Cover Page

Cover Page

Monday, February 19, 2018

262. Hush (2016)

ഹഷ് (2016)



Language : English
Genre : Horror | Thriller
Director : Michael Flanagan
IMDB : 6.6


Hush Theatrical Trailer



മരണവും തന്നെ കൊല്ലാന്‍ വരുന്നവന്‍റെ യഥാര്‍ത്ഥ ആഗാമാനോദേശ്യവും മുന്നില്‍ കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ എന്താവും ചെയ്യുക. അതിജീവനത്തിനുള്ള വഴികള്‍ തേടും. പക്ഷെ, കൊലയാളിക്ക്

വളരെയധികം പോസിറ്റീവ് റിവ്യുകള്‍ വായിച്ചറിഞ്ഞത്തിനു ശേഷം പ്രതീക്ഷയുടെ ചിറകില്‍ ഹഷ് എന്ന ചിത്രം കാണാന്‍ ആരംഭിച്ചു.

പതിമൂന്നാം വയസിൽ ഒരു അസുഖം മൂലം കേൾവിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു യുവ സാഹിത്യകാരി ആണ് മാഡി. മരങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് മാഡിയുടെ താമസം. അവരുടെ കൂട്ടുകാരിയും അയൽക്കാരിയും ആയ സാറാ മാഡിയുടെ ഒരു പുസ്തകം തിരിച്ചു കൊടുത്ത് പോരും വഴി ഒരു കൊലയാളിയുടെ കയ്യിലകപ്പെടുകയും, സഹായത്തിനായി മാഡിയെ അവൾ അലമുറയിട്ടു വിളിച്ചുവെങ്കിലും, അവൾ കേൾക്കുന്നില്ല. മാഡി ബധിരയും മൂകയുമാണെന്നു കൊലയാളി മനസിലാക്കുകയും അവന്റെ അടുത്ത ഇര മാഡി ആണെന്നും നിശ്ചയിക്കുന്നു. പിന്നീട് നടക്കുന്നതു ഒരു
cat 'n' mouse game ആണ്. നിരാലമ്പയും ബധിരയും മൂകയും ആയ അവൾക്കെന്തു ചെയ്യാൻ കഴിയും?

ഹൊറർ ത്രില്ലറുകൾ എടുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള സംവിധായകൻ ആണ് മൈക്കൽ ഫ്ലാനഗൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് ഹഷ്. അദ്ദേഹം തൻറെ ഭാര്യയും ഈ സിനിമയിലെ നായികയുമായ കേറ്റ് സീഗാളുമൊത്താണ് കഥ എഴുതിയിരിക്കുന്നത്. എടുത്തു പറയാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത ഇതിവൃത്തം  ആണ് ചിത്രത്തിനെങ്കിലും നായികയുടെയും സംവിധായകൻ്റെയും കഴിവും പ്രകടനവും നമ്മെ പിടിച്ചിരുത്തുവാൻ സഹായിച്ചിരുന്നു. ഫ്ലാനഗൻ്റെ ആഖ്യാനവും ചിത്രത്തിന്റെ സംവിധാനവും മികച്ചു നിന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രസംയോജനവും നിർവഹിച്ചത്. ഒരു സംവിധായകൻ തന്നെ കത്രിക എടുത്തു കഴിഞ്ഞാൽ നമുക്കറിയാം, അതിന്റെ പരിണത ഫലം എത്രത്തോളം നന്നായി ഇരിക്കുമെന്ന്. ആ വിഭാഗത്തിലും ഒരിക്കലും നിരാശ സമ്മാനിച്ചില്ല അദ്ദേഹം. ടെൻഷൻ വലിഞ്ഞു മുറുകുന്ന സീനുകളും മാസ് സീനുകളും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും പതിവ് ക്ളീഷേകളും നിരവധി ഉണ്ടായിരുന്നു. പണ്ട് സ്ക്രീം എന്ന ഒരു സീരിയൽ കില്ലർ ചിത്രം ഇറങ്ങിയിരുന്നു. പലർക്കും ഓർമ്മയുണ്ടാകാം. തുടക്കത്തിൽ വില്ലൻ്റെ introduction ഒക്കെ ആ സിനിമയെ ഓർമ്മിപ്പിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ഉള്ള മാറ്റവും അമ്പരിപ്പിച്ചു. ഭയത്തോടൊപ്പം കുറച്ചു gore violence ഉണ്ടായിരുന്നത് നന്നായി.

കേറ്റ് സീഗൾ തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. അവരുടെ അഭിനയം നമ്മെ ശരിക്കും ആ കഥാപാത്രത്തിൽ ലയിച്ചിരുന്നു കാണുന്ന പ്രതീതി ഉളവാക്കി. വില്ലനെ അവതരിപ്പിച്ച ജോൺ ഗലാഗർ ജൂനിയർ, തൻ്റെ കഥാപാത്രത്തിന് ഉതകുന്ന അഭിനയം കാഴ്ച വെച്ചു. രണ്ടു പേരുടെയും അഭിനയം നമ്മുടെ രക്തസമ്മർദ്ദം കൂട്ടുന്ന അവസ്ഥയുണ്ടാക്കി എന്നത് സമ്മതിച്ചു തരേണ്ട ഒരു വസ്തുത തന്നെയാണ്.

സിനിമയുടെ മൂഡിന് അനുസൃതമായി സംഗീതം നൽകിയത് ദി ന്യൂട്ടൻ ബ്രദർസ് ആണ്. അവരുടെ കൃത്യമായ അവസരത്തിൽ നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന് നൽകുന്ന മൈലേജ് ചില്ലറയല്ല. ജെയിംസ് നീസ്റ്റ് ആണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്തത്. ചടുലമായ ക്യാമറ വർക് ഒരു positive factor ആയിരുന്നു.

കുറച്ചൊക്കെ ക്ളീഷേകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യ കാഴ്ചയിൽ ഹഷ് അല്പം പോലും നിരാശ നൽകില്ല എന്ന് നൂറു ശതമാനം ഉറപ്പു. എന്നിരുന്നാലും ഓൺലൈൻ റിവ്യൂസ് ഒക്കെ കണ്ടു വളരെയധികം പ്രതീക്ഷ നല്കിയതിനാലാവാം, എനിക്ക് ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ഹൊറർ ചിത്രമായി മാറി.

എൻ്റെ റേറ്റിംഗ് 6.8 ഓൺ 10

വെറും ഒരു മില്യൺ മാത്രമായിരുന്നു ഈ ചിത്രത്തിൻറെ മുതൽ മുടക്കെന്ന് മനസിലാക്കാൻ കഴിഞ്ഞു. തീയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ സ്‌കേറി സീനുകൾക്കു ഒരു effect ഉണ്ടായേനെ എന്ന് തോന്നിപ്പോയി.

Saturday, February 17, 2018

261. Aadhi (2018)

ആദി (2018)



Language : Malayalam
Genre : Action | Crime | Thriller
Director : Jeethu Joseph
IMDB : 7.7

Aadhi Theatrical Trailer


​​​​എല്ലാ തവണയും നാട്ടിലേക്ക്‌ വിമാനം കയറുമ്പോൾ പറ്റ്വാച്ചാ കുറേ മലയാള സിനിമകൾ റിലീസിന്റെ അന്നും അല്ലതെയും കാണണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇതിനു മുൻപ്‌ ഞാൻ കേരളത്തിലെ തീയറ്ററിൽ നിന്നും കണ്ടത്‌ പ്രേതം മാത്രമാണു. ഇത്തവണ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കാണാൻ സാധിച്ചത്‌ പ്രണവ്‌ മോഹൻലാൽ ആദ്യമായി അഭിനയിച്ച ആദി ആണു.

ഒരു പ്രസിദ്ധ സംഗീതജ്ഞൻ ആകണം എന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു യുവാവ്‌ ആണു ആദി. സുഹ്രുത്തിന്റെ സഹായപ്രകാരം ബെംഗലൂരുവിലെ ഒരു ക്ലബിൽ പാടുന്നതിനിടയ്ക്ക്‌ സംഭവിക്കുന്ന അത്യാഹിതം പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ഒരു കൂട്ടം ആളുകളുടെ ഇരയായി മാറിയ ആദി അവരിൽ നിന്നും എങ്ങിനെ രക്ഷ നേടുന്നുവെന്നതാണു ചിത്രത്തിന്റെ ഇതിവ്ര്യത്തം.

​തുടക്കക്കാരന്‍ എന്നാ യാതൊരു സങ്കോചവും കൂടാതെ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്റെ റോള്‍ അനായാസം ചെയ്തു. പല റിവ്യുകളിലും കണ്ടിരുന്നു, പ്രണവ് അഭിനയ സീനുകളില്‍ എല്ലാം മോശമായിരുന്നു എന്ന്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു തുടക്കക്കാരന്‍ എന്നാ നിലയിലും പ്രണവ് തന്‍റെ ജോലി നീതീകരിച്ചു. ആക്ഷന്‍ ഒക്കെ ഇത്ര അനായാസം ചെയ്യുന്നത് കണ്ടു, ഇദ്ദേഹം എന്ത് മാത്രം പരിശ്രമം ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയും. പാര്‍കൂര്‍ ഒക്കെ മികച്ചു നിന്നു. ആ ഒരു പരിശ്രമത്തിനു എന്‍റെ ഒരു പ്രത്യേക അഭിനന്ദനം. അഭിനയം കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ ഒരു നല്ല നടന്‍ എന്നാ നിലയിലേക്ക് ഉയരാന്‍ കഴിയും. സ്ക്രീനില്‍ പല തവണ പ്രണവിനെ കാണുമ്പോള്‍ പഴയ ഒന്നാമനിലെ ആ കൊച്ചു പയ്യനെ തന്നെയാണ് ഓര്‍മ്മ വരിക. ഒരു നിഷ്കളങ്കതയാണ് ആ മുഖത്തെപ്പോഴും കാണാന്‍ സാധിക്കുന്നത്.

സിദ്ദിഖ്, ലെന ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ദിഖിനു ഈ റോള്‍ ഒക്കെ പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ തന്നെ ചെയ്തു. ലെന, തുടക്കം ഒക്കെ നന്നായിരുന്നെങ്കിലും സെന്‍റിമെന്‍റല്‍ സീനുകള്‍ കുറച്ചൊക്കെ കയ്യടക്കത്തോടെ ചെയ്യാം എന്ന് തോന്നിപ്പോയി. അല്‍പം ഓവര്‍ തന്നെയായിരുന്നു. അനുശ്രീ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ കഥാപാത്രത്തിന് ഒരു grace ഉണ്ടായിരുന്നു .

എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു സിജു വിത്സണ്‍, ഷറഫുദ്ദീന്‍ അവതരിപ്പിച്ച യഥാക്രമം ജയകൃഷ്ണന്‍, ശരത് എന്നാ കഥാപാത്രങ്ങള്‍. ഷറഫ് തന്റെ റോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്ഥിരം ചളിയടിയില്‍ നിന്നും മാറി സഞ്ചരിച്ചു ഒരു പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. സിജു വിത്സന്‍റെ അഭിനയത്തിലുള്ള മേക് ഓവര്‍ മികച്ചു നിന്നു. സ്ഥിരം ഫോര്‍മുലായിക് റോളില്‍ നിന്നും നെഗടീവ് ഷേഡ്‌​ ഉള്ള കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചു. ഇവര്‍ക്ക് ആദി എന്നാ ചിത്രം കൊണ്ട് നല്ല റോളുകള്‍ തേടിയെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്.

​മേഘനാഥന്‍​ എന്ന നടനെ വീണ്ടും തിരശീലയില്‍ കാണുമ്പോള്‍ ഒരു സന്തോഷം. അദ്ദേഹമോക്കെ നല്ല അഭിനേതാവായിട്ടും അവസരങ്ങള്‍ കുറയുന്നത് വലിയ കഷ്ടമാണ്. നമ്മുടെ സംവിധായകര്‍ നല്ല ആര്‍ട്ടിസ്റ്റുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വളരെ പിന്നോക്കം ആണ്.

ജഗപതി ബാബുവിന്‍റെ ആവശ്യകത ആ റോളിനുണ്ടോ എന്നതൊരു ചോദ്യം അവശേഷിക്കുന്നു. അദിതി തരക്കേടില്ലാ.. എവിടെയൊക്കെയോ നിവേദ തോമസിന്‍റെ ചായ കാചിയിട്ടുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ശരിക്കും അനാവശ്യമായി തോന്നി. പക്ഷെ മോഹന്‍ലാല്‍  ഇത്തിരി നേരം ഉണ്ടായിരുന്നുവെങ്കിലും നല്ല ഗ്ലാമറസ് തന്നെയാരുന്നു, . <3

ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. ജീത്തു ജോസഫ് കൈകാര്യം ചെയ്ത ആ വകുപ്പ്, ഒരു സിനിമക്ക് വേണ്ടി താത്കാലിക കെട്ടിപ്പടുക്കല്‍ ആണോ എന്ന് തോന്നിപ്പോകും. സംവിധായകന്‍റെ മേലങ്കി ഒരു പരിധി വരെ ന്യായമായി കൈകാര്യം ചെയ്തു. എന്നിരുന്നാലും ലെന - സിദ്ദിഖ് കോമ്പോ ആയ വൈകാരിക സീനുകള്‍ അല്പം കൂടെ ചിട്ടയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ.  എഡിറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു, എന്നാല്‍ മോശമല്ലായിരുന്നു താനും. Crisp Editingന്‍റെ കുറവ് ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകള്‍ എല്ലാം തന്നെ നന്നായിരുന്നു, അല്‍പം സ്പോയിലര്‍ കലര്‍ത്തുകയാണെങ്കില്‍, ഗരാജില്‍ നിന്നും ഓടി രക്ഷപെട്ടു വരുന്ന ആദി ചെന്നെത്തുന്നത് ഒരു കോട്ടയില്‍ ആണ്, (ബാംഗളൂരില്‍ അങ്ങിനെ ഒരു കോട്ട ഞാനവിടെ ജോലി ചെയ്യുന്ന സമയത്തുണ്ടായിരുന്നില്ല എന്നതൊരു സത്യം, പുതുതായിട്ട്‌ വല്ലതും ഉണ്ടാക്കിയതാണോ.. പോക്കിരിയില്‍ മറ്റും കണ്ടിട്ടുണ്ട്).. ആ ലൊക്കേഷന്‍ ഒക്കെ സത്യം പറഞ്ഞാല്‍ പാര്‍ക്കൂര്‍ അഭ്യാസം കാട്ടാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. പക്ഷെ എന്നിരുന്നാലും അത് ഒട്ടും ബോര്‍ ആക്കിയുമില്ല. റോപ് ഉപയോഗിച്ച സീനുകളില്‍ ഒന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകില്ല എന്നതാണ്  

ക്യാമറാമാന്‍ ആണ് എന്‍റെ അഭിപ്രായത്തില്‍ ടെക്നിക്കലി മികച്ചു നിന്നത്. സതീഷ്‌ കുറുപ്പ് അനായാസേന കൈകാര്യം ചെയ്തു. ചേസ് സീനുകളിലും പാര്‍ക്കൂര്‍ അഭ്യാസം നിറഞ്ഞ സീനുകളിലും ഒക്കെ അദ്ദേഹത്തിന്‍റെ കരവിരുതും കഴിവും അറിയാന്‍ കഴിഞ്ഞു. മികച്ച ക്യാമറവര്‍ക്ക് എന്ന് നിസംശയം പറയാം.

അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത പാട്ടുകള്‍ നന്നായിരുന്നു. പ്രണവ് പാടിയഭിനയിച്ച ജിപ്സി വുമണ്‍ അസാധ്യമായിരുന്നു. ഗിറ്റാര്‍ കോര്‍ഡോക്കെ വായിക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും, പ്രണവിന്‍റെ സംഗീതത്തോടുള്ള ഒരഭിനിവേശം.പക്ഷെ, പശ്ചാത്തല സംഗീതം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ചേസിംഗ് സീനുകള്‍ക്കൊന്നും അത്ര effective impact ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ tension മുറുകുന്ന സീനുകള്‍ക്ക് ആവശ്യമായ സംഗീതവും നല്‍കുവാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആവറേജ് സ്കോര്‍.

ഒരു തരത്തില്‍ പറഞ്ഞാല്‍ അത്ര മികച്ച ചിത്രമെന്നോന്നും അവകാശപ്പെടാനില്ലാത്ത കഥയുമൊക്കെയാണെങ്കിലും, മോശമല്ലാത്ത ആദ്യ പകുതിയും, ത്രില്‍ ആവശ്യത്തിലധികം തരുന്ന രണ്ടാം പകുതിയും (പ്രണവിന്‍റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്) കൊണ്ട് തൃപ്തികരമായ ചിത്രമായി തോന്നി.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10