Cover Page

Cover Page

Thursday, June 9, 2016

166. 13 Hours: The Secret Soldiers of Benghazi (2016)

13 ഹൗർസ് : ദി സീക്രട്ട് സോൾജ്യർസ് ഓഫ് ബെങ്കാസി (2016)



Language : English
Genre : Action | War
Director : Michael Bay
IMDB : 7.2


13 Hours: The Secret Soldiers Of Bengazhi Theatrical Trailer


 പലരും ഈ ആക്ഷൻ ചിത്രത്തെ പറ്റി കേട്ടിട്ടുണ്ടാവില്ല എന്തിനു ഞാൻ തന്നെ കേൾക്കുന്നത് അമേരിക്കയിലുള്ള എന്റെ സുഹൃത്ത്‌ നല്ല അഭിപ്രായം പറയുമ്പോഴാണ്. അപ്പോൾ തന്നെ ഐഎംഡിബിയിൽ തിരഞ്ഞു, സംവിധാനം മൈക്കൽ ബേ (അപ്പോൾ തന്നെ ഉള്ള ഒരു ജിജ്ഞാസ പോയി) എങ്കിലും റേറ്റിംഗ് 7.2. .ഐഎംഡിബി മിക്കവാറും ചതിക്കാറുമുണ്ടല്ലോ. എന്തായാലും യാതൊരു പ്രതീക്ഷയും കൂടാതെ ഞാൻ സിനിമ കാണുവാൻ തുടങ്ങി.

2012 സെപ്റ്റമ്പർ 11ൽ ലിബിയയിൽ യുഎസ് വളപ്പിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി മിച്ചൽ സക്കൊഫ് എഴുതിയ 13 ഹൗർസ് എന്ന പുസ്തകത്തിന്റെ അനുരൂപീകരണം ആണീ സിനിമ. ഗദ്ദാഫിയുടെ മരണത്തിനു ശേഷം ലിബിയയുടെ ക്രമസമാധാനം താറുമാറാകുകയും അവിടെയുള്ള അമേരിക്കൻ എംബസികൾ എല്ലാം പിൻ‌വലിക്കുന്നു. എന്നാൽ അത്ര കണ്ടു രഹസ്യമല്ലാത്ത CIAയുടെ ഒരു ഔട്ട്‌പോസ്റ്റ്‌ അവിടെ തുടർന്ന് പോരുന്നു. ഈ താവളം സംരക്ഷിക്കുന്നത് GRS (ഗ്ലോബൽ റെസ്പോൺസ് സ്റ്റാഫ്) എന്ന മുൻ പട്ടാളക്കാരാൽ രൂപപ്പെട്ട ഒരു പ്രൈവറ്റ് കമ്പനി ആണ്. അതെ സമയം ലിബിയൻ യു.എസ്. അംബാസഡർ ജെ. ക്രിസ്റ്റഫർ സ്റ്റീവൻസ് ലിബിയയിൽ എത്തിച്ചേരുന്നു. ഒരു മിനിമം സെക്യൂരിറ്റി ബംഗ്ലാവിലാണ് താമസം. പക്ഷെ ഒരു രാത്രി അവരുടെ ബംഗ്ലാവ് ഒരു പറ്റം തീവ്രവാദികൾ ആക്രമിക്കുകയും, GRS അവിടെ എത്തി അവരെ ചെറുത്തോടിക്കുകയും ചെയ്യുന്നു. ഭീകരരുടെ അടുത്ത ലക്‌ഷ്യം തങ്ങളുടെ ഔട്ട്‌പോസ്റ്റ്‌ ആണെന്ന് മനസിലാക്കുന്ന അവർ അതിനെ എങ്ങിനെ ചെറുത്തു നിൽക്കുന്നു എന്നതാണ് കഥ.

മാസ് സീനുകളാൽ സമ്പന്നമാണ് 13 ഹൗർസ്. തുടക്കം ഒക്കെ കാണുമ്പോൾ ഇത് മൈക്കൾ ബേയുടെ ചിത്രം ആണോ എന്ന് സംശയം തോന്നും പക്ഷെ ഇത്തിരി നേരം കഴിയുമ്പോൾ ഉറപ്പാവും... അതെ, ഞാൻ കാണുന്നത് മൈക്കൾ ബെ ചിത്രം തന്നെയാണെന്ന്. അദ്ദേഹത്തിന്റെ സിനിമയിൽ ധാരാളമായി കണ്ടു വരുന്ന ഒന്നാണല്ലോ വിവിധ ഇനം സ്ഫോടനങ്ങളും, കാചേസും ഒക്കെ. ഇതിലും ആ കാര്യങ്ങളിൽ വലിയ മാറ്റം ഒന്നുമില്ല.. എന്നിരുന്നാലും അദ്ദേഹത്തിൻറെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് 13 ഹൗർസ് കുറച്ചു കൂടി യാഥാർത്തിക രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യ ഇരുപതു മിനുട്ട് മെല്ലെപ്പോക്ക് ആണെങ്കിലും സംഭവത്തിന്റെ പിരിമുറക്കം നമ്മളിലേക്ക് എത്തിക്കാൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. പിന്നീട് പടം ശരിക്കും ഗിയർ മാറി ഒരു ആക്ഷൻ മോഡിലേക്ക് എത്തുന്നു. പിന്നെയങ്ങോട്ട് ഒരു യുദ്ധം തന്നെയാണ്. ക്യാമറവർക്ക് കസറി (പക്ഷെ ചില ഇടങ്ങളിൽ അത് മൈക്കൾ ബേയുടെ പഴയ പടങ്ങളുടെ ശൈലിയിലായിരുന്നുവെന്നു തോന്നി). എന്നിരുന്നാലും, രാജ്യത്തിന്‌ വേണ്ടി സ്വന്തം കുടുംബവും ഒക്കെ വിട്ടകന്നു തിരിച്ചൊരു മടങ്ങിപ്പോക്ക് ഉണ്ടാകുമോ എന്നാ ഉൾപാചിലുള്ള  പട്ടാളക്കാരൻറെ വൈകാരിക തലങ്ങളും ഒരു തരത്തിൽ വരെ ഹൃദയസ്പർശിയായി കാണിക്കാനും മൈക്കൽ ബേ മറന്നില്ല. ഇവിടെയാണ്‌ അദ്ദേഹം തന്റെ പഴയ ബോംബു സിനിമകളിൽ നിന്നും ഇത്തിരി മാറ്റം കാണിക്കുന്നത്. 

അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനങ്ങൾ കാഴ്ച വെച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ജെയിംസ് ബാഡ്ജ് ഡെൽ അവതരിപ്പിച്ച റോൺ എന്ന വ്യക്തിത്വമുള്ള കഥാപാത്രത്തിനെയാണ്. ജാക്ക് ഡി സിൽവയെ ജോൺ ക്രാസിൻസ്കി അവതരിപ്പിച്ചു. ഇവരിലൂടെ ആണ് കഥ മുൻപോട്ടു പോകുന്നത്. അത് കൊണ്ട് മാത്രം എടുത്തു പറയുന്നു.

 മറ്റുള്ള യുദ്ധചിത്രങ്ങളുടെ നിലവാരത്തിൽ എത്തിയില്ലയെങ്കിലും ഈ ചിത്രം ഒരു നല്ല ആസ്വാദന നിലവാരം ഉള്ള ഒന്ന് തന്നെയാണു. 

എന്റെ റേറ്റിംഗ് 7.5 ഓൺ 10

റിഡ്ലി സ്കോട്ട്, സ്റ്റീവൻ സ്പീൽബർഗ്, ഡേവിഡ്‌ ആയർ തുടങ്ങിയ പ്രഗത്ഭർ ഈ ചിത്രം സംവിധാനം ചെയ്തിരുന്നുവെങ്കിൽ വേറെ ഒരു ലവലിൽ എത്തിയേനെ എന്നാണു എന്റെ ഒരു അഭിപ്രായം.


No comments:

Post a Comment