Cover Page

Cover Page

Sunday, May 22, 2016

159. Maruthu (2016)

മരുത് (2016)



Language : Tamil
Genre : Action | Drama | Family | Romance
Director : Muthaiah
IMDB : 

Maruthu Theatrical Trailer


മുത്തൈയ്യ ഇത് വരെ മൂന്നു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് അങ്ങനെ പറയുന്നതിലും ഭേദം ഒരു സിനിമ മൂന്നു പേരെ നായകരാക്കി സംവിധാനം ചെയ്തു എന്ന് പറയുന്നതാവും. ആദ്യ ചിത്രം അമ്മ-മകൻ, രണ്ടാം ചിത്രം മരുമകൻ-ഭാര്യാപിതാവ്, ദാ ഇപ്പോൾ മുത്തശ്ശി-കൊച്ചുമകൻ ബന്ധം പിന്നെ ഇടയിൽ ഒരു കാമുകി / ഭാര്യ പിന്നെ എണ്ണാൻ കഴിയാത്ത അത്രയും വില്ലന്മാർ. എല്ലാം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തന്നെ, പുട്ടിനു പീര എന്നാ രീതിയിൽ പാട്ടുകളും. 

മരുത് ഒരു ചുമട്ടു തൊഴിലാളിയാണ്. അപ്പത്തായും (അമ്മൂമ്മ) സുഹൃത്ത് ശക്തിയുമൊത്തു സന്തോഷമായി ഗ്രാമത്തിൽ ജീവിക്കുന്നു. തെറ്റ് കണ്ടാൽ അതിലിടപെടുന്ന കോപക്കാരനായ യുവാവ്‌ ആണ് മരുത്. ഭാഗ്യലക്ഷ്മിയെ ഒരു നാൾ കണ്ടു മുട്ടി പ്രനയത്തിലുമാകുന്നു. അവിടുത്തെ ലോക്കൽ ഗുണ്ടയും എംഎൽഎ സ്ഥാനത്തിനു വേണ്ടി മത്സരിക്കാൻ പോകുന്ന റോളെക്സ് പാണ്ട്യനുമായി ഭാഗ്യലക്ഷ്മിക്ക് വേണ്ടി കൊമ്പ് കോർക്കുന്നു. പിന്നീടു അവർ തമ്മിലുള്ള യുദ്ധമാണ് സുഹൃത്തുക്കളെ യുദ്ധമാണ് നടക്കാൻ പോകുന്നത്. ഈ യുദ്ധത്തിൽ ആര് ജയിക്കും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലാകുമല്ലോ.

നായകനെ വാനോളം പുകഴ്ത്തുന്ന സ്ഥിരം ക്ലീഷേ അല്ലാത്ത സീൻ ഉണ്ട്. അതിനു പുറകെ പുതിയ രീതിയാണെന്ന് തോന്നുന്നു, ഒരു ടപ്പാങ്കുത്തു ഇൻട്രോ സൊങ്ങ് ഉണ്ട്. നായകൻ നായികയെ കാണുന്നു, പിന്നീട് നായികയെ വളയ്ക്കാൻ വേണ്ടി നടക്കുന്നു കുറെ ടോപ്‌ ക്ലാസ് സീനുകൾ ഉണ്ട്. ബോറടിച്ചു ചാകാൻ ഇതൊന്നും പോരാ എന്നുണ്ടെങ്കിൽ കുറെ പാട്ടുകളും ഉണ്ട്. എങ്ങിനെയാണോ എന്നറിയില്ല, നമ്മളൊക്കെ ഇത്രയും ഡീസൻറ് ആയി നടന്നിട്ട് ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കില്ല. തമിഴിലെ നായകന്മാർ അണ്ടർവെയറും അല്പ്പം സ്വല്പം റൌഡിസവുമായി നടന്നാൽ പ്രേമിക്കാൻ നൂറു പെമ്പിള്ളേരാ, എന്താ വിരോധാഭാസം. വില്ലൻ നല്ല ഗെറ്റപ്പ് ഉണ്ട്, പുതിയ ആളാണെന്നു തോന്നുന്നു, ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും അറിയില്ല എന്ന് തോന്നുന്നു. എന്തൊക്കെ ജാഡ കാണിച്ചു കൊലമാസ് വില്ലനായാലും നായകൻറെ ചവിട്ടും ഇടിയും വാങ്ങാനാണല്ലോ വിധി എന്നറിയാതെ ആണെന്ന് തോന്നുന്നു പുള്ളി അഭിനയിച്ചു കൂട്ടിയത്. എന്തായാലും ആളുടെ ശബ്ദവും എടുപ്പും ഒക്കെ ഒരു ഗ്രാമത്തിലെ വില്ലനും ചേരും. എനിക്കിപ്പോഴും ഓർമ്മയുണ്ട്, പശുപതി എന്ന നടൻ ധൂളിലൂടെ വില്ലനായി തുടക്കം കുറിച്ചത്. അമ്മാതീ ലുക്ക്‌. കൊച്ചുമകനെ പൊക്കി പറയാൻ ഈ ചിത്രത്തിലും ഒരു അമ്മൂമ്മ ഉണ്ട്. ആക്ഷൻ  വലിയ തരക്കേടില്ലായിരുന്നു. റബർ ഘടിപ്പിച്ച മണ്ണും, തല്ലു വാങ്ങാൻ വേണ്ടി തങ്ങളുടെ ഊഴം കാത്തു നിൽക്കുന്ന അടിയാളുകളും ഒന്നും ക്ലീഷേയുടെ ഭാഗമല്ലാത്തതു കൊണ്ട് കാണാൻ നല്ല രസം ആയിരുന്നു.
ഡി ഇമാൻറെ പാട്ടുകൾ കുഴപ്പമില്ലായിരുന്നു, പശ്ചാത്തല സംഗീതവും തരക്കേടില്ലായിരുന്നു.

വിശാൽ ഈ സ്ഥിരം ടൈപ് ചിത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുന്നതാവും നല്ലത്. കണ്ടു മടുത്ത കഥ, അതിലും കണ്ടു മടുത്ത നായക കഥാപാത്രം. എന്നാൽ വിശാലിൻറെ കൈകളിൽ മരുത് എന്ന കഥാപാത്രം ഭദ്രമായിരുന്നു. മനോരമ കാലാവശേഷം ആയപ്പോൾ ബാക്കി വെച്ച മുത്തശ്ശി കഥാപാത്രത്തിന് പുതിയ ഒരാളെ കണ്ടെത്തി എന്നാ ആശ്വാസം ഉണ്ട് ഇതിലെ കുളപ്പുള്ളി ലീല എന്ന മലയാളി ചെയ്ത കഥാപാത്രം. സൂരി, തരക്കേടില്ല. അവസാനത്തെ സെൻറി സീൻ സൂരി നല്ലതാക്കി. ശ്രീദിവ്യ ഗ്രാമീണ സുന്ദരി കഥാപാത്രം നന്നാക്കി. രാധാരവി ഇതിലൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞിൽ അറുപതുകളിലെ സ്ഥിരം കണ്ടു മടുത്ത കഥയും അതിലുമുപരി തേഞ്ഞു പഴകിയ സംവിധാനവും കൊണ്ട് ഒരു തട്ടിക്കൂട്ട് ചിത്രം എന്നതിലുപരി മറ്റൊന്നും മരുതിനു തരാൻ കഴിയുന്നില്ല.
മണ്ണിൻറെ ഗന്ധമുള്ള ആക്ഷൻ ചിത്രം ഇഷ്ടപ്പെടുന്നവർക്ക് മാത്രം ചെലപ്പോൾ ഇഷ്ടമായെക്കാം.

എന്റെ റേറ്റിംഗ് 3.9 ഓൺ 10

No comments:

Post a Comment