്ടിക്കുകളുടെ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സോഫീസ് ബ്ലൊക്ക്ബസ്റ്റർ കൂടി ആയിരുന്നു.



പൊതുവെ ശാന്ത സ്വഭാവക്കാരനായ ജയ്, മാനസ എന്നാ പെണ്‍കുട്ടിയെ കുറച്ചു ഗുണ്ടകളിൽ  നിന്നും സംഘട്ടനം ഒന്നുമില്ലാതെ രക്ഷിക്കുന്നു. അവർ അങ്ങിനെ സുഹൃത്തുകളാകുന്നു. ഒരു ദിവസം ജയ്‌ മാനസയോടു പ്രേമാഭ്യാർത്ഥന നടത്തുമ്പോൾ അവർ നിരസിക്കുന്നു. വേർപാടിന്റെ വേദന ഉണ്ടാകാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നു എന്ന് പറഞ്ഞു അവളുടെ നാടും അവളുടെ യാഥാസ്ഥിതിക മനസ്ഥിതിയുള്ള തന്റെ കുടുംബത്തെയും പറ്റി പറയുന്നു. മിലാനിൽ നിന്നും ജയ്‌ മാനസയുടെ നാട്ടിലേക്ക് പോകുന്നു, അവിടെ മാനസയുടെ വീട്ടുകാരുടെ മനസെല്ലാം മാറ്റുന്നു. പിന്നീട് മാനസ നാട്ടിൽ വന്നപ്പോൾ ജയ്യുടെ സ്വഭാവം ഇഷ്ടപ്പെടുന്ന അവരുടെ വീട്ടുകാർ മാനസയുമായി ഉള്ള വിവാഹം നിശ്ചയിക്കുന്നു. എന്നാൽ, ജയ്‌ മാനസയോട് തന്റെ പൂർവകാല ചരിത്രം പറയുന്നു. താൻ മാനസയുടെ വീട്ടുകാരുമായിടു പൂർവവൈരാഗ്യം ഉള്ള വീട്ടിലുള്ളതാണെന്നു, തനിക്കു വെന്നെല എന്നാ പെണ്‍കുട്ടിയുമായിട്ടു ഇഷ്ടമാണെന്നും പറയുന്നു. പിന്നീട് നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യത്തിനെല്ലാം മറുപടി തരുന്നു ഈ ചിത്രം.

നല്ല സംഭാഷണങ്ങളും അതിലും മികച്ച ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണീ ചിത്രം. പ്രഭാസ് ഒരേ സമയം പ്രണയനായകനുമായും പിന്നെ ആക്ഷൻ നായകനായും തിളങ്ങി. അത് തന്നെയാണീ ചിത്രത്തിൻറെ ഹൈലൈറ്റ്. ആദ്യപകുതി ഒരു നല്ല കുടുംബപരമായ ഒരു ഡ്രാമയാണെങ്കിൽ രണ്ടാം പകുതി ചിത്രത്തിൻറെ കഥയ്ക്ക്‌ ആക്കവും വേഗതയും കൂടുന്നു. പുതുമ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥയാണെങ്കിലും അത് കൈകാര്യം ചെയ്ത രീതിയാണ് ഈ ചിത്രത്തിനെ ഒരു മികച്ച സിനിമയാക്കുന്നത്. അതിനു സംവിധായകന്റെ കഴിവിനെ തന്നെ അംഗീകരിക്കണം. ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങളൊന്നും തന്നെ സിനിമയിൽ തോന്നിയിരുന്നില്ല എന്നതാണ് സത്യം.

സത്യരാജ്, തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ ഉള്ള ബ്രഹ്മാനന്ദത്തിന്റെ കോമഡി നന്നായിട്ടുണ്ടായിരുന്നു. സമ്പത്ത്, ആദിത്യ, നദിയ മൊയ്തു ബാക്കിയുള്ള സഹാനടന്മാരും നടിമാരും അവരവരുടെ ഭാഗങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു. നായികമാരിൽ കൂടുതൽ സുന്ദരിയായി തോന്നിയത് അനുഷ്ക തന്നെയാണ്. അവരുടെ അഭിനയത്തിലും അത്ര കുറ്റം പറയാനാകുകയുമില്ല.

ദേവി ശ്രീ പ്രസാദിന്റെ ഇമ്പമാർന്ന സംഗീതം ചിത്രത്തിന് നല്ലൊരു മുതൽക്കൂട്ടായിട്ടുണ്ട് . ഇതേതോ ബാഗുന്ധെ എന്നാ പാട്ട് കേഴ്വിക്കു സുഖം തരുന്ന ഒന്ന് തന്നെയാണ്. ഡാൻസ് കൊറിയോഗ്രഫിയും വളരെ നന്നായിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ഉത്സവകാല ചിത്രം തന്നെയാണ് മിർച്ചി. കുടുംബത്തോട് ഒത്തൊരുമിച്ചു കാണാൻ പറ്റിയ ഒന്ന്.

എന്റെ റേറ്റിംഗ് : 8.3


48. Secret Reunion (Ui-hyeong-je) (2010)

സീക്രട്ട് റീയൂണിയൻ (യൂ ഹ്യൂങ്ങ് എ) (2010)




Language : Korean
Genre : Action | Adventure | Drama | Espionage | Mystery | Thriller
Director : Jang Hoon
IMDB Rating : 7.1


Secret Reunion Theatrical Trailer


സീക്രട്ട് റീയൂണിയൻ: 2010ൽ പുറത്തിറങ്ങിയ ഒരു സൌത്ത് കൊറിയൻ ചിത്രമാണ്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് ജാംഗ് ഹൂൻ ആണ്.മാൻ ഫ്രം നോവേർ എന്നാ ബ്ലോക്ക്ബസ്റ്ററിനു തൊട്ടു പിന്നിലാണ് ഈ ചിത്രത്തിൽ ബോക്സോഫീസിൽ സ്ഥാനം.


ഇതിൽ രണ്ടു നായകന്മാർ ഉണ്ട്, അവരെ അവതരിപ്പിച്ചിരിക്കുന്നത് സോംഗ് കാങ്ങ് ഹോ (മെമ്മൊറീസ് ഓഫ് മർഡർ, ദി ഹോസ്റ്റ്, സ്നോപിയെർസർ) പിന്നെ കാംഗ് ഡോംഗ് വോണ് എന്നിവരാണ്. ഇതിൽ നായിക ഇല്ല എന്നതും ഒരു വ്യത്യസ്തത ആണ്.

ദക്ഷിണ (South) കൊറിയയിലെ ഒരു ഇന്റെല്ലിജൻസ് ഏജന്റും ഉത്തര (North) കൊറിയയുടെ ഒരു ചാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം നല്ല ആക്ഷനും പിന്നെ കോമഡിയും കലർന്ന ഒരു Espionage ത്രില്ലർ ആണ്.

സൌത്ത് കൊറിയയിൽ ഒരു സാധാരണ പൌരനായി താമസിക്കുന്ന ഒരു നോർത്ത് കൊറിയൻ ചാരനാണ് ജി- വോണ്‍. അതെ സമയം നോർത്ത് കൊറിയൻ ചാരന്മാരെ പിടിക്കാൻ നിയോഗിക്കപ്പെടുന്ന നാഷണൽ ഇന്റലിജൻസ് എജന്റ്റ് ആണ് ലീ.
അങ്ങിനെ നോർത്ത് കൊറിയയിൽ നിന്നും പുതിയൊരു ദൗത്യം ജി വോണിനു ലഭിക്കുന്നു, നോർത്ത് കൊറിയൻ തലവൻറെ കസിനെ വധിക്കണം എന്നതായിരുന്നു ആ ദൗത്യം. പക്ഷെ അതിൽതൻറെ  സന്തതസഹചാരി ചതിച്ചതിനെ തുടർന്ന് ജി വോണിനു ആ ദൗത്യം നിർവഹിക്കാൻ കഴിയാതെ വരുന്നു. അതോടെ നോർത്ത്  കൊറിയ ജിവോണിനെ  കൈവിടുന്നതോടെ രണ്ടു രാജ്യത്തിൻറെയും നോട്ടപ്പുള്ളിയായി മാറുന്നു. ആ സംഭവത്തിൽ ചാരന്മാരുമായിട്ടു ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ നിരവധി പോലീസ് ആൾക്കാർ മരിക്കുന്നതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കുന്ന ലീ ഏജൻസിയിൽ നിന്നും പുറത്താവുന്നു.

ആറു വർഷങ്ങൾക്കു ശേഷം, പ്രൈവറ്റ് ഡിറ്റക്ടീവ് ആയി സ്വന്തമായി ഒരു സംരംഭം നടത്തുന്ന ലീ ഒരു അന്യേഷണത്തിനിടെ ഒരു ലോക്കൽ ഗുണ്ടയുമായി ഏറ്റുമുട്ടുന്നു. അതിൽ നിന്നും
ജി- വോണ്‍ ലീയെ രക്ഷപെടുത്തുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ അവർക്ക് രണ്ടു പേർക്കും അവരുടെ പൂർവ  മനസിലാവുന്നു. എന്നാൽ അത് പുറത്തു കാണിക്കാതെ ലീ ജി വോണെ തൻറെ കമ്പനിയിലേക്ക് ജോലിയ്ക്ക് ക്ഷണിക്കുന്നു. ലീയുടെ ഉദ്ദേശം ജി വോന്റെ തലവനെ കണ്ടു പിടിക്കുക എന്നതാണ്. ലീ കരുതിയിരിക്കുന്നത് ജി വോണ് ഇപ്പോഴും നോർത്ത് കൊറിയയുടെ ചാരാൻ എന്നാണു. അതെ സമയം ജി വോണ് കരുതിയിരിക്കുന്നത് ലീ അണ്ടർകവർ ആയി എജന്സിയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നത്. രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും ഒളിഞ്ഞും മറഞ്ഞും ഓരോരുത്തരുടെ രഹസ്യം കണ്ടു പിടിക്കാൻ ശ്രമിക്കുന്നു. പിന്നീടുള്ള കഥ കാണുന്നതാണ്.

നല്ല ഒരു കഥ, അത് നല്ല രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട് സംവിധായകൻ.. ഒരു നിമിഷം പോലും പ്രേക്ഷകരെ  ബോറടിപ്പിക്കാതെ കൊണ്ട് പോവാൻ ശ്രമിച്ചിട്ടുണ്ട്. നല്ല കോമഡിയും, നല്ല ആക്ഷൻ കൊറിയോഗ്രഫിയും, നല്ല അഭിനയവും ചിത്രത്തിൻറെ മാറ്റ് കൂട്ടിയിട്ടുണ്ട്.

കൊറിയൻ ചിത്ര ആരാധകർക്ക് തീർച്ചയായും കാണാം. എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ചിത്രമാണ്. അത്ര വലിയ ത്രില്ലടിക്കാൻ ഒന്നുമില്ല എങ്കിലും നല്ല ഒരു എന്റർറ്റൈനർ ആണ് സീക്രട്ട് റീ യൂണിയൻ.

വാല്ക്കഷ്ണം : നാളെ ഒരു നാൾ ബോളിവുഡിൽ ഈ ചിത്രം പാകിസ്താൻ ചാരനും ഇന്ത്യൻ ഏജന്റും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഒരു സിനിമ ആകാനുള്ള ചാൻസ് തള്ളിക്കളയാനാവുന്നില്ല.

എന്റെ റേറ്റിംഗ്: 7.5 ഓണ് 10

Thursday, July 23, 2015

47. John Wick (2014)

ജോണ്‍ വിക്ക്  (2014)


Language : English
Genre : Action | Thriller
Director : Chad Stahelski & David Leitch
IMDB Rating : 7.2

John Wick Theatrical Trailer

 യാതൊരു റ്റ്വിസ്ട്ടുമില്ലാത്ത ഒരു കിടിലൻ ആക്ഷൻ  ത്രില്ലറാണ് ജോണ്‍ വിക്ക്.  ആക്ഷൻ കൊറിയോഗ്രാഫർ ആയ ചാഡ്‌ സ്റ്റഹെൽസ്കിയും ഡേവിഡ്‌ ലെച്ചും ചേർന്ന് എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടൈറ്റിലിൽ തന്നെ കീയനു റീവ്സ് അഭിനയിച്ചിരിക്കുന്നു. വില്ലെം ടഫോ, അട്രിയന്ന  പാലെക്കി, ബ്രിജെറ്റ് മോയ്നഹാൻ, എന്നിവരും അഭിനയിച്ചിരിക്കുന്നു.

കാൻസർ കാരണം ഭാര്യ മരിച്ച വ്യസനത്തിലിരിക്കുന്ന  ജോണ് വിക്കിന് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പട്ടിക്കുട്ടിയെ കൊറിയറിൽ ലഭിക്കുന്നു. അത്, തന്റെ ഭാര്യ അവരുടെ ഓർമ്മയിൽ കഴിയുന്ന ജോണ് വിക്കിന് കൂട്ടായിരിക്കാൻ സമ്മാനിച്ചതാണ്. ഒരു ദിവസം, ജോണിന്റെ വിന്റേജ് കാർ കണ്ടിഷ്ടപ്പെട്ട റഷ്യൻ മാഫിയയുടെ തലവന്റെ മകൻ, ജോണിൻറെ വീട്ടിൽ രാത്രിയിൽ കൂട്ടാളികളുമൊത്തു ജോണിനെ തല്ലിച്ചതച്ചു നായയെയും കൊന്നു 1969 മോഡൽ കാർ മോഷ്ടിച്ച് കൊണ്ട് പോകുന്നു. തന്റെ നായയെ കൊന്നതിനും കാർ മോഷ്ടിച്ചതിനും ഒറ്റയാൾ പോരാളിയായി റഷ്യൻ മാഫിയയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥ. 

ട്വിസ്ട്ടുകലോന്നും ഇല്ലാതെ തന്നെ ഒരു നല്ല പ്രതികാര കഥ പറഞ്ഞിരിക്കുന്നു ഇവിടെ. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ  സീക്വൻസ് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. കഥ കേൾക്കുമ്പോൾ അൽപം അവിശ്വസനീയമായി തോന്നാമെങ്കിലും, വളരെയധികം വിഷ്വാസകരമായി തന്നെയാണ് ചിത്രം എടുഹ്ത്തിരിക്കുന്നത്. അത് സ്ക്രീനിൽ അല്ലെങ്കിൽ കണ്ടു തന്നെ അനുഭവിക്കണം. 50 വയസു പ്രായമുള്ള കീയനു റീവ്സ് തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. ഈ പ്രായത്തിലും ഇത്തരം ഫ്ലെക്സിബിൾ  ആയി ആക്ഷൻ  ചെയ്യുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. 

ബാക്ക്ഗ്രൌണ്ട് സ്കോർ നന്നായിരുന്നു. വിലേം ടഫോ, അദ്രിയാന പല്ലക്കി, എല്ലാവരും നന്നായി തന്നെ പെർഫോം  ചെയ്തു. 

വെറും 20 മില്ലിയൻ മുതൽമുടക്കുള്ള ജോണ്‍ വിക്ക് 79 മില്ലിയണോളം നേടിയിട്ടുണ്ട്. 

ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു കിടിലൻ ആക്ഷൻ ചിത്രം ആണ് ഇത്.

എൻറെ റേറ്റിംഗ് : 8.6 ഓണ്‍ 10 

വാൽക്കഷ്ണം : ജോണ്‍ വിക്കിനറെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. വീണ്ടും ഒരു നല്ല ആക്ഷൻ ചിത്രം കാണാം എന്നാ പ്രതീക്ഷ തരുന്നുണ്ട്.


 


Wednesday, July 22, 2015

46. The Target (Pyojeok) (2014)

ദി ടാർഗറ്റ് (2014)




Language : Korean
Genre : Action | Thriller
Director : Yoon Hong-Seung
IMDB Rating : 6.4


The Target Theatrical Trailer


പോയിന്റ്‌ ബ്ലാങ്ക് എന്ന ഒരു ഫ്രഞ്ച് ഹിറ്റ്‌ ചിത്രത്തിൻറെ കൊറിയൻ റീമേക്ക് ആണ് ദി ടാർഗറ്റ്.

ഒരു കോണ്ട്രാക്റ്റ് കില്ലർ ആയിരുന്ന യൂ ഹൂൻ എല്ലാം നിർത്തി ഒരു സാധാരണ ജീവിതം നയിച്ച്‌ വരുമ്പോൾ സമൂഹത്തിലെ ഉന്നത വ്യക്തിയെ കൊലപ്പെടുത്തിയതിനു പോലീസും സ്പെഷ്യൽ യൂണിറ്റും വേട്ടയാടുന്നു. ചേസിൽ മുരിവേൽക്കപ്പെടുന്ന യൂ ഹൂൻ ഒരു ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുന്നു. അവിടെ വെച്ച് ലീ എന്ന ഡോക്ടർ യൂ ഹൂനെ ചികിത്സിക്കുന്നു. ഗര്ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ടു പോയി ലീയ്ക്ക് കോൾ വരുന്നു. യൂ ഹൂനെ ആ ആശുപത്രിയിൽ നിന്നും വെളിയില കൊണ്ട് വന്നില്ലയെങ്കിൽ ഭാര്യയെ കൊല്ലുമെന്നായിരുന്നു ആ ഫോണ്‍ കോൾ സന്ദേശം. ലീ യൂ ഹൂനെ വെളിയിൽ കൊണ്ട് വരുന്നതിനിടെ യൂ ഹൂൻ രക്ഷപെടുന്നു. അതിനു ശേഷം രണ്ടു പേരും ഒരുമിച്ചു തങ്ങളെ എന്തിനു വെട്ട്ടയാടുന്നു എന്നതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു അതിൽ എങ്ങിനെ വിജയിക്കുന്നു എന്നതാണ് കഥാചുരുക്കം.

അത്ര പുതുമയില്ലാത്ത കഥ. ഒരു ആക്ഷൻ ത്രില്ലർ ആണെങ്കിലും അത്ര മെച്ചമൊന്നും പറയാനില്ല. കണ്ടു കൊണ്ടിരിക്കാം. കുറച്ചു സീൻസ് നന്നായി തന്നെ എടുത്തിട്ടുണ്ട്. 36 മണിക്കൂർ കാലാവധിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നുവെങ്കിലും, ഒരു വേഗതയാർന്ന തിരക്കഥയുടെ അഭാവം ചിത്രത്തിനെ തെല്ലോന്നും അല്ല ബാധിച്ചിരിക്കുന്നത്. അത്ര ത്രിൽ ഒന്നും അടിക്കില്ല എന്നത് സത്യം. ഫ്രഞ്ച് സിനിമ ഞാൻ കണ്ടിട്ടില്ല, കണ്ടിരുന്നുവെങ്കിൽ ഒരു താരതമ്യം നടത്താമായിരുന്നു.


സൌത്ത് കൊറിയയിൽ ഈ ചിത്രം ഒരു ഹിറ്റ്‌ ആയിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുത.

ഈ സിനിമ (ഫ്രഞ്ച് ചിത്രം പോയിന്റ് ബ്ലാങ്ക്) ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്നു രവി കെ ചന്ദിരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുള്ളി സബ്ടൈറ്റിൽ പോലുമില്ലാതെ ആണ് കണ്ടിരിക്കുന്നു എന്നും അത് വളരെയധികം ഇഷ്ടപ്പെട്ടു എന്നാണു പറഞ്ഞത്.

എനിക്ക് പൊതുവെ പറഞ്ഞാൽ അത്ര ഇഷ്ടപ്പെട്ടില്ല.

എൻറെ റേറ്റിംഗ്: 5.8 ഓണ്‍ 10

Tuesday, July 21, 2015

45. The Guest (2014)

ദി ഗസ്റ്റ് (2014)

 

Language : English
Genre : Action | Thriller
Director : Adam Wingard
IMDB Rating : 6.7

 

The Guest Theatrical Trailer


ഐഎംഡിബിയിൽ 6.9 റേറ്റിംഗ് കണ്ടിട്ടാണ് ഈ ചിത്രം കാണാൻ തുടങ്ങിയത് അതും ഞാൻ "ഗോണ്‍ ഗേൾ" പിന്നീട് കാണാം എന്ന് കരുതി മാറ്റി വെച്ചിട്ട്. എന്നാലും വലിയ പ്രതീക്ഷയോന്നുമില്ലായിരുന്നു തുടങ്ങിയപ്പോൾ, പക്ഷെ ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പടം interesting ആയി. ആദ്യ ഹാഫിൽ തന്ന build-up ഒക്കെ ആയപ്പോൾ എൻറെ പ്രതീക്ഷ വാനോളമായി.. പിന്നെയാണ് പടത്തിന്റെ തകർച്ച തുടങ്ങുന്നത്.. എന്തൊക്കെയോ പ്രതീക്ഷകൾ തന്നു അവസാനം ഒന്നുമില്ല എന്നാ നിലയിലെത്തി ചേർന്നു. 

മകൻ (കാലേബ്) യുദ്ധത്തിൽ മരിച്ച ദുഖത്തിൽ ഇരിക്കുന്ന പീറ്റെർസണ്‍ കുടുംബത്തിലേക്ക് ഒരു ദിവസം അപ്രതീക്ഷമായി ഒരു അപരിചിതൻ കയറി വരുന്നു. മകൻറെ സുഹൃത്ത് ഡേവിഡ് കോളിൻസ് എന്നാണു ആ അപരിചിതൻ പരിചയപ്പെടുത്തുന്നത്. സുമുഖനും മിതഭാഷിയുമായ ഡേവിഡ് ഒരു ദിവസം കൊണ്ട് തന്നെ ആ വീട്ടിലുള്ള എല്ലാരെയും കയ്യിലെടുക്കുന്നു. ഇതിനിടയിൽ അവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുന്നതോടെ അവർക്കെല്ലാം അവനെ ഇഷ്ടമാവുന്നു. എന്നാൽ ഡേവിഡിൻറെ ചില പെരുമാറ്റത്തിൽ സംശയം തോന്നിയ "അന്ന" ( കാലേബിന്റെ സഹോദരി) മിലിട്ടറി ബേസിലേക്ക് ഡേവിഡിനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി വിളിച്ചു ചോദിക്കുന്നു, അപ്പോൾ അവിടുന്ന് കിട്ടുന്ന വിവരം, ഡേവിഡ് മരിച്ചു പോയി എന്നാണ്. പിന്നെ അവിടുന്ന് അങ്ങോട്ട് ഒരു ലക്കും ലഗാനുമില്ലാത്ത പോക്കാണ്, വയലൻസിന്റെ അതിപ്രസരം ഉണ്ട്. (കഥ മുഴുവൻ പറയുന്നില്ല, കാരണം, ഇതിലൊരു സസ്പെന്സുമുണ്ട്, കാണുന്നവർക്ക് അത് കളയണ്ട എന്ന് കരുതി) തുടക്കത്തിലെല്ലാം നല്ല സസ്പെന്സ് നില നിർത്തിക്കൊണ്ട് പോകുന്നുണ്ടെങ്കിലും, ഞാൻ മേലെ പറഞ്ഞ മാതിരി സീൻ എത്തുമ്പോൾ പടം കൈവിട്ടു പോകുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാൻ സ്റ്റീവൻസ് (Dan Stevens) ഒരു രക്ഷയുമില്ല, കിടിലൻ ലുക്സ് തന്നെയാണ് അയാൾക്ക്‌. നിഘൂടമായ പുഞ്ചിരിയും, പിന്നെ നീലക്കണ്ണുകളുമെല്ലാം ഡേവിഡ് എന്നാ കഥാപാത്രത്തിന് ചേർന്നതാണ്. പിന്നെ ചില ആക്ഷൻ സീൻസും ഡയലോഗുകളുമൊക്കെ ഒരു മാസ് ത്രില്ലറിന്റെ എഫ്ഫക്റ്റ് തരുന്നുമുണ്ട്. പക്ഷെ, എനിക്ക് ഇതിന്റെ കഥ അങ്ങോട്ട് convinced ആയില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ, കണ്ടു തീർന്നപ്പോൾ വെറുതെ എൻറെ സമയം കളഞ്ഞല്ലോ എന്നാ വിഷമം മാത്രം.

>>ഇതെന്റെ അഭിപ്രായമാണ്, എൻറെ മാത്രം അഭിപ്രായമാണ്<<

വാൽക്കഷ്ണം: ഒരു കിടിലൻ ഫൈറ്റ് ഉണ്ട്. നല്ല കുറച്ചു ഡയലോഗുകളുമുണ്ട്.

TRY AT YOUR OWN RISK!!!!

എൻറെ റേറ്റിംഗ് 4 ഓണ് 10 (ഫസ്റ്റ് ഹാഫ് - 3 , ഡാൻ സ്റ്റീവൻസ് - 1)

44. Tell No One (Ne Le Dis A Personne) (2006)

ടെൽ നോ വണ്‍ (നെ ലെ ഡിസ് അ പെർസൻ) (2006)



Language : French
Genre : Crime | Romance | Thriller
Director : Guillaume Canet
IMDB Rating : 7.6


Tell No One (Ne Le Dis A Personne) Theatrical Trailer


അമേരിക്കൻ ക്രൈം നോവലിസ്റ്റായ ഹാർലാൻ കൊബൻ എഴുതിയ ടെൽ നോ വണ്‍ എന്ന  നോവൽ  അതേ പേരിൽ തന്നെ ഗ്വില്ലോം കനറ്റ് ഫ്രഞ്ച് സിനിമയിലേക്ക് പറിച്ചു നടപ്പെട്ടു. അതേ ചിത്രത്തിന് തന്നെ അദ്ധേഹത്തിനു " Cesar Award for Best Director" ബഹുമതിയും നൽകി ആദരിക്കുകയുണ്ടായി. 2006-ൽ  ഏറ്റവുമധികം വിജയം രുചിച്ച ഒരു ചിത്രമാണ് ഈ റൊമാന്റിക് ത്രില്ലർ.

എട്ടു വർഷത്തിനു മുൻപ് ഒരു സീരിയൽ കില്ലർ മൂലം കൊല ചെയ്യപ്പെട്ട തന്റെ ഭാര്യയായ മർഗൊട്ടിന്റെ വിരഹവേദനയിൽ നിന്നും പതിയെ മുക്തമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അലക്സ് എന്ന് വിളിപ്പേരുള്ള അലെക്സാണ്ടർ ബെക്കിനു തന്റെ ഈമെയിലിലെക്കു ഒരു സന്ദേശം എത്തുന്നു. ഒരു ഓണ്‍ലൈൻ വീഡിയോ ക്ലിപ്പിന്റെ ലിങ്ക് ആയിരുന്നു അത്. തുറന്നു നോക്കുമ്പോൾ തന്റെ കൊല്ലപ്പെട്ട ഭാര്യയുടെ അതെ രൂപം. അതിനു ശേഷം കിട്ടുന്ന ഒരു സന്ദേശത്തിൽ പറയുന്നു, നമ്മൾ ആരുടെയോ നിരീക്ഷണത്തിൽ ആണ് എന്ന്. ഇതിൽ ആകെ സംശയാലുവായ, അലക്സിനു നേരെ ഒരു ഇരട്ടക്കൊലപാതകത്തിനും തന്റെ ഭാര്യയുടെ കൊലപാതകത്തിനുമെതിരായ തെളിവ് പോലീസിനു ലഭിക്കുന്നു. ആകെ പരിഭ്രാന്തിയിലാവുന്ന അലക്സിനു പിന്നെ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും ഒക്കെ ആണ് ഉദ്യെഗജനകമായ രീതിയിൽ ഗ്വില്ലോം അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെർപ്പെട്ട നഷ്ടങ്ങൾ എങ്ങിനെ എന്ന് മനസിലാകാൻ വേണ്ടി ഇറങ്ങി തിരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളുടെയും ചുരുളുകളഴിയുന്നത്.

മിന്നുന്ന പ്രകടനമാണ് 50ആം (സിനിമയിൽ അഭിനയിക്കുമ്പോൾ, ഇപ്പോൾ 59) ഫ്രാൻസോ ക്ലുസ കാഴ്ച വെച്ചിരിക്കുന്നത്. നന്നായി തന്നെ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട് എന്ന് തന്നെ വ്യക്തമാണ് (ശാരീരികമായും, അഭിനയപരമായും) ഈ ചിത്രം കാണുമ്പോൾ. ഇത് ശരിക്കും ഒരു നായക കേന്ദ്രീകൃത സിനിമയാണെങ്കിലും നായികയായി വന്ന മാരി സോസേ ക്രോസ് (നവോമി വാട്ട്സിന്റെ മുഖ സാദ്രിശ്യം തോന്നും ചിലപ്പോൾ)ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അധികം സ്ക്രീൻസ്പേസ് ഇല്ല എന്നതാണ് ഒരു സത്യം. ഈ സിനിമയിൽ ഉള്ള ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്തിത്വം നല്കിയിരിക്കുന്നു എന്നതാണ് പ്രശംസനീയമായ വസ്തുത. പക്ഷെ സിനിമയുടെ ഒഴുക്കിൽ നമ്മൾ വേറെ ഒന്നും ചിന്തിക്കില്ല എന്നത് സാരം.

ഒരു വിജയകരമായ ത്രില്ലർ കൃതിയെ വെള്ളിത്തിരയിലേക്ക് എത്തിക്കുമ്പോൾ അതിന്റെ തിരക്കഥ അത്രയ്ക്കു സ്വാധീനവും വേഗത കൂടിയതായില്ലയെങ്കിൽ അത് പാളിപ്പോകാൻ സാധ്യത കൂടുതൽ ആണ്. എന്നാൽ ഗ്വില്ലോം അതെല്ലാം അതിർജീവിച്ചു എന്ന് തന്നെ പറയാം. ഏതൊരു പ്രേക്ഷകനെയും ഉത്കണ്ടകുലരാക്കുന്ന പൊരുൾ ഈ ചിത്രത്തിലുണ്ട്.അത്രയ്ക്ക് ചടുലമായ ഒരു തിരക്കഥ ഉണ്ടെന്നു തന്നെ ഉറപ്പിച്ചു പറയാം. ഒരു ത്രില്ലർ  സിനിമയിലെ അവിഭാജ്യ ഖടകമാണ് ബാക്ക്ഗ്രൌണ്ട് സ്കോർ. അത് സംവിധായകൻറെ മനസ്സറിഞ്ഞു തന്നെ ചെയ്തിട്ടുണ്ട് മാത്യു ഷെദിദ്. സിനിമയെ ചലിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇതിന്റെ സംഗീതം. 

ത്രില്ലർ ഗണത്തിൽ ഒട്ടും ഒഴിവാക്കാൻ പാടില്ലാത്ത ഒരു fast paced thriller

എൻറെ റേറ്റിംഗ് : 8.6 ഓണ്‍ 10




Monday, July 20, 2015

43. Chandrettan Evideya?? (2015)

ചന്ദ്രേട്ടൻ എവിടെയാ (2015)



Language : Malayalam
Genre : Comedy | Drama
Director : Sidharth Bharathan
IMDB Rating : 6.2


Chandrettan Evideya Theatrical Trailer


നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാർത് ഭരതൻ, സന്തോഷ് എച്ചിക്കാനം എഴുതി ദിലീപും നമിത പ്രമോദും അനുശ്രീയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ? പ്രദീപ് പിള്ളയാണ് സംഗീതം.

ചന്ദ്രമോഹൻ ഒരു സർക്കാരുദ്യോഗസ്ഥനാണ്, സുഷമ എന്ന ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം. ചന്ദ്രമോഹൻ തിരുവനന്തപുരത്ത് താമസിച്ചാണ് ജോലി ചെയ്യുന്നത്. ചന്ദ്രമോഹന് ക്ലാസിക്കൽ നൃത്തം ഒരു വീക്നെസ്സാണ്. പിന്നെ കൂട്ടുകാരുമൊത്ത് മദ്യസേവയും പതിവാണ്. അങ്ങിനെയിരിക്കെ, ഗീതാഞ്ജലി എന്ന പെണ്കുട്ടിയെ പരിചയപ്പെടുന്നു, ഒരു നാഡി ജ്യോൽസ്യൻ പറഞ്ഞ പ്രകാരം, തൻറെ പൂർവജന്മത്തിലെ വസന്തമല്ലിക എന്ന പെണ്കുട്ടിയാണെന്ന് തെറ്റിദ്ധരിക്കുന്ന ചന്ദ്രമോഹൻ, അവരുമായി കൂടുതൽ അടുക്കുന്നു. ഇതേ തുടർന്നുള്ള പൊല്ലാപ്പും പ്രശ്നങ്ങളും ഒക്കെ ഒരു തമാശ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് സിദ്ധാർഥ്.

സ്ഥിരം മലയാളം ന്യൂ ജെനെറേഷൻ സിനിമകളിൽ കണ്ടു വരുന്ന ഒരേ അവിഹിത കഥയാണീ സിനിമയിലും. അവതരണത്തിന്റെ രീതിയിൽ മാത്രമേ ഇത്തിരി വ്യതസ്തമാവുന്നുള്ളൂ ചന്ദ്രേട്ടൻ എവിടെയാ?. കുറച്ചു ഹാസ്യത്തിന്റെ മേമ്പൊടി ചാര്തിക്കൊണ്ടാണ് സിദ്ധാർഥ് കൊണ്ട് വന്നിരിക്കുന്നത്. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ അല്ലാതെ യാതൊരു മാറ്റവുമില്ല.

ദിലീപ്, പഴയ കാലത്തിലേക്കുള്ള അദ്ദേഹത്തിന്റെ റോളുകളിലേക്ക് ഉള്ള മടങ്ങിപ്പോക്കാണെന്നു തുടക്കത്തിൽ തോന്നിപ്പിച്ചുവെങ്കിലും, പക്ഷെ ആ റോളിലേക്ക് എത്താൻ ഒത്തിരി കഷ്ടപ്പെടുന്നതായിട്ടാണ് തോന്നിയത്. ഒരു അഞ്ചു വര്ഷം മുന്പിറങ്ങിയ ദിലീപിന്റെ സിനിമകളിലെ സ്ഥിരത കാണാൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത. അനുശ്രീ, മലയാളിയ്ക്ക് നല്ല ഒരു സ്വഭാവ നടിയെ കിട്ടി എന്നുള്ളതിൽ ആശ്വസിക്കാം. അവരുടെ അഭിനയം ഓരോ സിനിമ കഴിയുമ്പോഴും നന്നായി മെച്ചപ്പെട്ടു വരുന്നുണ്ട്. നമിത പ്രമോദ്, സുന്ദരിയായി (ഒരു മുതിർന്ന പെണ്ണായി) തോന്നിയെങ്കിലും പ്രത്യേകിച്ച് അഭിനയം പ്രകടിപ്പിക്കേണ്ട ഒരു റോൾ ആയി തോന്നിയില്ല.. പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.. സുമേഷ് ആയി വന്ന ഷൌബിൻ ഷഹീർ വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ചെറിയ റോളുകളിൽ പ്രത്യക്ഷപെട്ട മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ് എന്നിവരാരും മോശമാക്കിയില്ല..

ചില കോമഡി സീനുകൾ നന്നായിരുന്നുവെങ്കിലും, ദിലീപ്-കൊച്ചു പ്രേമൻ സീനുകൾ വൻ ബോറടിയ്ക്കുള്ള വക തരുന്നുണ്ട്.
പ്രശാന്ത് പിള്ളയുടെ സംഗീതമാണ് ഒരു തരത്തിൽ പറഞ്ഞാൽ അല്പമെങ്കിലും ആശ്വാസം തരുന്നത്. "വസന്തമല്ലികെ" എന്ന് തുടങ്ങുന്ന ഗാനം കാതിനു വളരെയധികം ഇമ്പം പകരുന്ന ഒന്ന് തന്നെയാണ്.

ബോക്സോഫീസിൽ സമീപ കാലത്ത് ദിലീപ് പടത്തിനു ലഭിയ്ക്കാത്ത ഒരു വിജയം ഈ ചിത്രം നൽകിയെങ്കിലും, ഒരു നല്ല ഹാസ്യ ചിത്രം എന്നാ പേരിൽ ഈ ചിത്രം നീതി പാലിച്ചിട്ടുണ്ടോ എന്നാ കാര്യത്തിൽ സംശയമാണ്.

എൻറെ റേറ്റിംഗ് : 5.9 ഓണ്‍ 10

42. Kundo: Age Of The Rampant (Kundo: min-ran-eui si-dae) (2014)

കുണ്ടോ: ഏജ് ഓഫ് ദി റാമ്പന്റ്റ്  (2014)



Language : Korean
Genre : Action | Drama
Director : Jong-bin Yun
IMDB Rating : 6.8


Kundo: Age Of The Rampant Theatrical Trailer


കൊറിയക്കാരെ ഇനി പുകഴ്ത്തേണ്ട ആവശ്യമില്ല എന്ന് നന്നായി അറിയാം. എന്നാലും സമ്മതിക്കണം. ത്രില്ലർ ആക്ഷൻ ഹൊറൊർ റൊമാൻസ് പീരിയഡ് ഡ്രാമ ആകട്ടെ, എന്തായാലും അവരുടെ മേകിംഗ് മറ്റുള്ള രാജ്യത്തെ സിനിമാക്കാർ കണ്ടു പഠിക്കേണ്ട തന്നെയാണ്. അത്രയ്ക്ക് കറയറ്റ മേകിംഗ് ആണ് അവരുടേത്. ചില സമയത്ത്, കാശ് വാരിയെറിഞ്ഞു നിർമ്മിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ വരെ തോറ്റു പോകും.

അത്തരത്തിൽ നിർമ്മിച്ച ഒരു പീരിയഡ് ആക്ഷൻ ഡ്രാമ ആണ് "കുണ്ടോ". 2014 വർഷത്തെ കൊറിയയിൽ ഏറ്റവും കൂടുതൽ പണം വാരിയ പടങ്ങളിലോന്നാണ് കുണ്ടോ.  നിറയെ അവാർഡുകളും  വാരിക്കൂട്ടിയിട്ടുണ്ട് .


1862ൽ കൊറിയയിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊറിയയിൽ ദാരിദ്ര്യവും ഫ്യൂഡലിസവും കോടി കൊത്തി വാഴുന്ന കാലം. ജോസൻ പരമ്പര അവിടെയുള്ള ദാരിദ്ര്യത്തിൽ കഷ്ടപ്പെടുന്ന ജനങ്ങളെ പീഡിപ്പിക്കുന്ന സമയം. ഇതിനെതിരെ കുണ്ടോ എന്നാ വിപ്ലവകാരികളുടെ കൂട്ടം യുദ്ധം ചെയ്യാൻ ഇറങ്ങുന്നു. സ്വന്തം ജീവൻ വെടിഞ്ഞും സാധാരണ ജനങ്ങളെ സഹായിക്കണം എന്നതാണ് അവരുടെ ധർമം.

ജോ യൂണ്‍ എന്ന നാടുവാഴി, അധികാരം പിടിച്ചെടുക്കാൻ വേണ്ടി ദോൽമുച്ചി എന്നാ കശാപ്പുകാരനെ, തൻറെ മൃതിയടഞ്ഞ പാതി സഹോദരന്റെ ഭാര്യയെ കൊല്ലാൻ പറഞ്ഞു വിടുന്നു. കൃത്യം നിർവഹിക്കാൻ കഴിയാതെ ദോൽമുച്ചി തിരിച്ചു വരുന്നു. കൃത്യം നടത്താത്തതിന് തൻറെ സഹോദരിയും അമ്മയെയും ദോൽമുചിയെയും വീടിന്നുള്ളിൽ വെച്ച് ജോ യൂണ്‍ തീ വെച്ച് കൊലപ്പെടുത്തുന്നു. അതിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ദോൽമുചി പകരം ചോദിക്കാൻ ചെന്ന സമയം, ആയോധന കലകളിൽ പ്രാവീണ്യം നേടിയ ജോ യൂണ് അവനെ പരാചയപ്പെടുത്തുന്നു. അങ്ങിനെ ദോൽമുചിയെ കൊല്ലാൻ കൊണ്ട് പോകുന്ന വഴി കുണ്ടോ വിപ്ലവകാരികൾ രക്ഷപെടുത്തുന്നു. പിന്നെ കുണ്ടോ എങ്ങിനെ ഗ്രാമവാസികളെ എങ്ങിനെ ജോ യൂന്റെ അരാജകത്വത്തിൽ നിന്നും രക്ഷിക്കുന്നതെങ്ങിനെ എന്ന് ചിത്രം പറയും.
വളരെ സിമ്പിൾ ആയ ഒരു കഥയാണെങ്കിലും, മേകിംഗ് സമ്മതിക്കണം,.. ഒറ്റ വാക്കിൽ പറഞ്ഞാൽ "അത്യുഗ്രൻ". ബാക്ക്ഗ്രൌണ്ട് സ്കോർ എനിക്ക് ഭയങ്കരമായി ഇഷ്ടമായി. ഒരു പ്രസരിപ്പ് നമ്മുടെ ഉള്ളിലേക്ക് തരുന്ന മാതിരി ഒരു ഫീൽ ആണ്.
നായകനായ ദോൽമുചിയെ അവതരിപ്പിച്ചത് ഹാ ജുങ്ങ് വൂവും വില്ലൈനായ ജോ യൂനെ അവതരിപ്പിച്ചത് കാംഗ് ദോംഗ് വോണ് ആണ്. രണ്ടു പേരും തകർത്ത് എന്ന് പറയാം.. സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ച് എന്ന് പറയാം. അവസാന സീൻ ഒക്കെ ശെരിക്കും ഇഷ്ടപ്പെടും.

ഇതിൽ എല്ലാം മികച്ചു നിൽക്കുന്നതു സെറ്റ്സ് ആണ്. ആ കാലഘട്ടത്തിലേക്ക് നമ്മളെ പൂർണ്ണമായും കൊണ്ട് പോകും. Technically Brilliant എന്ന് തന്നെ പറയാം. ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് സ്കോറും, വസ്ത്രവിധാനവും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഇത് സിനിമയ്ക്ക് ഒരു മുതല്ക്കൂട്ടാണ് എന്ന് പറയാം. നല്ല ആക്ഷൻ കോറിയോഗ്രഫി ആണ്, ഒട്ടും വൾഗർ ആക്കാതെ തന്നെ നിർവഹിച്ചിട്ടുണ്ട് . വാൾ പയറ്റു ആണ് കൂടുതലും ഉള്ളത്.



ഒരു പീരിയഡ് ആക്ഷൻ ചിത്രം കാണാൻ ഇഷ്ടമുള്ളവർക്ക് ഒരു സങ്കോചവും കൂടാതെ കാണാൻ കഴിയും.

എന്റെ റേറ്റിംഗ്: 9 ഓണ് 10

Sunday, July 19, 2015

41. Anchorman 2: The Legend Continues (2014)

ആങ്കർമാൻ 2 - ദി ലെജെന്റ് കണ്ടിനൂസ് (2013)




Language : English
Genre : Comedy
Director : Adam Mckay
IMDB Rating : 6.4

Anchorman 2: The Legend Continuous Theatrical Trailer


ട്രെയിലർ കണ്ടപ്പോ വാനോളം പ്രതീക്ഷ ഉള്ള ഒരു ചിത്രമാണ്. കാരണം, മറ്റൊന്നുമല്ല!! ഈ ചിത്രത്തിൻറെ ആദ്യഭാഗം എനിക്കൊത്തിരി ഇഷ്ടപെട്ട ചിത്രമാരുന്നു.. പിന്നെ വിൽ ഫെറെൽ - ആദം മാക്കേ കൂട്ടുകെട്ടിൽ റിലീസ് ആയിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ കോമഡി കൊണ്ട് ആസ്വാദന ലെവൽ കൂടിയതാണ്.

റോണ്‍ ബർഗണ്ടി എന്ന ഒരു ടെലിവിഷൻ അവതാരകനാണ്. ന്യൂയോർക്കിൽ ഒരു പുതിയ ജോലി കിട്ടുന്ന റോണ്‍, തൻറെ പഴയ കൂട്ടുകാരായ അവതാരകന്മാരെല്ലാം കൂട്ടി ചാനലിൽ ചേരുന്നു. പിന്നീടുള്ള സംഭവങ്ങളെല്ലാം കൂട്ട് ചേർത്തുള്ള ചിത്രമാണ് ആങ്കർമാൻ.

ഉള്ളത് പറയാല്ലോ, കോമടി ഇത്ര അധപതിച്ചു എന്ന് ഞാൻ ഐഎംഡിബിയിലെ റേറ്റിംഗ് ആയ 6.4 കണ്ടപ്പോ മനസിലായില്ല. പല സീനുകളും കണ്ടപ്പോ കരയാനാണ് തോന്നിയത്. അങ്കർമാൻ 1, ടാല്ലടെഗ യിലും എല്ലാം നമ്മളെ ചിരിപ്പിച്ച വിൽ ഫെരൽ ഇതിൽ കോമഡി കാണിച്ചു കൂട്ടി ശെരിക്കും വെറുപ്പിച്ചു.. വെറുപ്പിച്ചു എന്ന് പറഞ്ഞാൽ അന്യായ വെറുപ്പീര് തന്നെ. പോൾ ജട്, സ്റ്റീവ് കാരൽ ഒക്കെ ഉണ്ടായിട്ടും ഒരു കാര്യവുമില്ലരുന്നു.. എല്ലാവരും അഭിനയിക്കുന്നതിനെക്കാളുപരി വെറുപ്പിക്കാനാണ് മത്സരിച്ചത്.

ഹോള്ളിവൂടിലെ പല പ്രമുഖരും (വിൽ സ്മിത്ത്, ജിം കാരി തുടങ്ങിയവർ) ഈ ചിത്രത്തിൽ കാമിയൊ അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ള ഒരു സവിശേഷത മാത്രം എടുത്തു പറഞ്ഞു കൊണ്ട് നിർത്തുന്നു.

വെറുതെ സമയം കളയാൻ കൂടി ഈ ചിത്രം കാണരുത് എന്ന് ഒരു ചെറിയ ഉപദേശം.

എൻറെ റേറ്റിംഗ്: 2/10

Saturday, July 18, 2015

40. Anthony Zimmer (2005)

ആന്തണി സിമ്മർ (2005)



Language : French
Genre : Crime | Drama | Romance | Thriller
Director: Jerrome Salle
IMDB Rating : 6.5

Antony Zimmer Theatrical Trailer


ജെറോം സാലെ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് റൊമാന്റിക് ത്രില്ലർ ആണ്  ആന്തണി സിമ്മർ. യവാൻ അറ്റൽ, സോഫീ മർകവു, സാമി ഫ്രേ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ബോക്സോഫീസ് ഹിറ്റ്‌ കൂടി ആയിരുന്നു.

ആന്തണി സിമ്മർ ഒരു അതീവ ബുദ്ധിശാലിയായ അന്താരാഷ്‌ട്ര ക്രിമിനൽ ആണ്. ഹവാല പനമിദപാദാനു അയാളുടെ മുഖ്യ കർമ്മം. പോലീസും ക്രൈം എജൻസിയും റഷ്യൻ മാഫിയയും  ഒക്കെ അയാളെ പിടിക്കാനായി തക്കം പാർത്തു ഇരിക്കുകയാണ്. ഒരേ ഒരു പ്രശ്നം മാത്രം, ഒരു ദീർഘമായ പ്ലാസ്റ്റിക് സർജറിയിലൂടെ ആന്തണി തന്റെ മുഖവും ശബ്ദവും മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ, അയാളെ കണ്ടു പിടിക്കുക എന്നാ കാര്യവും വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഒരേ സമയം പോലീസും മാഫിയവും അയാളുടെ പുറകിലുള്ള കാര്യം അറിയാവുന്നത് കൊണ്ട് ആന്തണി സിമ്മർ പ്രത്യക്ഷമാവുന്നില്ല. അവർക്ക് ആകെ പ്രതീക്ഷയുള്ളത്, ഷിയാറ എന്നാ അന്തണിയുടെ കാമുകി എങ്ങിനെയും ആന്തണിയെ ബന്ധപ്പെടും എന്നുള്ളതാണ്. ഷിയാറ ആന്തണിയ്ക്കായി ഒരു റെസ്റ്റൊറന്റിൽ കാത്തിരിക്കുമ്പോൾ ഒരു കുറിപ്പ് കിട്ടുന്നു, അതിൽ ആന്തണി ഷിയാറയെ പിന്തുടർന്ന് കൊണ്ടിരിക്കിയാണ് അത് കൊണ്ട് യാദ്രിശ്ചികമായി ആരെയെങ്കിലും തിരഞ്ഞെടുക്കണം എന്നായിരുന്നു കുറിച്ചിരുന്നത്‌. ഷിയാറ അങ്ങിനെ ഒരു ട്രെയിനിൽ വെച്ച് ഫ്രാൻസോ റ്റൈലാന്ദർ എന്നാ ആളെ തിരഞ്ഞെടുക്കുന്നു. അതോടെ, പോലീസും മാഫിയയും അയാളുടെ പുറകെ വരുന്നു. ഇതോടെ ജീവന് വേണ്ടിയിട്ടായുള്ള ഓട്ടമാണ് ഫ്രാന്സോയുടെ. ഫ്രാൻസോ രക്ഷപെടുമോ? ആന്തണിയെ ആരു പിടിക്കും? കൊല്ലപ്പെടുമോ? ഷിയാറ ആന്തനിയെ രക്ഷപെടുത്തുമോ? എന്നുള്ള ചോദ്യങ്ങൾക്ക് പിന്നീട് സിനിമ കണ്ടു തന്നെ അറിയണം.

യവാൻ അറ്റൽ ഫ്രാൻസോ ആയിട്ട് തിളങ്ങി. ഒരു പാവത്താനായിട്ടു/ സാധാരക്കാരന്റെ റോളിൽ അദ്ദേഹം തിളങ്ങി. ഷിയാറയായിട്ടു വന്ന സോഫീ മർകവു അതീവ സുന്ദരിയായിട്ടും നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ഈ സിനിമയോടെ ഞാൻ സോഫീയുടെ ഫാൻ ആയി തന്നെ മാറി. എന്തോ ഒരു ആകർഷണീയത തോന്നി എന്നുള്ളതാണ് സത്യം.  

പക്ഷെ, ഈ സിനിമയുടെ നായകൻ സംവിധായകനും തിരക്കഥകൃത്തും കൂടിയായ ജെറോം സാലെ ആണ്. കൈവിട്ടു പോകാവുന്ന ഒരു കഥയെ അത്രയ്ക്കും പ്രേക്ഷകരിൽ ഒരു ഓളം സ്രിഷ്ടിക്കണമെങ്കിൽ, ഒരു നിമിഷം പോലും ബോറടിയ്ക്കാതെ കൊണ്ട് പോകണം, നല്ല ബാക്ഗ്രൌണ്ട് സ്കോറും വിഷ്വൽസും, അതിലുമുപരി ചടുലമായ ഒരു തിരക്കഥയും വേണം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നാ ചിന്ത പ്രേക്ഷകനിൽ  കൊണ്ട് വരണം, കൃത്യമായ ഇടവേളകളിൽ വന്ന ട്വിസ്ട്ടുകളും എല്ലാം ചിത്രത്തിന് സഹായകമായി എന്നു പറയാം. എന്നാൽ ട്വിസ്റ്റുകൾ കഥയുടെ പറച്ചിലിന് ആക്കം കൂട്ടുകയും ചെയ്തു. ഈ വെല്ലുവിളികൾ എല്ലാം ഏറ്റെടുത്തു ജെറോം നന്നായി അത് നടപ്പിലാക്കി എന്നു പറയാം. 

ഒരു ക്രൈം ത്രില്ലർ കാണാനിരുന്ന ഞാൻ ഒരു റൊമാന്റിക് ത്രില്ലർ കണ്ടത്. അതും മനസ്സ് നിറയ്ക്കുന്ന ഒരു റൊമാന്റിക് ചിത്രം. ചിത്രത്തിന് പറ്റിയ രീതിയിൽ തന്നെ അതിന്റെ ബാക്ഗ്രൌണ്ട് സ്കോർ രചിച്ചിട്ടുണ്ട്. നല്ല സംഭാഷണങ്ങളും നല്ല സീനുകളും സിനിമയിൽ കാണാൻ കഴിയും. അധികം വയലന്റായുള്ള ആക്ഷാൻ സീനുകളോ, സ്പെഷ്യൽ എഫെക്ടു  ളോ ഒന്നുമില്ലാത്ത ഒരു സിമ്പിൾ ചിത്രമാണ് ആന്തണി സിമ്മർ.

റോമാന്റിക് ത്രില്ലർ  ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കാം.

എന്റെ റേറ്റിംഗ് : 7.3 ഓണ്‍ 10

വാൽക്കഷ്ണം: ഈ ചിത്രം 2010-ൽ ജോണി ടേപ്പും അഞ്ചലീന ജോളിയും ചേർന്നഭിനയിച്ച ടൂറിസ്റ്റ് ആയി റീമേക്ക് ചെയ്തിട്ടുണ്ട്. ഒരു ബോക്സോഫീസ് ഹിറ്റായിരുന്ന ചിത്രം ഒറിജിനലിനോട് നീതി പുലർത്തിയില്ല എന്നാ ഒരു ക്രിറ്റിക്സ് അഭിപ്രായവുമുണ്ട്.

Friday, July 17, 2015

39. Bhajrangi Bhaijaan (2015)

ബജ്രംഗി ഭായിജാൻ (2015)




Language : Hindi
Genre : Drama
Director : Kabir Khan
IMDB Rating : 7.9


Bhajrangi Bhaijaan Theatrical Trailer


ന്യൂ യോർക്കിനും ഏക്‌ താ റ്റൈഗരിനും ശേഷം കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭജ്രംഗി ഭായിജാൻ. സൽമാൻ ഖാൻ നായകനായ ചിത്രത്തിൽ കരീന കപൂർ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. 

പവൻ കുമാർ ചതുർവേദി ഗ്രാമത്തിൽ നിന്നുമുള്ള സത്യസന്ധനും മനുഷ്യ സ്നേഹിയും പോരാത്തതിന് ഒരു തികഞ്ഞ ഹനുമാൻ ഭക്തനുമാണ്‌. ഒരു നോട്ടം കൊണ്ട് പോലും ആരെയും നോവിക്കാത്ത ഒരു പഞ്ച പാവമാണ്. 
അങ്ങിനെ പവൻറെ അടുക്കൽ ഷാഹിദ എന്നാ 6 വയസുകാരി പാകിസ്താനി പെണ്‍കുട്ടി വന്നെത്തുന്നു. അവളുടെ കുടുംബം ഭാരതത്തിൽ വരുമ്പോഴാണ് കുട്ടിയെ കാണാതെ പോകുന്നത്. ഏതു നാട്ടുകാരിയാനെന്നോ ഏതു മതത്തിലുള്ളതാണെന്നും അറിയാതെ പവൻ തന്റെ ദില്ലിയിലുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ ചെന്ന് കുറച്ചു നാൾ കഴിയുമ്പോൾ അറിയുന്നു, അവൾ പാകിസ്താനിയാണെന്നു. അതോടെ ആകെ കുഴയുന്ന പവൻ, എങ്ങിനെയും അവളെ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്നു ശപഥം ചെയ്യുന്നു. പിന്നീട് അവരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം. പാകിസ്ഥാനിൽ വെച്ച് ഒരു റിപ്പോർട്ടർ കൂടി അവരുടെ സഹായത്തിനെത്തുന്നു. അവർ സന്തോഷവും സങ്കടവും അറിഞ്ഞുള്ള ഒരു മനോഹരമായ യാത്രയാണ് ചിത്രം കാണിച്ചു തരുന്നത്. പവന്റെയും ഷാഹിദ അല്ലെങ്കിൽ മുന്നി എന്നാ കൊച്ചു കുട്ടിയുടെയും സ്നേഹബന്ധത്തിൻറെ കഥ കൂടിയാണ് ഈ സിനിമ.

ദബങ്ങ് എന്നാ ചിത്രത്തിന് ശേഷം ഞാൻ തീയറ്ററിൽ പോയി കാണുന്ന സൽമാൻ ഖാൻ ചിത്രമാണ് ഇത്. കാരണം, സല്ലുവിന്റെ മച്ചോ വേഷങ്ങൾ എനിക്കൊട്ടും ഇഷ്ടമല്ല എന്നത് തന്നെ കാരണം. സൽമാൻ ഖാൻ എന്നാ സല്ലുവിന്റെ കരീറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകാം ഇത്. സൽമാൻ ഖാൻ ശരിക്കും അഭിനയിച്ച ചിത്രം കൂടിയാണിത്. പവൻ  കുമാറായി സല്ലു ശരിക്കും തിളങ്ങി. വികാരങ്ങൾ എല്ലാം തന്റെ കഴിവിലും പരമാവധി മുഖത്ത് കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൽ സല്ലു ചിരിക്കുന്നുണ്ട്, ചിരിപ്പിക്കുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട് (നമ്മളെയും കരയിപ്പിക്കുന്നുണ്ട്), ദേഷ്യപ്പെടുന്നുണ്ട് അങ്ങിനെ എല്ലാം ചെയ്യുന്നുണ്ട്. ഒരു അമാനുഷിക ശക്തിയോ ദുഷ്ടന്മാരെ വക വരുത്തുന്ന സല്ലുവിനെ നിങ്ങൾക്കീ ചിത്രത്തിൽ കാണാൻ കഴിയുകയില്ല. അത് തന്നെയാണ് ഞാനീ ചിത്രത്തിൽ കാണുന്ന ഒരു പ്ലസ്‌ പോയിൻറ്. കരീന കപൂർ ഈ ചിത്രത്തിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. ഹോ!!! അന്യായ സൌന്ദര്യം തന്നെ.. ആദ്യമായി കരീനയെ എനിക്കിഷ്ടപ്പെട്ടു. അധികം റോൾ ഒന്നും ചെയ്യാനുണ്ടായില്ല എങ്കിലും ഉള്ളത് നല്ല വെടിപ്പായി തന്നെ അവർ ചെയ്തു. വികാരപരമായ സീനുകൾ ഒക്കെ അവരുടെ കയ്യിൽ ഭദ്രമായിരുന്നു. ആദ്യ പകുതി സൽമാൻ ഖാൻ ആയിരുന്നു കൊണ്ട് പോയെങ്കിൽ രണ്ടാം പകുതി നവാസുധീൻ സിദ്ദിഖ്വി ആണ് കൊണ്ട് പോകുന്നത്, അവിടെ സൽമാൻ ഖാന് അധികം റോളും ഡയലോഗും കുറവായിരുന്നു. നവാസുധിൻ തകർത്തടിച്ചു എന്ന് തന്നെ പറയാം. അദ്ദേഹം ചെയ്ത ചാന്ദ് നവാബ് എന്നാ റിപ്പോർട്ടർ ഒരു കുറ്റവും തന്നെ കണ്ടെത്താൻ പറ്റില്ല.. ഈ ചിത്രത്തിലെ നായിക കരീനയാണെങ്കിലും ശരിക്കും നായിക ഹർഷാലി മൽഹോത്ര ചെയ്ത ഷാഹിദ/മുന്നി എന്ന ഊമയായ കുട്ടിയാണ്. ഒരു വാക്കു പോലും മിണ്ടാതെ നമ്മുടെ ഹൃദയത്തെ ഈരനണിയിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കുട്ടി. നല്ല മുഖശ്രീ ഉള്ള കുട്ടി, ചിലപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ, എങ്ങിനെ എങ്കിലും ഈ കുട്ടി ഒന്ന് സംസാരിചിരുന്നുവെങ്കിൽ എന്ന് തോന്നിപ്പിക്കും. ചില സീനുകളിൽ നമ്മുടെ മനസ് കേഴും. ഓം പുരി ചെയ്ത ചെറിയ ഒരു വേഷവും നന്നായിരുന്നു. ശരത് സക്സേന ചെയ്ത കരീനയുടെ അച്ഛൻ കഥാപാത്രവും ഇത്തിരി നേരമാണെങ്കിലും മികച്ചു നിന്നു. 

വിക്രമാർക്കുഡു മഗധീര ബാഹുബലിയ്ക്കു ഒക്കെ കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് ഭാജ്രംഗിയ്ക്കും കഥയെഴുതിയിരിക്കുന്നത്. കബീർ ഖാന്റെ ഡയലോഗുകളും സംവിധാനവും ഘംഭീരമായിരുന്നു. കുറെ അർത്ഥശൂന്യമായ സീനുകൾ അല്ലെങ്കിൽ ബുദ്ധിയ്ക്ക് നിരക്കാത്ത സീനുകൾ ഉണ്ടെങ്കിലും (എല്ലാവരും നന്മ നിറഞ്ഞ മനസിനുടമകൾ.. അങ്ങിനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു), ക്ലീഷേകൾ ഉണ്ടെങ്കിലും, ചില സീനുകൾ ഒക്കെ കാണുമ്പോൾ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നമ്മുടെ മനസ് ചൊദിക്കുമെങ്കിലും കബീർ ഖാന്റെ സംവിധാനം തന്നെയാണ് ചിത്രത്തെ മുൻപോട്ടു കൊണ്ട് പോകുന്നത്. 
അവസാനം ഒരു ഹീറോ / മനുഷ്യ സ്നേഹി പരിവേഷം  ഒക്കെ സല്ലുവിനു കൊടുക്കുന്നുണ്ട്   കേസിൽ  നിന്ന് രക്ഷപെടാനാണോ എന്നറിയില്ല. എന്നാലും ആ ഫ്ലോയിൽ വലിയ കുഴപ്പം ഒന്നും തോന്നില്ല. 
സരസമായ ലളിതമായ നർമ്മവും (കൊമാടിയ്ക്കായി ഒന്നും പ്രത്യേകിച്ചുണ്ടാക്കിയില്ല എന്നതു അതാസ്വദിക്കാൻ നമുക്ക് യാതൊരു മടിയുമില്ലാതാകുന്നു) ഇത്തിരി പ്രണയവും ഒക്കെ ശരിയായി അളവിൽ തന്നെ ചേർത്തിരിക്കുന്നതിനാൽ ബോർ എന്ന ഖടകം നമ്മളെ കീഴടക്കുന്നില്ല.
അസീം മിശ്രയുടെ ക്യാമറ എടുത്തു പറയേണ്ട ഒന്നാണ്. ഒരു ഒന്നൊന്നര വിഷ്വൽസ് ആണ്. പാകിസ്ഥാനും കാശ്മീരും ഒക്കെ ഭംഗിയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. ആങ്കിൾ, ഫ്രെംസ് എല്ലാം ഒന്നിനൊന്നു മെച്ചം. പല വിഷ്വലും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും

പ്രിതം ചക്രവർത്തിയുടെ പാട്ടുകൾ എല്ലാം തന്നെ ചിത്രത്തിനോട് നീതി പുലർത്തി. ജൂലിയസ് പാക്കിയമിന്റെ ബാക്ഗ്രൌണ്ട് സ്കോറും അവസരത്തിനൊത്തുയർന്നു.

മൊത്തത്തിൽ പറഞ്ഞാൽ നല്ല  ഒരു മനുഷ്യസ്നേഹി ചിത്രമാണ് ഇത്തവണ സൽമാൻ ഖാൻ  നമുക്കു വേണ്ടി ഈദിനു സമർപ്പിച്ചിരിക്കുന്നത്. മാനുഷിക ബന്ധങ്ങളുടെയും പാകിസ്ഥാൻ - ഇന്ത്യ ബന്ധത്തെക്കുറിച്ചും മതങ്ങളെക്കുറിച്ചും ഈ ചിത്രം പറഞ്ഞു പോകുന്നുണ്ട്. 

ഒരു വാക്ക് പോലും സംസാരിക്കാതെ തൻറെ കുഞ്ഞിക്കണ്ണുകൾ (ഇത്തിരി വലിയ കണ്ണുകൾ ആണ്) കൊണ്ടു മാത്രം അഭിനയിച്ച ഹർഷാലി മൽഹോത്ര എന്നാ കുട്ടിയാണ് ഹൈലൈറ്റ്. 

സൽമാൻ  ഖാൻറെ  ഒരു വിത്യസ്ത ചിത്രം കാണണം എന്നാഗ്രഹിക്കുന്നവർക്ക് യാതൊരു ഷങ്കയുമില്ലാതെ തന്നെ കാണാം.

എൻറെ  റേറ്റിംഗ്  : 9 ഓണ്‍ 10  

വാൽക്കഷ്ണം: ചവറു സിനിമകളെ വിജയിപ്പിച്ചും, 100 200 കോടി ക്ലബ്ബുകളിൽ ഇരിപ്പിടമുണ്ടാക്കി കൊടുക്കുന്ന ബോളിവുഡിലെ പ്രേക്ഷകർ ഈ കൊച്ചു നല്ല സിനിമ വിജയിപ്പിക്കുമോ എന്നൊന്നും അറിയില്ല. 100 കോടി ക്ലബ്ബിൽ എത്തുമെന്നും എനിക്ക് യാതൊരു ഉറപ്പില്ല.. എന്നാൽ കൂടി ഒന്ന് പറയാം, ഒരു നല്ല സിനിമയുടെ ഭാഗമായെന്നു അഭിമാനത്തോടെ പറയാം സൽമാന്...



38. A Walk Among The Tombstones (2014)

എ വോക്ക് എമംഗ് ദി റ്റൂമ്പ്സ്റ്റൊൻസ് (2014)




Language : English
Genre : Crime | Drama | Thriller
Director : Scott Green
IMDB Rating : 6.5

A Walk Among The Tombstones Theatrical Trailer


ലോറൻസ് ബ്ലോക്കിന്റെ നോവലിനെ ആസ്പദമാക്കി സ്കൊട്ട് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് എ വോക്ക് എമംഗ് ദി റ്റൂമ്പ്സ്റ്റൊൻസ്. ലിയാം നീസ num ദാൻ സ്ടീവന്സുമാണ് (ദി ഗസ്റ്റ്) ഈ സൈക്കോ ത്രില്ലറിൽ അഭിനയിച്ചിരിക്കുന്നത്.
ലിയാം നീസൻ എന്നാ പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു കാഴ്ച്ചപ്പാടുണ്ടാവും പ്രത്യേകിച്ചും റ്റേക്കണ് എന്ന ചിത്രത്തിന് ശേഷം. ഒരു ആക്ഷൻ ഹീറോ ഇമേജ് അദ്ദേഹം നമ്മൾ കാഴ്ച്ച്ചക്കാർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രം ആ ജോണറിലുള്ള ചിത്രമല്ല എന്ന് ഞാനാദ്യമേ പറഞ്ഞു കൊള്ളുന്നു.

വർഷം 1991
മാത്യു സ്കടടർ ഒരു ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മേന്ടിലെ ഒരു ഓഫീസർ ആണ്. ഒരു ഒഴിവുള്ള സമയം, അദേഹം സൗജന്യമായി പോലീസ് ഉദ്യോഗസ്ഥർക്ക് മദ്യം സേവിക്കുന്ന ബാറിൽ മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മോഷണ ശ്രമം നടക്കുന്നു. അത് തടയുന്നതിനിടെ മൂന്നു കള്ളന്മാരെയും വെടിവേചിടുന്നു, അക്കൂട്ടത്തിൽ അബദ്ധത്തിൽ ഒരു ബുള്ളറ്റ് ഏഴു വയസുകാരിയുടെ കണ്ണിൽ കൊണ്ട് തൽക്ഷണം മരിക്കുന്നു. ഈ സംഭവത്തിൽ ആകെ ഉലയുന്ന മാത്യു ജോലിയിൽ നിന്നും വിരമിക്കുന്നു.


എട്ടു വർഷത്തിനു ശേഷം, മാത്യു ഒരു സ്വതന്ത്ര ഡിറ്റക്റ്റീവ് ആയി ജോലി ചെയ്യുന്നു. ഒരു രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന മാത്യുവിന്റെ അടുത്ത് പീറ്റർ എന്നാ ഒരാൾ സഹായം അഭ്യർഥിച്ചു വരുന്നു. തൻറെ സഹോദരനെ ഒന്ന് കാണണം എന്നായിരുന്നു ആവശ്യം. അതിനു ശേഷം മാത്യു കെന്നിയെ (പീറ്ററിന്റെ സഹോദരൻ) കാണുന്നു. തൻറെ ഭാര്യയെ ആരോ തട്ടിക്കൊണ്ടു പോയി, വിട്ടു കൊടുക്കണമെങ്കിൽ ഒരു മില്യൻ കൊടുക്കണമെന്നും, ഫോണിൽ കൂടി അജ്ഞാതർ സന്ദേശം കൊടുക്കുകയും, അതിനു ശേഷം ഒരു മില്യൻ ഇല്ല പകരം ആകെ 400,000 മാത്രമേയുള്ളുവെന്നും അത് തരാൻ കഴിയുമെന്നും ക്രിസ്ടോ അവരുടെ അടുത്ത് പറയുന്നു. അത് കൊടുത്തതിനു ശേഷം, ക്രിസ്റ്റൊയ്ക്കു ഭാര്യയെ തിരിച്ചു കിട്ടിയില്ല എന്ന് മാത്രമല്ല, ഭാര്യയുടെ ജഡം പല പല ബാഗുകളിൽ ആണ് കിട്ടുന്നത്. ആ കൃത്യം ചെയ്തവരെ കണ്ടു പിടിച്ചു കൊടുക്കണമെന്നും അവരെ കണ്ടു കിട്ടിയാൽ താൻ തന്നെ അവരെ കൊല്ലണമെന്നും പറയുന്നു. ആദ്യം ഈ ദൗത്യം ഏറ്റെടുക്കുന്നില്ല കാരണം ക്രിസ്ടോയ്ക്ക് തൊഴിൽ കള്ളക്കടത്താണെന്നു മനസിലാക്കുന്നു. എങ്കിലും മാത്യു പിന്നീട് അന്യെഷിക്കാമെന്നു സമ്മതിക്കുന്നു.

അതിനു ശേഷം മാത്യു പഴയ സമാനമായ കേസുകൾ തിരയുമ്പോൾ, ഒരു കേസ് കാണുന്നു, അതിനെ പറ്റി അന്യേഷിച്ചു വരുമ്പോൾ കൊലപാതികളുടെ ഉദ്ദേശ്യം മനസിലാക്കുന്നു. DEAയുമായ് എന്തോ ബന്ധമുള്ളവരാണ് ഇത് ചെയ്യുന്നതെന്നും, അവർക്ക് സമൂഹത്തിലെ കല്ലക്കടത്തുകാരായ ആള്ക്കാരെ ആണ് ഉന്നം വെയ്ക്കുന്നത് എന്നും മനസിലാക്കുന്നു. ഇതിനു ശേഷം മാത്യു ക്രിസ്റ്റൊയൊടു പറയുന്നു അയാളുടെ പരിചയത്തിൽ/സുഹൃദ് വലയത്തിൽ ഉള്ളവർക്ക് ഇതേ മാതിരി അനുഭവം ഉണ്ടാകുമെന്നും അങ്ങിനെ സംഭവിച്ചാൽ തന്നെ അറിയിക്കണമെന്നും പറയുന്നു.

പിന്നീട് യൂറി എന്ന ക്രിസ്റ്റൊയുടെ സുഹൃത്തിൻറെ കുട്ടിയെ (പെണ്കുട്ടി) തട്ടിക്കൊണ്ടു പോകുന്നു. ഇത് മാത്യുവിനെ അറിയിക്കുന്നു. ഇതിനു ശേഷം കുട്ടിയെ വീണ്ടെടുക്കുമോ? എങ്ങിനെ വീണ്ടെടുക്കും? ആ പെണ് കുട്ടി കൊല്ലപ്പെടുമോ? ആ കുറ്റവാളികളെ കണ്ടുപിടിക്കുമോ?? എങ്ങിനെ പിടിക്കും? എന്നുള്ളതാണ് കഥയുടെ ക്ലൈമാക്സ്.

ലിയാം നീസൻ നല്ല പ്രകടനം തന്നെയാണ് ഈ ഡാർക്ക് ത്രില്ലറിൽ കാഴ്ച വെച്ചിരിക്കുന്നത്. ഒരു ആക്ഷൻ പ്രകടനം കാത്തിരിക്കുന്നവർക്ക് നിരാശയാകും ഫലം. എന്നാൽ, ഒരു നല്ല കുറ്റാന്യേഷണ ചിത്രം കാത്തിരിക്കുന്നവർക്ക് നല്ല ഒരു ചിത്രവുമായിരിക്കും ഇത്. അത്ര ഞെട്ടിക്കുന്ന സസ്പെൻസ് ഒന്നും ഒരുക്കിയിട്ടില്ല എന്നാൽ നല്ല ഒരു സ്റ്റൈലിഷ് ത്രില്ലർ തന്നെ കാണാൻ കഴിയും. സ്കൊട്ട് ഫ്രാങ്കിന്റെ സംവിധാനം എടുത്തു പറയേണ്ടത് തന്നെയാണ്. ഞാൻ ബുക്ക് വായിച്ചിട്ടില്ല, എന്നാൽ കൂടി നല്ല രീതിയിൽ ബുക്കിന്റെ എല്ലാ വശങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് എന്ന് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നി. ചില സിനിമകൾ നമുക്ക് അങ്ങിനെയൊരു തോന്നല ജനിപ്പിക്കും.

ഇതിൽ എടുത്തു പറയേണ്ടത് ഒരു ആഫ്രിക്കൻ അമേരിക്കൻ കുട്ടിയായി അഭിനയിച്ചിരിക്കുന്ന കുട്ടി നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മാത്യു എന്ന കതാപാത്രത്തിനോട് സൌഹൃദം പങ്കിടുകയും നിര്ന്നായക ഘട്ടത്തിൽ സഹായികുകയും ചെയ്യുന്ന കുട്ടി. ആ ബാലന്റെ അഭിനയം വളരെയധികം നന്നായി.

കുറെ കാലങ്ങൾക്കു  ശേഷം ലിയാം നീസൻറെ   വ്യത്യസ്തമായ ത്രില്ലർ.

എന്റെ റേറ്റിംഗ്: 7.3 ഓണ് 10

Thursday, July 16, 2015

37. Vellaikaara Durai (2014)

വെള്ളക്കാര ദുരൈ (2014)




Language : Tamil
Genre : Comedy
Director : S. Ezhil
IMDB Rating : 3.9

Vellaikaara Durai Theatrical Trailer


എസ്. എഴിൽ എഴുതി സംവിധാനം ചിത്രത്തിൽ വിക്രം പ്രഭുവും ശ്രീദിവ്യയും നായകനും നായികയുമായി അഭിനയിച്ചിരിക്കുന്നു.. ഡി. ഇമ്മനാണ് സംഗീതം.

മുരഗനും (വിക്രം പ്രഭു) പോലീസ് പാണ്ടിയും (സൂരി) കൂട്ടുകാരാണ്. അവർ വട്ടി വരദൻ എന്ന ആളുടെ കയ്യിൽ നിന്നും 15 ലക്ഷം രൂപ കടം വാങ്ങി റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങുന്നു. അവരെ ബ്രോക്കർ പറ്റിച്ചത് മൂലം, കാശെല്ലാം നഷ്ടപ്പെടുന്നു. ബിസിനെസ്സ് ചെയ്യാൻ പറ്റാത്ത വിഷമത്തിൽ അവർ ബാറിൽ കല്ല് കുടിച്ചു ബോധം മറഞ്ഞ സമയത്ത് മുരുകന വട്ടി വരദൻ ആണ് ഫോണിൽ വിളിക്കുന്നതെന്നരിയാതെ അസഭ്യം പറയുന്നു. പിറ്റേ ദിവസം, അവർ വട്ടി വരദന്റെ തോട്ടത്തിൽ തങ്ങളെ അടിമകളായി വേല ചെയ്യാൻ കൊണ്ട് വന്നതാണെന്ന് മനസിലാക്കുന്നു. അവിടെ വെച്ച് യമുനയെ (ശ്രീദിവ്യ) കാണുന്ന മുരുകൻ ആദ്യ നോട്ടത്തിലെ അനുരാഗത്തിലാവുന്നു. പിന്നെ ഒരു പാട്ട്. വരദന്റെ പെങ്ങൾ എന്ന് കരുതിയാണ് മുരുകൻ യമുനയെ പ്രേമിക്കുന്നു. പിന്നീട് വരദന്റെ കല്യാണ നിശ്ചയത്തിൽ വെച്ചാണ് മുരുകൻ മനസിലാക്കുന്നു, യമുനയാണ് വരദന്റെ വധുവെന്നു. തനിക്കിഷ്ടപ്പെടാത്ത കല്യാണത്തിൽ നിന്നും രക്ഷപെടാനായി അന്ന് രാത്രി തന്നെ യമുന ആ വീട്ടില് നിന്നും ഒളിച്ചോടുന്നു, കൂടെ മുരുകനും. ശേഷം പിന്നെ എല്ലാവര്ക്കും ഊഹിക്കാൻ കഴിയും എന്ന് കരുതുന്നു.

കഥയെ പറ്റി പറയുവാണേൽ വലിയ പുതുമയൊന്നുമില്ല. കാരണം, എഴിലിന്റെ മുന്പിറങ്ങിയ പടങ്ങളായ മനം കൊത്തി പറവയും ദേസിംഗ രാജയുടെയും അതെ കഥയാണ്. ഒരു തരി പോലും വിത്യാസമില്ല.. ഒരേ കഥ; പല നടനും നടിയും.

ക്ലിഷേകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഈ ചിത്രത്തിൽ. ചില ഇടങ്ങളിൽ കോമഡി നന്നായിട്ടുണ്ട്.പക്ഷെ, അത് മാത്രം പോരല്ലോ രണ്ടു മണിക്കൂർ പടം കണ്ടിരിക്കാൻ. എന്നാലും മൊത്തത്തിൽ അത്രയ്ക്കങ്ങ് എത്തിയില്ല എന്ന് തന്നെ പറയാം.. ഡി. ഇമ്മൻ ഇത്തവണ സംഗീതത്തിൽ അത്ര നിലവാരം പുലർത്തിയില്ലെങ്കിലും രണ്ടു ഗാനങ്ങൾ തരക്കേടില്ലാതെ കേട്ടിരിക്കാം (കാണാൻ അത്ര പോരായിരുന്നു). വൈക്കോം വിജയലക്ഷ്മി പാടിയ പാട്ട് ഒരു ഏച്ചുകേട്ടൽ മാതിരി തോന്നി. അതിൻറെ ആവശ്യം തീരെയുണ്ടായിരുന്നില്ല (എനിക്കിതു വരെ മനസിലാകാത്ത ഒരു കാര്യമാണ്, ഈ തമിഴന്മാർക്ക് നിർബന്ധമാണോ, നായകൻ വരുമ്പോൾ ഒരു പാട്ട് ഇട്ടേ പറ്റൂ എന്ന്)
വിക്രം പ്രഭു ഇപ്രാവിശ്യം തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്, എന്തായാലും പയ്യന് അഭിനയത്തിൽ നന്നാവാൻ തീരുമാനിച്ചു എന്നാണു തോന്നുന്നത്. ശ്രീദിവ്യക്ക് അധികം ഒന്നും ചെയ്യാനില്ലായെങ്കിലും ഉള്ളത് കുഴപ്പമില്ലാതെ ചെയ്തു.. നാടൻ വേഷത്തിൽ കാണാനും നല്ല ഭംഗിയൊക്കെ ഉണ്ടായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒരു കോമഡി പടമാണ് ഇത്. ഇത്രയും മോശം പടമൊക്കെ ബോക്സോഫീസിൽ വിജയിക്കുന്നതിന്റെ ഒരു തെളിവ് കൂടി ആണ് ഈ ചിത്രം. വലുതായി ഒന്നും തന്നെ ഈ ചിത്രം പ്രേക്ഷകർക്ക് നൽകില്ല. ചില സമയത്തെല്ലാം നമ്മുടെ ക്ഷമയെ പരീക്ഷിക്കുക തന്നെ ചെയ്യും..

എൻറെ  റേറ്റിംഗ്  : 3 ഓണ്‍ 10

Wednesday, July 15, 2015

36. Komban (2015)

കൊമ്പൻ (2015)




Language : Tamil
Genre : Action | Comedy | Drama
Director : M. Muthaiah
IMDB Rating : 5.6


Komban Theatrical Trailer


2007-ൽ പുറത്തു വന്ന പരുത്തിവീരനു ശേഷം ഒരു തമിഴ് നാടൻ കഥാപാത്രവുമായി വരുന്നത് ഇതാദ്യമാണ്. പുതുമുഖമായ മുത്തയ്യ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിയുടെ നായികയായി വരുന്നത് ലക്ഷ്മി മേനോനാണ്. ജി വി പ്രകാശാണ് സംഗീത സംവിധായകൻ.

കൊംബൈയ്യ പാണ്ടിയൻ ഒരു നല്ലവനായ ലോക്കൽ റൌഡി ആണ്. ആര് ആ ഗ്രാമത്തിൽ അനീതി ചെയ്യുന്നുവോ അവരെയെല്ലാം ശിക്ഷിക്കൽ ആണ് പരിപാടി. അത് മൂലം, വില്ലന്മാരുടെ എല്ലാം അപ്രീതി സമ്പാദിക്കുകയും ചെയ്യുന്നു. പളനിയെന്ന പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെടുകയും ശേഷം കല്യാണം കഴിക്കുകയും ചെയ്യുന്നു. എന്നാൽ തുടക്കത്തിൽ, പളനിയുടെ അച്ഛനായ മുത്തൈയ്യയുമായി രസക്കേടിലായിരുന്ന കൊമ്പൻ പിന്നീട് സിനിമ പുരോഗമിക്കുമ്പോൾ ഇഷ്ടവും ബന്ധവും  കൂടുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ വില്ലന്മാരുമായി കൊമ്പ് കോർക്കുന്ന കൊമ്പൻ, പിന്നീട് തന്റെ കുടുംബത്തെ അവരിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതും പിന്നീട് ഉള്ള കഥാ വികസനം..

പറഞ്ഞു പഴകിയ കഥ അതെ രീതിയിൽ തന്നെ സംവിധായകൻ മുത്തൈയ്യ അവതരിപ്പിച്ചിരിക്കുന്നു. വേറെ പ്രത്യേകിച്ചൊന്നും തന്നെ ഇല്ല എന്ന് പറയാം. എന്നാൽ ശക്തനായ വില്ലന്മാർ ഇല്ലാത്തതും ഒരു പോരായ്മയായി തോന്നി. അത് കൊണ്ട് ഒരു പക്കാ മാസ് ചിത്രം അനിയിച്ചോരുക്കുന്നതിൽ സംവിധായകൻ പരാചയപ്പെട്ടു എന്ന് വേണം അനുമാനിക്കാൻ. വെറുതെ ഹീറോയിസം കാണിക്കാൻ വേണ്ടി മാത്രമായി ഒതുങ്ങി പോയി.

കാർത്തി തന്റെ സ്വത സിദ്ധമായ ശൈലിയിൽ തന്നെ അഭിനയിച്ചിരിക്കുന്നു. നല്ല സ്ക്രീൻ പ്രെസെൻസ് തന്നെയാണ് കാര്ത്തിയ്ക്ക്, ഒരു പക്ഷെ സഹോദരനായ സൂര്യയെക്കാളും തോന്നി എനിയ്ക്ക്. ലക്ഷ്മി മേനോൻ ചെയ്ത കഥാപാത്രം നന്നായിരുന്നു. നല്ല ഭംഗിയും ഉണ്ടായിരുന്നു ചിത്രത്തിൽ കാണാൻ. പഴയകാല ഗ്രാമത്തിൻ നായകനായിരുന്ന രാജ്കിരൻ വളരെ നല്ല ഒരു വേഷം ചെയ്തിട്ടുണ്ട് ഇതിൽ. ഏകദേശം നായക തുല്യ കഥാപാത്രം എന്ന് പറയാം. കോമഡിയും തരക്കേടില്ലായിരുന്നു. തമ്പി രാമൈയ്യയും കാർത്തിയും ചെയ്ത കോമഡി രസം തരുന്നവ ആയിരുന്നു.
 പാട്ടുകൾ വലിയ മെച്ചം ഒന്നുമിലായിരുന്നു. ജിവിപി നിരാശപ്പെടുത്തി എന്ന് പറയാം. പക്ഷെ അധിക നാൾ നില നില്കാനുള്ളത് ഒന്നുമില്ല. അതിൽ "കറുപ്പ് നെറത്തഴഗി" എന്നാ ഗാനം മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു തവണ മാത്രം കാണാൻ കഴിയുന്ന ഒരു സിനിമ.. അതിനു മേൽ ഒന്നുമില്ലാത്ത ചിത്രം.
വെറും 15 കോടി മുതൽമുടക്കിൽ വന്ന കൊമ്പൻ 58 കോടി നേടിയ്യേന്നത് വേറെ കാര്യം.

എന്റെ റേറ്റിംഗ്: 5.6 ഓണ്‍ 10

35. The Getaway (1972)

ദി ഗെറ്റ്എവേ (1972)




Language : English
Genre : Action | Crime | Drama
Director : Sam Peckinpah
IMDB Rating : 7.5

The Getaway Theatrical Trailer


സാം പെക്കിൻപാ സംവിധാനം ചെയ്തു സ്റ്റീവ് മക്വീൻ നായകനായി അഭിനയിച്ച 1972 ക്രൈം ആക്ഷൻ ജോണറിൽ വരുന്ന ചിത്രമാണ് ദി ഗെറ്റ്എവേ.

പേരിനോട് അക്ഷരാർത്ഥം ശരി വെക്കുന്ന സിനിമയാണ് ഇത്.

പരോൾ നിഷേധിക്കപ്പെട്ടു ടെക്സാസ് ജയിലിൽ കഴിയുന്ന ഡോക്ടർ മക്കോയിയെ ( ഡോക് എന്നെല്ലാവരും വിളിക്കും) ഒരു ദിവസം തന്റെ ഭാര്യ കാരോൾ കാണാൻ വരുന്നു അപ്പോൾ ഡോക് പറയും, ജാക്ക് ബെയ്നോൻ എന്നാ ബിസിനസ്സുകാരനെ കണ്ടു തന്നെ പുറത്തിറക്കാൻ പറയുന്നു. ജാക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് ടോക്കിനെ പരോളിൽ കൊണ്ടുവരുന്നു. അതിനു ശേഷം ഒരു ബാങ്ക് കവർച്ച നടത്താൻ പറയുന്നു. അതിനു സഹായികളായി ജാക്കിന്റെ രണ്ടാൾക്കാരെയും (റൂഡി & ഫ്രാങ്ക്) നിയോഗിക്കുന്നു. അങ്ങിനെ അവർ ബാങ്ക് കവർച്ച നടത്താൻ പദ്ധതിയിടുന്നു. പക്ഷെ കവർച്ച അവർ നടത്തുമെങ്കിലും ബാങ്കിൽ വെച്ച് ഫ്രാങ്ക് അവിടെയുള്ള സെകൂരിട്ടിയെ വെടി വെച്ച് കൊല്ലുമെങ്കിലും എല്ലാവരും അവിടെ നിന്ന് രക്ഷപെടുന്നു. പോകുന്ന വഴിയിൽ റൂഡി ഫ്രാങ്കിനെ വെടി വെച്ച് കൊന്നതിനു ശേഷം, അവർ സന്ധിക്കാം എന്ന് പറയുന്ന സ്ഥലത്ത് പോയി ടോക്കിനും കാരോളിനുമായി കാത്തു നിൽക്കുന്നു. ടോക്കിനെയും ഭാര്യയേയും കൊന്നു പണം കൈക്കലാക്കുകയാണ് റൂടിയുടെ ഉദ്ദേശം. പക്ഷെ, ഇത് മനസിലാക്കുന്ന ഡോക് റൂടിയെ വെടി വെച്ചിടുന്നു. പിന്നെയുള്ള പൂച്ചയും എലിയും കളിയാണ് ദി ഗെറ്റവെ.

അത്യാവശ്യം ട്വിസ്ടുകളും വയലന്സും ചേർന്ന് നന്നായി തന്നെ ചെയ്തിട്ടുണ്ട്.. പഴയ സിനിമയായത് കൊണ്ട് അതിന്റേതായ പോരായ്മകൾ ഉണ്ട് (അത് കണക്കു കൂട്ടതിരുന്നാൽ നല്ല ഒരു ആക്ഷൻ പടം തന്നെയാണ് ഗെറ്റവേ). അന്ന് അത്ര ഗ്രാഫിക്സ് ഒന്നും തന്നെയില്ലല്ലോ.. നല്ല ഒരു ചിത്രം ആണെങ്കിലും ആകെ അലോസരമായി തോന്നിയത് സൌണ്ട് മിക്സിംഗ് ആണ്.. നല്ല മോശമായി തന്നെ ചില സീനുകൾ നശിപ്പിച്ചിട്ടുണ്ട് സൌണ്ട് മിക്സിംഗ് കാരണം.

സ്റ്റീവ് മക്വീൻ തകർത്ത്.. നല്ല മാസ് ആണ് ചില ആക്ഷൻ സീനുകളിൽ. ഗണ് കൊംബാറ്റ്സ് എല്ലാം സൂപര് ആയിരുന്നു. പ്രത്യേകിച്ചും ഷോട്ട് ഗണ് സീനുകളിൽ.

പിന്നെ ഈ ചിത്രം ക്ലാസ്സിക്കുകളിൽ ഒന്നും ഉൾപ്പെടുത്താൻ ഒന്നുമില്ലയെങ്കിലും, 1972ൽ ഇറങ്ങിയതിൽ പണം വാരിയ ചിത്രങ്ങളില ഒന്നാണ്.

പഴയ സിനിമകൾ ഇപ്പോഴും ഇഷ്ടപ്പെടുന്നവര്ക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ് (ഗ്രാഫിക്സ് ഒന്നുമില്ലാത്തൊന്ദു പറഞ്ഞതാ കേട്ടോ.. എല്ലാര്ക്കും കാണാം)

വാൽക്കഷ്ണം: ഇത് 1994ൽ റീമേക്ക് ചെയ്തിട്ടുണ്ട് എങ്കിലും.. തമ്മിൽ ഭേദം തൊമ്മൻ തന്നെ.

എന്റെ റേറ്റിംഗ് : 7.5 ഓണ് 10

Tuesday, July 14, 2015

34. Blind (Beul-la-in-deu) (2011)

ബ്ലൈണ്ട് (ബ്യൂൾ-ല-ഇന്-ഡ്യു) (2010)




Language : Korean
Genre : Action | Crime | Drama | Police
Director : Sang-hoon Ahn
IMDB Rating : 6.9


Blind Theatrical Trailer


നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ദക്ഷിണ കൊറിയൻ ക്രൈം ത്രില്ലറാണ് ബ്ലൈണ്ട്. പേരിലുള്ള അന്ധത ചിത്രത്തിൻറെ ഒരു പ്രധാന കഥാപാത്രത്തിനും ഉണ്ട് എന്നുള്ളതാണ് വസ്തുത. 

മിൻ സൂ ആ ഒരു പോലീസ് അകാദമിയിലെ വിദ്യാർഥിനി ആണ്. പഠിക്കാൻ മിടുക്കിയായ സൂ ആ ഒരു ദിവസം തന്റെ അനുജനെ കൂട്ടിക്കൊണ്ടു വരുന്ന വഴിക്ക് ഒരു അപകടത്തിൽ പെടുന്നു, അതിൽ തന്റെ അനുജന കൊല്ലപ്പെടുകയും മിൻ സൂ ആയുടെ കാഴ്ചശക്തി എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു. മൂന്നു വര്ഷത്തിനു ശേഷം സൂ ആ ഒരു കൊച്ചു അപാർട്ട്മെന്റിൽ തന്റെ വഴികാട്ടി നായായ  സൂൾകിയുടെ കൂടെയാണ് താമസം. ഒരു ദിവസം അകലെയുള്ള തന്റെ അമ്മയെ കണ്ടു മടങ്ങുമ്പോൾ ടാക്സിക്കായി കാത്തു നിൽക്കുന്നു. വളരെയധികം താമസിച്ചത് കൊണ്ട് ആ മഴയത്ത് ഒരു ടാക്സി വന്നു നിർത്തുന്നു. സൂ ആ അതിൽ കയറുകയും ചെയ്യുന്നു, ആ ടാക്സി ഡ്രൈവർ അവരെ കോഫി കുടിക്കാൻ നിർബന്ധിക്കുന്ന സമയത്ത് എന്തോ ഒന്നിനെ ഇടിച്ചിടുന്നു. എന്തോ പന്തികേട്‌ മാനത്ത സൂ ആ ബഹളമുണ്ടാക്കുമ്പോൾ അവരെ റോഡിൽ പിടിച്ചു തള്ളിയിട്ടു ആ ടാക്സി ഡ്രൈവർ കടന്നു കളയുന്നു. പോലീസ് സ്ടേഷനിൽ പരാതി കൊടുക്കുമ്പോൾ സൂ ആ, നിശ്ചയമായി പറയുന്നുണ്ടായിരുന്നു ഇടിചിത്തത് ഒരു സ്ത്രീയെ ആണെന്നും. അങ്ങിനെ ഡിറ്റക്ടീവ് ജോയെ ആ കേസ് അന്യേഷിക്കാൻ ഏർപ്പെടുത്തുന്നു. പക്ഷെ ഈ കേസിൽ ആകെ ഉള്ള ദ്രിക്സാക്ഷി ഒരു അന്ധയാനെന്നുള്ളത് ജോയെ ഈ കേസിൽ താല്പര്യം ഇല്ലാതാകുന്നു. എന്നാൽ, സൂ ആയുടെ കഴിവ് മനസിലാക്കുന്ന ജോ പിനീട് താല്പര്യപ്പെടുകയും, രണ്ടു പേരും കൂടി കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. ബാക്കി സ്ക്രീനിൽ കാണുന്നത് കുറച്ചു കൂടി നന്നാവും എന്നുള്ളതും കഥയുടെ രസച്ചരട് പൊട്ടും എന്നുള്ളതും കൊണ്ട് കഥയ്ക്ക്‌ ഒരു ഫുൾ സ്റ്റോപ്പ്‌ ഇടുന്നു.

ഒരു ത്രില്ലർ ചിത്രം എടുക്കാൻ അപാരമായ ട്വിസ്റ്റും അല്ലെങ്കിൽ നിഘൂഡമായ സത്യങ്ങൾ ഒന്നും ചുരുലഴിക്കേണ്ട ആവശ്യമില്ല എന്നു ഈ സിനിമ നമുക്ക് പറഞ്ഞു തരും. വില്ലനെ ആദ്യം മുതൽ തന്നെ ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട് അതും ഒരു കുറ്റാന്യേഷണ കഥകളിൽ ഇങ്ങനെ കാണിച്ചാൽ അതിന്റെ ഒരു പഞ്ച് പോകേണ്ടതാണ്. കഥ പ്രവചിക്കതക്ക ആണ് മുൻപോട്ടു പോകുന്നതെങ്കിലും എന്നാൽ നല്ല കെട്ടുറപ്പുള്ള കഥയും അതിനൊത്ത ചടുലൻ തിരക്കഥയും കിടിലൻ മേക്കിംഗ് ഒരിക്കലും നമ്മുടെ മനസിനെ മുഷിപ്പിക്കുന്നില്ല അല്ലെങ്കിൽ നമ്മുടെ മിഴികളെടുക്കാൻ കഴിയുകയില്ല. അതിലുമുപരി ഒരു അന്ധയായ സ്ത്രീ എത്ര മാത്രം നിരാലംബയാണേന്നും, അന്ധത്വത്തിന്റെ നിസ്സഹായതയും നമുക്ക് മനസിലാക്കി തരുന്നുണ്ട്. അത് മാത്രമല്ല വില്ലൻ കണ്ണ് കാണുകയും നായിക അന്ധയുമായാലുള്ള അവസ്ഥ ശരിക്കും വരച്ചു കാട്ടുന്നുണ്ട്.  ചിത്രത്തിൻറെ മൂഡു നില നിർത്തുന്ന ലൈറ്റിങ്ങും ഫ്രേംസും അതിനു പറ്റിയ ബാക്ഗ്രൌണ്ട് സ്കോര് കൂടിയായപ്പോഴേക്കും ബ്ലൈണ്ട് ഒരു തകർപ്പൻ ത്രില്ലർ ആകുന്നു. 

ആ വർഷത്തെ ഏറ്റവും മികച്ച നടിയ്ക്കുള്ള പുരസ്കാരം ഈ ചിത്രത്തിന് വേണ്ടി കിം ഹാ ന്യുൾ കരസ്ഥമാക്കി. അവരുടെ അഭിനയം ഉജ്വലം തന്നെയായിരുന്നു. ഒരു കണ്ണ് കാണാൻ കഴിയാത്ത സ്ത്രീയായി അവർ നല്ല രീതിയിൽ അഭിനയിച്ചു.കൂടെയുള്ള സ്യുൾകി എന്നാ നായ, ശരിക്കും ഇഷ്ടപ്പെട്ടു പോകും അതിനെ. രണ്ടു മൂന്നു സീൻസ് തന്നെ മതി, നിങ്ങള്ക്കും ഇഷ്ടപ്പെട്ടു പോകും. അതിന്റെ മുഖഭാവവും അഭിനയവും. ഹോ ഈ കൊറിയക്കാരെ സമ്മതിച്ചു പോവും ഇങ്ങനെ ഒക്കെ കാസ്റ്റ് ചെയ്യുന്നത്. എങ്ങിനെ ആണോ ആവോ ഇതിനെ കണ്ടു പിടിച്ചത്? വില്ലൻ ഒരു സംഭവം തന്നെ. പുള്ളി തകർത്തു, അങ്ങേരുടെ രൗദ്ര ഭാവവും കൂടി ഉള്ളത് കൊണ്ട് തന്നെയാണ് പടം കാണാൻ നമ്മളെ പിടിച്ചിരുത്തുന്ന മറ്റൊരു ഖടകം.

മിൻ സ്യൂക് ചോയി എഴുതിയ കഥ സംവിധാനം ചെയ്തത് സാങ്ങ് ഹാൻ ഹൂൻ ആണ്. 2011ൽ റിലീസ് ആയ ഈ ചിത്രം ആ വർഷത്തെ ഒരു ബോക്സോഫീസ് ഹിറ്റ്‌ കൂടി ആയിരുന്നു. ഇപ്പോൾ ചൈനീസ്‌ ഭാഷയിൽ ഈ ചിത്രം റീമേക്ക് ചെയ്തു കഴിഞ്ഞു എന്നാണു കേട്ടത്. ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീര്ച്ചയായും കണ്ടിരിക്കാൻ പറ്റിയ സിനിമയാണിത്,

എന്റെ റേറ്റിങ് : 8.1 ഓണ്‍ 10

33. Chirakodinja Kinaavukal (2015)

ചിറകൊടിഞ്ഞ കിനാവുകൾ (2015)




Language : Malayalam
Genre : Comedy | Drama | Parody
Director : Santosh Vishwanath
IMDB Rating : 6.7


Chirakodinja Kinavukal Theatrical Trailer


ഇംഗ്ലീഷിലും പല ഭാഷകളിലും സ്ഥിരമായി പരീക്ഷിച്ചിരുന്ന ഒരു രീതിയാണ് മുഖ്യധാര ചിത്രങ്ങളുടെ സ്പൂഫ്. അത് സൂക്ഷ്മമായി ചെയ്തില്ല എങ്കിൽ വെറും കോമാളിത്തരം ആയി പോകാനും സാധ്യതയുണ്ട്, പ്രേക്ഷകർ അത് വളരെ എളുപ്പത്തിൽ തള്ളിക്കളയാനും സാധ്യതയുള്ള സ്പൂഫ് ചിത്രത്തെ മലയാളത്തിലേക്ക് കൊണ്ട് വരുമ്പോൾ അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു കൊണ്ട് സംവിധാനം ചെയ്യണം എന്ന ഒരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. ശ്രീനിവാസൻ തന്നെ എഴുതിയ അഴകിയ രാവണിലെ "ചിറകൊടിഞ്ഞ കിനാവുകൾ" ഒരു ഉപകഥ അല്ലെങ്കിൽ ഒരു ഏട് അവലമ്പിച്ചിട്ടാണ് ഈ ചിത്രവും തയാറാക്കിയിരിക്കുന്നത്. ക്ലീഷേകൾ നിറഞ്ഞ ഒരു കഥയെ, തയാറാക്കുമ്പോൾ അത് വിജയിക്കാൻ വേണ്ടിയ ഖടകങ്ങൾ ചേർക്കണം എന്നുള്ളത് ഒരു പരമമായ സത്യമാണ്.

മലയാള സിനിമാ ചരിത്രത്തോളം പഴക്കമുള്ള ക്ലിഷെകൾ എല്ലാം കൂടി ചേർത്തിണക്കി ഒരുക്കിയ ഈ കോമഡി ചിത്രം, അതിന്റെ അതേ ഭാവത്തിൽ കണ്ടില്ലാഎങ്കിൽ തികച്ചും ഒരു വിരസമായ ചിത്രമാകും. അതേ സമയം, മറിച്ചാണെങ്കിൽ 142 മിനുട്ടും ഉല്ലസിച്ചു കാണാൻ പറ്റുന്ന ചിത്രം ആണിത്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ കുറച്ചു ലാഗ് ചെയ്തെങ്കിലും ബാക്കിയുള്ള സീനുകൾ എല്ലാം തന്നെ വളരെ ആസ്വാദ്യകരമായിരുന്നു.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ ആരംഭിക്കുന്നത് അഴകിയ രാവണിലെ അംബുജാക്ഷനിൽ നിന്നുമാണ്. തൻറെ കഥയുമായി സംവിധായകനെയും നിർമ്മാതാവിനെയും കാണാൻ പോകുന്നു. അവിടെ ചെല്ലുമ്പോൾ സംവിധായകാൻ നമ്മുടെ മലയാളി പ്രേക്ഷകരുടെ പൾസ് പറയുന്നതെല്ലാം ശരിക്കും യാഥാർത്ഥ്യം തന്നെയാണ്. ഇവിടെ പലർക്കും അത് പിടിക്കില്ല എന്നത് വാസ്തവം. അവിടെ മുതൽ ക്ലീഷേകളുടെ ആരംഭമാണ്. അങ്ങിനെ അംബുജാക്ഷൻ കഥ പറഞ്ഞു തുടങ്ങുന്നു. പണക്കാരിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു പാവം തയ്യല്ക്കാരന്റെ കഥയാണ് അദ്ദേഹം പറയുന്നത്. പണക്കാരനായ പെണ്‍കുട്ടിയുടെ അച്ഛൻ വിറകുവെട്ടുകാരൻ അതിനു സമ്മതിക്കുന്നില്ല. അതിനിടയിൽ പ്രതിനായകനായാ NRI ക്കാരൻ വരുന്നു. അവസാനം, എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു തയ്യൽക്കാരനും സുമതിയും ഒരുമിക്കുന്നു. ഇതാണ് ഇതിവൃത്തം.. മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടുള്ള ഒരു മാതിരി എല്ലാ പഞ്ച് സീനുകൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കൂടിയും ഈ സിനിമയിലും അവരുടെ നിർമ്മാതാക്കൾ അറിയാതെ തന്നെ ക്ലിഷെകൾ കടന്നു വന്നത് ഒരു രസം കൊല്ലിയായി തോന്നി.. ചിരിക്കാൻ വേണ്ടി കുറെ സീൻസ് ഉണ്ടെങ്കിലും, കുറച്ചു സീനുകളൊക്കെ നല്ല ബോറായി തന്നെ തോന്നി. ഈ സിനിമയിൽ, ഉള്ള ഓരോ കഥാപാത്രങ്ങൾക്ക് വരെ ഒരു ക്ലിഷേ ഫീലിംഗ് ഉണ്ടാക്കി എന്നത് തന്നെ ഇതിലെ കഥ തിരക്കഥ തയാറാക്കിയ പ്രവീണിനും അരുണിനും അഭിമാനിക്കാവുന്ന കാര്യമാണ്. തികച്ചും അഭിനന്ദനാർഹമാണ്. ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങൾക്കും പേര് നല്കിയിട്ടില്ല എന്നതും ഈ ചിത്രത്തിനോട് കാട്ടിയിട്ടുള്ള ഒരു വ്യത്യസ്ത സമീപനമാണ്.

തയ്യൽക്കാരനും യൂകെകാരനുമായി വന്ന ചാക്കോച്ചൻ സാമാന്യം നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. റീമാ കല്ലുങ്കൽ എന്ന നടിയെ ഈ ചിത്രത്തിൽ മുന്പോന്നും തോന്നാത്ത ഒരു ആകർഷണീയത തോന്നി.. ആ കണ്ണുകൾ, കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. ശ്രിന്ദ അഷാബും തരക്കേടില്ലായിരുന്നു. ജോയ് മാത്യുവും തരക്കേടില്ലായിരുന്നു.. ശ്രീനിവാസൻ, സുനിൽ സുഖദ, മനോജ്‌ കെ ജയൻ, ജേക്കബ് ഗ്രിഗറി, കീരിക്കാടാൻ ജോസ് (ഒരു വ്യത്യസ്ത വേഷത്തിൽ), എല്ലാവരും തന്നെ നന്നായിരുന്നു. പാട്ടുകൾ മനോഹരം, പ്രത്യേകിച്ച് നിലാക്കുടമേ എന്ന് തുടങ്ങുന്ന ഗാനം.

ഈ ചിത്രം ബോക്സോഫീസിൽ വിജയിക്കാഞ്ഞതും ഒരു ക്ലിഷേ തന്നെയാണ് എന്ന് പറയേണ്ടി വരും. "നല്ലതൊന്നും നായ്ക്കു പിടിക്കില്ലല്ലോ" എന്നൊരു പഴമൊഴിയും ഉണ്ടിവിടെ. നല്ലതിന് വേണ്ടി അല്ലെങ്കിൽ വ്യത്യസ്തതയ്ക്കു വേണ്ടി മുറവിളി കൂട്ടുന്ന മലയാളികൾക്ക് സ്വന്തം മുറ്റത്തു വ്യത്യസ്തത കൊണ്ട് വന്നാലും അയലത്തെ വീട്ടിലേക്കു തന്നെയാണ് നോട്ടം. അത് തന്നെ ഇവിടെയും സംഭവിച്ചിരിക്കുന്നു.

മൊത്തത്തിൽ പറഞ്ഞാൽ അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും, കണ്ടു രസിക്കാവുന്ന ഒരു വ്യത്യസ്ത ചിത്രം ആകുന്നു ചിറകൊടിഞ്ഞ കിനാവുകൾ.

എന്റെ റേറ്റിംഗ് 6.4 ഓണ്‍ 10

32. Kill The Messenger (2014)

കിൽ ദി മെസ്സെഞ്ചെർ (2014)




Language : English
Genre : Crime | Thriller
Director: Michael Cuesta
IMDB Rating : 7


Kill The Messenger Theatrical Trailer


മൈക്കൽ കൊയെസ്റ്റ സംവിധാനം ചെയ്തു 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് കിൽ ദി മെസ്സെഞ്ചെർ. ജെറെമി റെന്നെർ ആണ് ഇതിലെ നായകനായ ഗാരി വെബ്ബിനെ അവതരിപ്പിച്ചിരിക്കുന്നത്. വാൻ താര നിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.

ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി, ഗാരി വെബ്ബ് എന്ന സാൻ ഹോസെ മെർകുറി ന്യൂസിലെ റിപ്പോർട്ടറുടെ ഡാർക്ക് അലയൻസ് (Dark Alliance Series - about CIA involvement in cocaine trafficking into the US) പംക്തിയെ ആസ്പദമാക്കി ആണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.

1980 കാലഘട്ടത്തിൽ നിക്കാറഗ്വാൻ മയക്കുമരുന്ന് കടത്തുകാർ അമേരിക്കയിലേക്ക് ക്രാക്ക് കൊക്കൈൻ കടത്തി, അതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് സിഐഎ (CIA) നിക്കാറഗ്വാൻ കൊണ്ട്രാസ് (Nicaraguan Contras) എന്ന് വിളിപ്പേരുള്ള റിബൽ ഗ്രൂപ്പിന് ഫണ്ട് ചെയ്തതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അല്ലെങ്കിൽ ആരോപണങ്ങൾ അദ്ദേഹം തന്റെ ന്യൂസ്പേപ്പറിൽ റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കുന്നു. അത് മൂലം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളും തൻറെ സ്വകാര്യ ജീവിതത്തിലുണ്ടാകുന്ന താളം തെറ്റലുമാണ് ഈ ചിത്രം പറയുന്നത്.

ഒരു ബയോഗ്രഫി ജോണറിലുള്ള ഈ ചിത്രം തികഞ്ഞ ഒരു ത്രില്ലർ ഡ്രാമ കൂടിയുമാണ്. ഗാരി വെബ്ബായി ജെറെമി ശരിക്കും അഭിനയിച്ചു തകർത്തു. ഓരോ നിമിഷവും ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ തിരക്കഥയ്ക്കും സംവിധായകനും നായക നടനും കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്.

നല്ല ഒരു ചിത്രത്തിന് നല്ല ഒരു സ്ക്രിപ്റ്റ് കൂടിയേ തീരൂ എന്നതിന് അടിവരയിടുന്നു ഈ ചിത്രം. ചിലപ്പോൾ കുറച്ചൊക്കെ പോരായ്മകൾ ഉണ്ടായേക്കാം എന്നാൽ കൂടി ഈ ചിത്രം ഒരാളെ പിടിച്ചിരുത്താൻ കഴിയുന്നതാണ്. ജെറെമി ഒരു നല്ല അഭിനേതാവ് കൂടിയാണെന്ന് ദി ടൌണ് കണ്ടവര്ക്കെല്ലാം അറിയുമല്ലോ. ഇതിൽ, അതിലെ അഭിനയം തന്നെ ഗാരി വെബ്ബായി അദ്ദേഹം കടത്തി വെട്ടിയിരിക്കുകയാണ്. എന്ന് വെച്ച് ഓസ്കാർ പ്രകടനം ഒന്നുമല്ല കേട്ടോ.

സഹ അഭിനേതാക്കളായി വന്ന ആന്റി ഗാർസിയ, രേ ലയോട്ട, മേരി എലിസബത്ത് വിൻസ്റ്റട്, പാസ് വേഗ എല്ലാവരും അവരവര്ക്കാവുന്നത് മാതിരി സംഭാവന നൽകിയിട്ടുണ്ട്.

ബാക്ക്ഗ്രൌണ്ട് സ്കോർ നന്നായിരുന്നു, കഥയ്ക്കും അതെ മാതിരി കഥ പറയുന്ന രീതിയ്ക്കും അനുയോജ്യമായി ഉള്ള സംഗീതം. ഒരു സാധാരണ ആസ്വാദകനെ മുഷിപ്പിക്കുകയില്ല..

ഡ്രാമ-പൊളിറ്റിക്കൽ-ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവര്ക്ക് തീര്ച്ചയായും കണ്ടിരിക്കാം.

എന്റെ റേറ്റിംഗ്: 8.3 ഓണ് 10