Cover Page

Cover Page

Monday, July 16, 2018

273. Kadaikkutty Singam (2018)

കടൈക്കുട്ടി സിങ്കം (2018)




Language : Tamil
Genre : Action | Comedy | Drama | Family
Director : Pandiraj
IMDB: 

Kadaikkutty Singam Theatrical Trailer


എന്നും വിശ്വാസമുള്ള ഒരു സംവിധായകൻ ആണ് പാണ്ഡിരാജ്. കെ. ഭാഗ്യരാജിന്റെ ഓഫീസ് ബോയ് ആയിരുന്ന അദ്ദേഹം ചേരൻ, തങ്കർ ബച്ചൻ, ചിമ്പു ദേവൻ തുടങ്ങിയ സംവിധായകരുടെ സഹസംവിധായകൻ ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പക്ഷെ അവർ തിരഞ്ഞെടുത്ത ജോൺറെകളിൽ  നിന്നും വ്യത്യസ്തമായി പല ജോൺറെകളിൽ അദ്ദേഹം ചിത്രങ്ങൾ ചെയ്തു. ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ പസങ്കയിൽ നിന്നും തുടങ്ങി ഇങ്ങു കടൈക്കുട്ടി സിങ്കം വരെ വന്നു നിൽക്കുന്നു.

സൂര്യ നിർമ്മിച്ച ചിത്രത്തിൽ കാർത്തി നായകൻ ആയും സായേഷ നായികയായും അഭിനയിച്ചിരിക്കുന്നു. സത്യരാജ്, പ്രിയ ഭവാനി ശങ്കർ, അർത്ഥന ബിനു, സൂരി, ഭാനുപ്രിയ, ജോണ് വിജയ്, ശ്രീമാൻ, മൗനിക തുടങ്ങിയ നീണ്ട ഒരു താരനിര അണി നിരക്കുന്നുണ്ട്. മിക്ക സിനിമകളിൽ ഗുണ്ടയായി അവതരിക്കാറുള്ള ശത്രു ആണ് മുഖ്യ വില്ലൻ. ഡി ഇമ്മൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

ഗ്രാമവാസികൾ എല്ലാവരും തന്നെ മതിയ്ക്കുന്ന രണസിങ്കത്തിന്‌ ആദ്യ നാല് മക്കളും പെൺകുട്ടികൾ. ഒരു ആൺകുട്ടി വേണം എന്നുള്ള അദ്ദേഹത്തിൻറെ അതിയായ ആഗ്രഹം അദ്ദേഹം ഭാര്യ  വനമാദേവിയുടെ (വിജി ചന്ദ്രശേഖർ) അനുജത്തിയായ പഞ്ചമാദേവിയെ (ഭാനുപ്രിയ) വിവാഹം ചെയ്യുന്നു.പക്ഷെ എന്നിട്ടും അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.അവിടെയും പെൺകുട്ടി തന്നെ. വനമാദേവി വീണ്ടും ഗർഭിണിയായി, ഒൻപതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ആൺകുട്ടി ജനിച്ചു. അവൻ ആണ്  പെരുനാഴി ഗുണസിങ്കം. താൻ ഒരു കൃഷിക്കാരൻ ആണെന്ന് ഊറ്റം കൊള്ളുന്ന സ്നേഹസമ്പന്നനും നല്ലവനുമായ ഗുണസിങ്കത്തിനു രണ്ടു മുറപ്പെണ്ണുങ്ങൾ (പ്രിയ ഭവാനി & അർത്ഥന ബിനു). ഇവർ രണ്ടു പേരും ഗുണയെ തന്നെ കല്യാണം കഴിക്കാനായി കാത്തിരിക്കുന്നു. അങ്ങിനെ ഒരു നാൾ ഗുണ കണ്ണുക്കിനിയൽ (സായേഷ) എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നതിലൂടെ പ്രണയം തുടങ്ങുന്നു. അവളെ കല്യാണം കഴിക്കുകയുള്ളൂ എന്ന് വീട്ടിൽ പറയുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുന്നു. അതെ സമയം, ഗുണയോടു വൈരം വെച്ച് പുലർത്തുന്ന കൊടിയരസുവുമായുള്ള അസ്വാരസ്യങ്ങൾ കുടുംബത്തിലേക്കും എത്തുന്നു. ഗുണസിങ്കം എങ്ങിനെ ഇതിനെയെല്ലാം നേരിടുന്നു എന്നതാണ് രണ്ടാം പകുതി. ട്രെയിലറിൽ പറയുന്നത് മൊത്തത്തിൽ ഒരു രാമായണവും മഹാഭാരതവും സമ്മാളിക്കണം..

സിനിമയുടെ സെൻറർ പോയിന്റ് ഓഫ് അട്രാക്ഷൻ തന്നെ കാർത്തി ആണ്. നല്ല തലയെടുപ്പുള്ള ഒരു ഒറ്റയാനെ പോലെ മുന്നിൽ നിന്ന് നയിച്ചു. അഭിനയത്തിന്റെ കാര്യത്തിലും അദ്ദേഹം ഒത്തിരി മുൻപോട്ടു വന്നതായി തോന്നി (അസഹനീയമായിരുന്നു കാട്രു വെളിയിടു സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ). കോമഡിയും, സെന്റിമെൻറ്സും ഒക്കെ വളരെ മികച്ച രീതിയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചു. ക്ളൈമാക്സിലെ പ്രകടനം മികച്ചു നിന്നു.
സത്യരാജ്, രണസിങ്കമായി മികച്ച ഒരു പ്രകടനം കാഴ്ച വെച്ചു. അദ്ദേഹം, കുറെയൊക്കെ typecast ആയി പോകുന്നുണ്ടോ എന്ന് ഒരു സംശയം.
സായേഷ, മോശമല്ല. ഒരു തനി നാടൻ കഥാപാത്രമായി തന്നെ തോന്നി. De-glamorized  റോൾ ആയിരുന്നുവെങ്കിലും സുന്ദരിയായി തോന്നി. അഭിനയവും മോശമല്ല. ഡയലോഗുകളുടെ അർഥം അറിഞ്ഞു വെച്ചുള്ള അഭിനയം ആയിരുന്നുവെന്നു തോന്നി.
സൂരി, പതിവിലും വ്യത്യസ്തമായ കഥാപാത്രം, കോമഡി ടൈമിംഗ് ഒക്കെ കിടു. വളരെയധികം കാലത്തിനു ശേഷമാണ് സൂരിയുടെ കോമഡി കണ്ടിട്ട് ചിരിക്കാൻ തോന്നിയത്..
പല സിനിമകളിലും സൈഡ് ഗുണ്ടയായിട്ടു അഭിനയിച്ച ശത്രുവിൻറെ ആദ്യത്തെ മുഖ്യ ധാരാ വില്ലൻ വേഷമാണെന്നു തോന്നുന്നു ഈ സിനിമയിലെ കോടിയരശു എന്ന കഥാപാത്രം. typical കഥാപാത്രം ആയിരുന്നുവെങ്കിലും മോശമല്ലാത്ത രീതിയിൽ ചെയ്തു.
അർത്ഥന ബിനു, പ്രിയ ഭവാനി ശങ്കർ ഗുണാസിങ്കത്തിൻറെ മുറപ്പെണ്ണ് റോളുകൾ ചെയ്തു. സ്‌ക്രീൻ സ്‌പേസ് ആവശ്യത്തിനുണ്ടായിരുന്നു ഇവർക്ക്. രണ്ടു പേരും മോശമാക്കിയതുമില്ല.
ജോൺ വിജയ്, വിജി ചന്ദ്രശേഖർ, ഭാനുപ്രിയ, മൗനിക, പൊൻവണ്ണൻ, വീരസമർ, തുടങ്ങി നിരവധി പേര് അണി നിരന്നു. വ്യക്തിപരമായി പറഞ്ഞാൽ എല്ലാവക്കും മികച്ചു നിന്നു. പ്രത്യേകിച്ചും സഹോദരിമാരാണ് അഭിനയിച്ചവർ.

പാണ്ഡിരാജ് ഇത്തവണ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയാണ് തിരഞ്ഞെടുത്തത്. അധികം പുതുമയില്ലാത്ത കഥയാണെങ്കിലും, അത് മികച്ച രീതിയിൽ ആഖ്യാനം ചെയ്യാൻ സാധിച്ചു എന്നതാണ് ഇവിടെ സംവിധായകന്റെ വിജയം. കൃഷിക്കാരെയും നമ്മുടെ കൃഷിയെയും പ്രകീർത്തിച്ചു പറയുന്ന കുറച്ചു സീനുകൾ ഉണ്ടെങ്കിലും, അടിസ്ഥാനപരമായി കുടുംബത്തിൽ നടക്കുന്ന അസ്വാര്സ്യങ്ങളും മട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മികച്ച ഡയലോഗുകളും, സീനുകളും, കോമഡികളും കൊണ്ട് നിറഞ്ഞ ചിത്രം ഒരു തരത്തിലും ബോറടിപ്പിച്ചില്ല. പക്ഷെ, പുരാതന രീതിയിലുള്ള ആക്ഷൻ അല്പം കല്ലുകടിയായി. കുറച്ചധികം social awareness പ്രധാനമായും കൃഷിയെ പറ്റി മെസേജസ് കൊടുക്കാൻ പാണ്ഡിരാജ് ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്.
ഡി. ഇമ്മാൻറെ സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം സിനിമയുടെ മൂഡനുസരിച്ചു തന്നെ നില നിന്നെങ്കിലും കൃത്യമായ ഇടവേളകളിലെ പാട്ടുകൾ കാതിനിമ്പമുള്ളതായി മാറി. "തണ്ടോരാ കണ്ണാലെ" "സെങ്കതിരെ" "സണ്ടക്കാരി" മൂന്നു പാട്ടുകൾ ഹൃദ്യമായിരുന്നു.
സംവിധായകൻ ആയ വേൽരാജ് ആയിരുന്നു ക്യാമറാമാൻ. തനതായ ഗ്രാമീണത നിറഞ്ഞ ഷോട്ടുകളും, പിന്നെ കാളയോട്ടം ഒക്കെ മികച്ച രീതിയിൽ പകർത്താൻ കഴിഞ്ഞു. 

മൊത്തത്തിൽ പറഞ്ഞാൽ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന ഒരു നല്ല ഫാമിലി എന്റർറെയിനർ ആണ് കടൈകുട്ടി സിംഗം.

എൻ്റെ റേറ്റിങ് 7.2 ഓൺ 10

തീരാനു ശേഷം കാർത്തിയുടെ മറ്റൊരു ഹിറ്റ് ആകാൻ ഉള്ള സാധ്യത ഇപ്പോഴത്തെ കളക്ഷൻ തെളിയിക്കുന്നു.