Cover Page

Cover Page

Sunday, January 7, 2018

260. The Outlaws (2017)

ദി  ഔട്ട്ലോസ് (2017)



Language : Korean | Cantonese
Genre : Action | Crime | Thriller
Director : Kang Yeun Sung
IMDB : 7.1

The Outlaws Theatrical Trailer


നിങ്ങൾക്ക് കൈവിരലിലെ നഖങ്ങൾ കടിക്കുന്ന സ്വഭാവമുണ്ടോ??

എങ്കിൽഇതാ  രണ്ടു മണിക്കൂർ ഉള്ള കൊറിയൻ ഗാങ്സ്റ്റർ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ വിരലുകളിലെ നഖങ്ങൾമുഴുവൻ തീർന്നിട്ടുണ്ടാവും.

നവാഗതനായ കാങ് യു സങ് 2007 നടന്ന സംഭവത്തെ ആസ്പദമാക്കി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ഔട്ട്ലോസ്മാ ഡോങ്സ്യോക് നായകനായ ചിത്രത്തിൽ യൂ കെയെ സങ് വില്ലനായി അഭിനയിച്ചിരിക്കുന്നു

സോൾ നഗരത്തിലെ ഗുരോ ജില്ലയിലെ ഗരുഡോങ് ഡോങ് എന്ന ദേശം അടക്കി വാണിരുന്നത് അവിടുത്തെ ലോക്കൽ ഗാങ്ങുകൾ ആയിരുന്നു.എന്നാൽ വളരെ സമാധാനപരമായ നഗരത്തിൽ ചൈനയിൽ നിന്നും വന്ന ഹയോക്സപ (Heuksapa)  ഗാങ് വന്നതോടെ എല്ലാം തകിടംമറിയുന്നുഅവിടുത്തെ ലോക്കൽ ഗാങിലെ തലവന്മാരെ ഉന്മൂലനം ചെയ്യുകയും മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തുകയും ചെയ്യുന്നു.നരാധമന്മാരായ അവർ മറ്റുള്ളവരെ ഭയപ്പെടുത്തി കാശ് പിരിക്കുകയും അവിടുത്തെ ലോക്കൽ ഗാങ്ങുകളുമായി രണകാഹളം മുഴക്കുകയുംചെയ്യുന്നുഅക്രമാസക്തമായ  പ്രദേശത്തിൽ സമാധാനം വിതയ്ക്കാനായി ഒരു കൂട്ടം പോലീസുകാർ നടത്തുന്ന പ്രയത്നമാണ് ദിഔട്ട്ലോസ്.

കൊറിയൻ ഗാങ്സ്റ്റർ ചിത്രങ്ങൾ കാണുവാൻ ഒരു രസം തന്നെയാണ്കാരണംവയലൻസ് ഒക്കെ ഒട്ടും ഏച്ചുകേടില്ലാതെ സിമ്പിൾ ആയിഎന്നാൽ റിയലിസ്റ്റിക് ആയി കാട്ടുകയും ചെയ്യുംആക്ഷൻ കൊറിയോഗ്രാഫി ചിത്രത്തിലുടനീളം മികച്ചു നിന്നുഅത് പോലെ ഗോർവയലൻസുംചിത്രത്തിൽ നടക്കുന്ന പല സീനുകളും മനസ്സിൽ നന്നേ പതിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

ക്ഷുഭിതനും എല്ലാം അല്പം നർമവും കലർന്ന പോലീസ് ഓഫീസർ ആയി മാ സൂക് ഡോ തകർത്തഭിനയിച്ചകഴിഞ്ഞ വർഷം റിലീസായട്രെയിൻ റ്റു ബുസാനിലെ മാസ് പരിവേഷിത റോളിന് ശേഷം നാല് സിനിമകൾ ഇറങ്ങിയെങ്കിലും പിന്നീട് ഞാൻ കാണുന്ന ചിത്രം ഇതാണ്.അദ്ദേഹം തന്റെ റോൾ ശരിക്കും ഒരു മാസ് റോളിന് സമാനമായിരുന്നുഡയലോഗ് ഡെലിവെറിയെല്ലാം സൂപ്പർനർമം ചാലിച്ചസംഭാഷണങ്ങൾ ആണ് കൂടുതലെങ്കിലും വികാരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തത്തിന്റെ മുഖത്തൂടെ മിന്നി മറഞ്ഞുകൊറിയൻസിനിമകളിലെ നടന്മാരിൽ ഒരാൾ കൂടിഈ ചിത്രം കഴിഞ്ഞപ്പോൾ  എൻ്റെ മനസ്സിൽ ഇടം നേടി.

Coldblooded വില്ലനായി യൂൻ ക്യേസങ് നന്നായി അഭിനയിച്ചുപക്ഷെവില്ലന് ഒരു ക്യൂട്ട് ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല,പക്ഷെ ചെയ്തികൾ എല്ലാം ഒരു രാക്ഷസനു സമാനമായതായിരുന്നുചിലപ്പോൾ സംവിധായകൻ മനസ്സിൽ വിചാരിച്ചതും അതാകാംപക്ഷെഅയാളുടെ ഹെയർസ്റ്റൈൽ നല്ല ബോറായി തോന്നിപക്ഷെ മൊത്തത്തിൽ കൊടൂരമായ വില്ലനായി നായകന് ഒരു നല്ല മത്സരം കാഴ്ച വെച്ചു.പക്ഷെ മുൻപുള്ള കൊറിയൻ ചിത്രങ്ങളിൽ കാണാറുള്ള സൈക്കോപാതിക് സാഡിസ്റ്റിക് വില്ലന്റെ ലെവലിലെത്താൻ കഴിഞ്ഞില്ല എന്ന്പറയാംമറ്റുള്ളവരിൽ രണ്ടു പേരെ മാത്രമേ മുൻപുള്ള ചിത്രങ്ങളിൽ കണ്ടിട്ടുള്ളൂ.. അവർ എന്നാൽ ചെറിയ റോളിൽ ഒതുങ്ങി പോവുകയുംചെയ്യുന്നുമറ്റുള്ള അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല.

ദി ഔട്ടലോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും ഇത് ഒരു പുതിയ സംവിധായകന്റെ ചിത്രമാണെന്ന് മനസ്സിൽ തോന്നുകയില്ല.അത്ര ഗംഭീരമായ ആഖ്യാനമായിരുന്നുലോക്കെഷനും സെറ്റപ്പും ഒക്കെ നന്നായി തന്നെ അണിയിച്ചൊരുക്കിഒരു fast paced action movie  ആക്കാൻ അദ്ദേഹത്തിന് നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട്പ്രണയവും മെലോഡ്രാമകളും ഒഴിവാക്കിയത് തന്നെ വലിയ കാര്യംകളർഫിൽറ്ററുകൾ ഉപയോഗിച്ചിരിക്കുന്നത് പ്രശംസ അർഹിക്കുന്നുണ്ട്.  പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.

നിരാശ ഒരു കണിക പോലും നൽകാത്ത ഒരു ഗാങ്സ്റ്റർ ചിത്രം

എൻ്റെ റേറ്റിംഗ് 8.5 ഓൺ 10 

Saturday, January 6, 2018

259. Appu (1990)

അപ്പു (1990)






Language : Malayalam
Genre : Action | Comedy | Drama | Thriller
Director : Dennis Joseph
IMDB : 6.7


ആ ഗ്രാമത്തിലെ ഏറ്റവും നിഷ്കളങ്കനായ ചെറുപ്പക്കാരനാണ് അപ്പു. കൊല്ലപ്പണിയാണ് തൊഴില്‍. അനാഥനായ അപ്പു അന്ന് രാവിലെ തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്‍ ചാണ്ടിക്കുഞ്ഞാശാന്‍റെ കീഴില്‍ ഡ്രൈവിംഗ് അഭ്യസിക്കാന്‍ ചാണ്ടീസ് ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു.. ആദ്യ ദിവസം തന്നെ ചാണ്ടിയാശാനെ വെള്ളത്തില്‍ മുക്കി. സരോജിനിയെന്ന പെണ്‍കുട്ടിയുമായി അപ്പു പ്രണയത്തിലുമാണ്‌. അലമേലു നടത്തുന്ന ബാലെ ട്രൂപ്പില്‍ വന്ന സുഗന്ധി എന്നാ നൃത്തക്കാരി ആ നാട്ടില്‍ വന്നു. അപ്പു, ഗള്‍ഫില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന സമയത്താണ് സുഗന്ധി മാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. സാഹചര്യത്തെളിവുകള്‍ അപ്പുവിനെതിരായിരുന്നു. എന്ത് ചെയ്യാം. കേസില്‍ നിന്നും രക്ഷിക്കാം എന്നു പറഞ്ഞു അപ്പുവിനെ ഗോപന്‍ അറസ്റ്റ് ചെയ്യുന്നു. ഗോപന്‍റെ അമ്മായിഅമ്മ ഏര്‍പ്പാടാക്കിയ പ്രഭാകരന്‍ എന്ന വക്കീല്‍ അപ്പുവിന്‍റെ രക്ഷയ്ക്കെത്തുന്നു. തന്നെ ജ്യേഷ്ഠനെ പോലെ കരുതിയിരുന്ന ഗോപന്‍ സാര്‍ ചതിച്ചു എന്ന സത്യം പ്രഭാകരന്‍ വക്കീലില്‍ നിന്നും മനസിലാക്കുന്നു. ജെയിലില്‍ വെച്ച് പരിചയപ്പെട്ട വര്‍മയുടെ സഹായത്തോടെ ജയില്‍ ചാടുന്നു. ജയിലില്‍ നിന്നും നേരെ പോയത് തന്‍റെ പ്രണയിനിയായ സരോജിനിയുടെ വീട്ടിലേക്കാണ്. അവിടെ തനിക്കെതിരെ മൊഴി നല്‍കിയ അവളുടെ സഹോദരനായ രാമന്‍കുട്ടിയെ കാണാന്‍ ആയിരുന്നു, പിന്നീട് ചാണ്ടിക്കുഞ്ഞിന്‍റെയും വക്കീല്‍ പ്രഭാകരന്‍റെയും സഹായത്തോടെ യഥാര്‍ത്ഥ പ്രതികളെ കണ്ടു പിടിക്കുന്നതോടെ അപ്പു എന്നാ മനോഹര ചിത്രം തീരുന്നു.

ആദ്യത്തെ പകുതി ചിരിച്ചുല്ലസിക്കാന്‍ ഉതകുന്ന നര്‍മ മുഹൂര്‍ത്തങ്ങളും നാട്ടിന്‍പുറത്തെ നന്മകളും ഒക്കെ നിറഞ്ഞു നിന്നുവെങ്കിലും സുഗന്ധിയുടെ കൊലപാതകത്തോട് കൂടി അപ്പുവെന്ന ചിത്രം സീരിയസ് മൂഡിലേക്ക് മാറുന്നു. പിന്നീട് പിരിമുറുക്കം നിറഞ്ഞ സന്ദര്‍ഭങ്ങളും ആക്ഷനുമായി ചിത്രം മുന്‍പോട്ടു പോകുന്നു. വിരസത ഉണ്ടാക്കുന്ന സീനുകള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല.

ശ്രീകുമാരന്‍ തമ്പിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീകുമാരന്‍ തമ്പി എഴുതിയ രണ്ടു മനോഹര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയുടെ അസിസ്റ്റന്റ് ആയിരുന്ന സുന്ദരരാജന്‍ ആണ്. അദ്ദേഹം എന്‍റെ അറിവില്‍ ഈ ഒരൊറ്റ സിനിമക്ക് മാത്രമേ സംഗീതം നല്‍കിയിട്ടുള്ളൂ എന്നത് വിഷമകരമായ കാര്യമാണ്. കൂത്തമ്പലത്തില്‍ വെച്ച് എന്നാ ഗാനവും ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നാ ഗാനവും ഒരു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നീട് കേട്ട് കൊണ്ടേയിരിക്കാന്‍ തോന്നുന്ന തരത്തിലുള്ള പാട്ടുമാണ്‌. എം.ജി. ശ്രീകുമാറും സുജാത മോഹനും ആണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ബിജിഎം സ്പെഷ്യലിസ്റ്റ് എസ്.പി. വെങ്കടേഷ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നല്ല തകര്‍പ്പന്‍ വര്‍ക്ക് തന്നെയായിരുന്നു അപ്പുവിനു വേണ്ടി അദ്ദേഹം കൊടുത്ത സംഗീതം.

മോഹന്‍ലാല്‍, അപ്പുവെന്ന കഥാപാത്രം അനായാസേന ചെയ്തു. നിഷ്കളങ്കത നിറഞ്ഞതും പ്രതികാരദാഹിയായ അപ്പുവായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു. നെടുമുടി വേണു സ്വതസിദ്ധമായ ശൈലിയില്‍ ചാണ്ടിക്കുഞ്ഞെന്ന കഥാപാത്രത്തിലൂടെ കോമഡി അവതരിപ്പിച്ചു. പോയ കാലത്തെ പ്രിയങ്കരിയായ നടിയായ സുനിത സരോജിനി എന്നാ അപ്പുവിന്‍റെ പ്രണയഭാജനത്തെ അവതരിപ്പിച്ചു. ഗോപനെ മുരളിയും രാമന്‍കുട്ടിയെ വിജയരാഘവനും അമ്മയെ കെ ആര്‍ വിജയയും അലമേലുവിനെ കെപിഎസി ലളിതയും പ്രഭാകരന്‍ വക്കീലിനെ ലാലു അലക്സും അവതരിപ്പിച്ചു. സുഗന്ധിയെ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ പേര്‍ അറിയില്ല. എന്തായാലും കാണാന്‍ നല്ല സുന്ദരിയായിരുന്നു. രാജന്‍ പി. ദേവ് വര്‍മ്മയെന്ന കഥാപാത്രത്തിലൂടെ ഒരു കാമിയോയും ചെയ്തിട്ടുണ്ട്. ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ലാലേട്ടന്‍ എങ്ങിനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി എന്നതിന്‍റെ തെളിവാണ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്നാ നടന്‍റെ അപ്പുവെന്ന കഥാപാത്രം. എത്ര അനായാസമായാണ് 1990ല്‍ പുറത്തിറങ്ങിയ അപ്പു എന്നാ ഈ ചിത്രത്തിലെ അപ്പുവെന്ന കഥാപാത്രത്തിന്‍റെ നിഷ്കലങ്കതയുമൊക്കെ പ്രകടിപ്പിച്ചത്. ചിത്രത്തിലെ വിഷ്ണുവിനെ നമുക്കിടയ്ക്ക് കാണാന്‍ കഴിയും. ഇനി ഇങ്ങനെ ഒരു റോള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റില്ലയെങ്കിലും , ആ കാലയളവില്‍ അവതരിപ്പിച്ചതൊക്കെ കാണാന്‍ ഒരു ചേല് തന്നെയായിരുന്നു.

എൻ്റെ റേറ്റിംഗ് 7 ഓൺ 10

Wednesday, December 27, 2017

258. Midnight Runners (Cheongnyeon gyeongchal) (2017)

മിഡ്നൈറ്റ് റണ്ണർസ് (2017)




Language : Korean
Genre : Action | Comedy | Crime | Thriller
Director : Kim Joo-hwan
IMDB : 7.1

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു ക്രൈം ആണ് മനുഷ്യക്കടത്ത്. അവയവങ്ങൾക്ക് വേണ്ടി, surrogacy (വാടക ഗര്ഭധാരണത്തിന്) വേണ്ടി, നിർബന്ധിത തൊഴിലാളികൾക്ക് വേണ്ടി,  വേശ്യാവൃത്തിക്കു വേണ്ടി മനുഷ്യരെ കടത്താറുണ്ട്. ഇതിനു വേണ്ടി അന്താരാഷ്‌ട്ര തലങ്ങളിൽ ഒരു വലിയ വലയം തന്നെയുണ്ടെന്നതാണ് വിഷമകരമായ നേർചിത്രം. ഇതേ സംഭവങ്ങളെ അവലംബിച്ചു എല്ലാ ഭാഷയിലും നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. കോമഡിയും ആക്ഷനും മിശ്രണം ചെയ്തു മേൽ പറഞ്ഞ ക്രൈം അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് മിഡ്‌നൈറ്റ് റണ്ണർസ് (Cheongnyeon gyeongchal).

സോളിലെ വളരെ പ്രസിദ്ധമായ പോലീസ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ആണ് ഗി ജൂണും ഹീ യൂളും. തമാശക്കാരനും എടുത്തുചാട്ടക്കാരനും ലോലഹൃദയനുമാണ് ഗിജൂൺ, എന്നാൽ അതിൻറെ നേർ വിപരീത സ്വഭാവമുള്ള ആളാണ് ഹീ യൂൾ. ഹീ യൂൾ ഒരു പുസ്തകപ്പുഴവുവും, അൽപം ചിന്തിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യുകയുമുള്ളൂ. തുടക്കത്തിൽ രണ്ടു പേരും ശത്രുക്കൾ ആയിരുന്നുവെങ്കിലും  പിന്നീട് അവർ ഉറ്റ സുഹൃത്തുക്കൾ ആയി മാറി. ഒരു രാത്രിയിൽ ആഘോഷിക്കാൻ വേണ്ടി രണ്ടു പേരും സിറ്റിയിലേക്ക് പോകുകയും, അവിടെ വെച്ച് അവർ ഒരു പെൺകുട്ടിയെ കിഡ്നാപ് ചെയ്യുന്നത് കാണുന്നു. അവർ കിഡ്നാപ് ചെയ്ത വണ്ടിക്ക് പിന്നാലെ ഓടുകയും, എന്നാൽ അവരെ പിടിക്കാൻ കഴിയുന്നില്ല. അവർ അടുത്തു കണ്ട ഒരു പോലീസ് സ്റ്റേഷനിൽ ഈ ക്രൈം റിപ്പോർട്ട് ചെയ്യുവാൻ ശ്രമിക്കുകയും, പക്ഷെ അവിടെ ഏതോ ഹൈ പ്രൊഫൈൽ കിഡ്‌നാപ്പിംഗ് കേസ് അന്വേഷിക്കാൻ വേണ്ടി ഓടുന്ന പോലീസുകാർ അവരുടെ ആവശ്യം തിരസ്കരിക്കുന്നു. സർവകലാശാലയിൽ പഠിച്ച അറിവ് വെച്ച് രണ്ടു പേരും കൂടി കിഡ്നാപ് ചെയ്യപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേട്ടാൽ ഞെട്ടുന്ന രഹസ്യങ്ങളുടെ ചുരുളഴിയുന്നു.

തുടക്കം ചിരിച്ചു മറിയാനുള്ള തമാശകളോടെ ആരംഭിക്കുന്ന ചിത്രം, കുറച്ചു നേരത്തിനുള്ളിൽ ടോപ് ഗിയറിലേക്ക് മാറുന്നു. ആക്ഷനും, സീരിയസ് ആയ കാര്യങ്ങളും മിശ്രിതമായി അവതരിപ്പിക്കുമ്പോഴും തമാശയുടെ അളവ് കുറയാതിരിക്കാൻ സംവിധായകൻ ആയ കിം ജൂ ഹ്വാൻ (Kim Joo-hwan) ശ്രദ്ധിച്ചു. ആക്ഷൻ കൊറിയോഗ്രാഫി മികച്ചു നിന്നു. ക്യാമറവർക്ക്, സിജിഐ തുടങ്ങിയ ഡിപ്പാർട്ട്മെന്റും നന്നായിരുന്നു. സന്ദർഭോചിതമായ പശ്ചാത്തലസംഗീതം ചിത്രത്തിൻറെ മാറ്റ് കൂട്ടി. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, കിംമിന്റെ സംവിധാന പാടവം ആണ്. SLAPSTICK കോമഡിയും ആക്ഷനും പിന്നെ മനം നടുക്കുന്ന കഥാപശ്ചാത്തലം (പ്രത്യേകിച്ച് മനുഷ്യക്കടത്തുകളുടെ പിന്നാമ്പുറം) എല്ലാം വളരെ മികച്ച രീതിയിൽ മാറി മറിഞ്ഞു വരുന്നു എന്നത് അദ്ദേഹത്തിൻറെ കഴിവാണ് കണക്കാക്കാം. ഒരു തരത്തിൽ കൊറിയൻ പോലീസിനെ കണക്കിനാട്ട് വിമർശിക്കുന്നുമുണ്ട് മിഡ്‌നൈറ്റ് റണ്ണർസ്.

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർക് സിയോ ജൂൺ (Park Seo‑joon) കാങ് ഹ നിയുൽ (Kang Ha-neul) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ച്. പാർക്ക്, കോമഡി രംഗങ്ങളെല്ലാം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. രണ്ടു പേർക്കും ഒരു പ്രത്യേകത തന്നെയുണ്ട് അഭിനയത്തിൽ. ആക്ഷനും കോമഡിയും സെന്റിമെൻറ്സും ഒക്കെ വിശ്വാസയോഗ്യമായ തന്നെ പ്രകടിപ്പിച്ചു. വില്ലന്റെ പേര് അറിയില്ലയെങ്കിലും അദ്ദേഹവും നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരുന്നത്, എന്നിരുന്നാലും ചിത്രം നായക കഥാപാത്രങ്ങളെ ആയിരുന്നു പ്രധാനമായും ഫോക്കസ് ചെയ്തിരുന്നത്. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അവരുടെ ജോലി കൃത്യമായും ചെയ്തു.

വെറും 7 മില്യൺ കൊറിയൻ വോൺ മാത്രം ചെലവുള്ള മിഡ്‌നൈറ്റ് റണ്ണർസ് ഇതിനോടകം 41 ബില്യണോളം കളക്ട് ചെയ്തു 2017ൽ  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പട്ടികയിൽ നാലാം സ്ഥാനത്തിലെത്തി.

109 മിനുട്ടുകൾ മാത്രം താഴെയുള്ള ചിത്രം ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കുകയില്ല. വയറു നിറച്ചു ചിരിക്കാനും നല്ല തകർപ്പൻ ആക്ഷൻ സീനുകൾക്കും ഈ ബഡി കോപ് ത്രില്ലർ മറക്കാതെ കാണുക.
നിങ്ങളെ നിരാശരാക്കുകേല എന്ന് എൻറെ ഉറപ്പ്.



എന്‍റെ റേറ്റിംഗ് 8.5 ഓണ്‍ 10






Wednesday, December 20, 2017

257. Bad Genius (Chalard Games Goeng)

ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്)



Language : Thai
Genre : Crime | Drama | Thriller
Director : Nattawut Poonpiriya
IMDB : 7.9

Bad Genius Theatrical Trailer

പൊതുവെ വളരെയധികം മികച്ച അഭിപ്രായങ്ങൾ വന്നു കഴിഞ്ഞാൽ ആ സിനിമ കാണുന്നത് വിരളമാണ്. കാരണം, പ്രതീക്ഷയുടെ ചിറകിലേറി വാനോളം പറന്നുയർന്നാവും സിനിമ കാണുവാൻ ഇരിക്കുക. അത് ശരിക്കും നമ്മുടെ ആസ്വാദന തലത്തിനു ഭംഗം വരുത്തുകയും ചെയ്യും. അങ്ങിനെ ഒഴിവാക്കിയ ചിത്രങ്ങൾ നിരവധി, പിന്നീട് വർഷങ്ങൾക്കിപ്പുറം ആവും കാണുവാൻ സാധിക്കുക..

സോഷ്യൽ മീഡിയകളിൽ ഈ അടുത്തു നിറഞ്ഞു നിന്നിരുന്ന ഒരു ത്രില്ലർ ഉണ്ടായിരുന്നു. തായിലൻഡ് ചിത്രമായ ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്). ആദ്യമൊക്കെ കാണണ്ട എന്നൊക്കെ വിചാരിച്ചു ആവേശമൊക്കെ അടങ്ങുമ്പോൾ കാണാം എന്ന് കരുതി. പക്ഷെ, എന്തോ രണ്ടു ദിവസം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ ചിത്രം കാണാൻ ആരംഭിച്ചു.

സ്‌കൂളിൽ കോപ്പിയടി നടക്കുന്നതൊക്കെ സർവ സാധാരണമാണ്. ദേഹത്തും കയ്യിലും പേനയിലും റബറിലും ഒക്കെ എഴുതിയിട്ട് കോപ്പിയടിക്കുന്ന ചെറിയ രീതി മുതൽ മൈക്രോ സിറോക്സ് ആയി ഒരു വിഷയത്തിന്റെ പുസ്തകം തന്നെ ഹാളിൽ കൊണ്ട് പോയി കോപ്പിയടിച്ചതും വരെ ഞാൻ കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. ഇവിടെ സ്‌കൂളിൽ പഠിക്കുന്ന വളരെ മിടുക്കിയായ ഒരു പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും ചേർന്ന് കോപ്പിയടിക്കുന്ന രീതി ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിൽ എത്തിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. പ്രതീക്ഷയുടെ എവറസ്റ്റിൽ നിന്ന് കൂടി കണ്ടിട്ടും ലവലേശം മങ്ങൽ ഏൽപ്പിച്ചില്ലായെന്നത് ഒരു വസ്തുത. 130 മിനുട്ടിൽ അവസാന കുറച്ചു നിമിഷങ്ങളിൽ വന്ന ലാഗ് ഒഴിച്ചാൽ, നമ്മളെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ നിറയെ ഉണ്ട്. വളരെ സിംപിളായ ഒരു കഥാതന്തു സംവിധാനത്തിൻറെയും മുഖ്യഅഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ മൂഡ് നിലനിർത്തുന്ന പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണീ തായി ത്രില്ലർ. ത്രില്ലറിലുപരി ഒരു ഹീസ്റ്റ് ചിത്രം കൂടിയാണ് ബാഡ് ജീനിയസ്.

Countdown എന്ന ത്രില്ലറിന് ശേഷം Nattawut Poonpiriya അണിയിച്ചൊരുക്കിയ രണ്ടാമത്തെ ചിത്രം ആണ് ബാഡ് ജീനിയസ്. വളരെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തെ മറ്റുള്ള ത്രില്ലിൽ നിന്നും മാറ്റി നിർത്തുന്നത്. സംവിധായകന്റെ മനസറിഞ്ഞു കൊണ്ടുള്ള ഛായാഗ്രാഹണവും, എഡിറ്റിങ്ങും, കളറിങ്ങും ഒക്കെ കൊണ്ട് തന്നെ ഒരു മികച്ച ചിത്രമായി മാറി. CRISPY EDITING ബാഡ് ജീനിയസിൻറെ വേഗത നിയന്ത്രിക്കുന്നതിൽ അവിഭാജ്യ ഘടകമായി മാറി. ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയ ഒരു impact പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഓരോ നിമിഷവും ഉള്ളിൽ ഒരു ആകാംഷ ജനിപ്പിക്കാൻ സീനുകൾക്കനുസൃതമായുള്ള പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു.

താരതമ്യേന പുതുമുഖങ്ങളോടെ ആണ് ബാഡ് ജീനിയസ് നിർമ്മിച്ചത്. മുഖ്യ കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ചത് ഫാഷൻ മോഡൽ ആയ ചുടിമോൻ (Chutimon Chuengcharoensukying) എന്ന പെൺകുട്ടിയാണ്, അവരുടെ ആദ്യ ഫീച്ചർ ഫിലിം ആയ ഈ ചിത്രത്തിൽ ഏതൊരു ആൾക്കും അസൂയാ ഉണ്ടാക്കുന്ന വിധമായ പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. കുട്ടികളുടെ കഥാപാത്രങ്ങൾ ചെയ്ത എല്ലാവരുടെയും ആദ്യ ചിത്രമാണെങ്കിലും ഇവരെല്ലാം ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തരുമാണ്.എല്ലാവരും തങ്ങളുടെ ജോലി ഭംഗിയായി തന്നെ അവതരിപ്പിച്ചു. മുഖ്യ കഥാപാത്രങ്ങൾ ചെയ്ത ഇവരുടെ അഭിനയം കണ്ടാൽ ഒരിക്കൽ പോലും ഒരു പ്രേക്ഷകന് ഇവർ തുടക്കക്കാർ ആണെന്നു തോന്നുകയുമില്ല. ഒറ്റ വാക്കി തകർപ്പൻ.

ത്രില്ലർ വിഭാഗത്തിലുള്ള ഹീസ്റ്റ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ബാഡ് ജീനിയസ്.

എൻറെ റേറ്റിംഗ് 09 ഓൺ 10

Saturday, December 16, 2017

256. Okja (2017)

ഓക്യ (2017)



Language : English | Korean
Genre : Action | Comedy | Drama| Fantasy
Director : Bong Joon Ho
IMDB : 7.4

Okja Theatrical Trailer

ഞാൻ മീജ, സൌത്ത് കൊറിയയിലെ മലനിരകൾക്കിടയിൽ മുത്തശ്ശനും ഒക്ജയുമായി ആണ് താമസം. കുഞ്ഞു വയസു മുതൽ എൻ്റെ കൂടെ കളിക്കൂട്ടുകാരന് ആയി ഓക്യ ഉണ്ട്. അങ്ങ് ദൂരെ നിന്നുമുള്ള വലിയ കോട്ടും സൂട്ടുമുള്ള ആളുകൾ മുത്തശനു വളർത്താൻ  ഏൽപ്പിച്ചതാണ് ഓക്യയെ. പക്ഷെ ഒരു ദിവസം ഓക്യയെ അവർ ന്യൂ യോർക്ക് എന്ന നഗരത്തിലേക്ക് കൊണ്ട് പോയി. അവർ അവളെ മാംസം ആക്കി വിപണിയിൽ വിറ്റഴിക്കും എന്നാ പറയുന്നത് അതിനു മുൻപേ എനിക്കവളെ എങ്ങിനെ എങ്കിലും രക്ഷപെടുത്തണം. മുത്തശ്ശൻറെ  സമ്മതം ഞാൻ ന്യൂ യോർക്കിലേക്ക് പോകുകയാണ്. ഭാഷ അറിയില്ല, നാടും അറിയില്ല, ആളുകളെയും അറിയില്ല.. പക്ഷെ ഞാൻ അവളെ രക്ഷിക്കും.

മീജയുടെയും ഓക്യയുടെയും കഥ പറയുന്നത് SnowPiercer, Mother , Memories of Murder തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജൂ ഹോ (Bong Joon Ho) ആണ്. വെറുതെ IMDBയിൽ തിരഞ്ഞു നടക്കുമ്പോഴാണ് ഇങ്ങനെ ഒരു ചിത്രത്തെ പറ്റി അറിയുന്നത്. ട്രെയിലർ കണ്ടപ്പോൾ ഇഷ്ടമായി അങ്ങിനെ കാണുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെയും അവളുടെ പന്നിയുടെയും സൗഹൃദത്തിൻറെയും സ്നേഹത്തിൻറെയും കഥ പറയുന്ന ഓക്യ (പന്നിയുടെ പേര്) ഹൃദയഹാരിയും വികാരനിർഭരമായ ചിത്രം കൂടിയാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, അതിൽ നിന്നും അധികം വിഭിന്നമാവുന്നില്ല ഓക്ജ. എന്നാൽ മികച്ച CGI വിഷ്വൽസും ക്യാമറവർക്കും ആക്ഷൻ സീക്വൻസും നല്ല അഭിനയ-നർമ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം ഒരിക്കൽ പോലും നമ്മെ നിരാശപ്പെടുത്തില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ സന്ദർഭോചിതമായി മികച്ചു നിന്നു

An Seo Hyun എന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രമായ മീജോയെ അവതരിപ്പിച്ചിരിക്കുന്നത്. നല്ല പക്വതയാർന്ന പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. വികാരനിർഭരമായ രംഗങ്ങൾ എല്ലാം തന്നെ അവളുടെ മുഖത്തൂടെ മിന്നി മറഞ്ഞു. റ്റിൽഡാ സവിൻറൺ (Tilda Swinton) മുഖ്യ വില്ലത്തിയെ അവതരിപ്പിച്ചു. ജാക്ക് ജൈലൻഹാൽ (Jake Gyllenhaal) കോമഡിയുടെ മേമ്പൊടിയോടു ചേർത്ത വില്ലനെയും അവതരിപ്പിച്ചു. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളോട് ശരി വെയ്ക്കുന്ന പ്രകടനമായിരുന്നു. പോൾ ഡാനോ (Swiss Army Men, Prisoners Fame) വില്ലത്തിയെ എതിർക്കുന്ന ഒരു കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. ഒരു സീരിയസ് ചിത്രമാണെങ്കിലും മിക്ക സീനുകളിലും കോമഡി നന്നായി വർക്ക് ഔട്ടായിട്ടുണ്ട്.

ബോങ് ജൂ ഹോ (Bong Joon Ho) എന്ന അനുഗ്രഹീത സംവിധായകന്റെ മുൻപുള്ള ചിത്രങ്ങളുടെ നിലവാരം എത്തില്ലെങ്കിലും ഒരു ഫാൻറസി കോമഡി ചിത്രം ഒരു തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാം. നിങ്ങൾ ഓക്യയെയും മേജോയെയും ഇഷ്ടപ്പെടും എന്നത് തീർച്ച. കണ്ടു കഴിയുമ്പോൾ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിലും മനസിലും വിടരുമെന്നത് തീർച്ച.

എൻ്റെ റേറ്റിംഗ് 7.6 ഓൺ 10


ഇംഗ്ലീഷ്- കൊറിയൻ ഭാഷകൾ മിശ്രിതമായി ഒരുക്കിയ ഈ ചിത്രം സൗത്ത് കൊറിയയിൽ ചില തീയറ്ററിൽ റിലീസായി ലാഭം കൊയ്തു. പക്ഷെ, 50 മില്യനോളം ചെലവഴിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്.

Saturday, December 2, 2017

255. Thor: Ragnarok (2017)

തോർ : റാഗ്നറോക് (2017)





Language : English
Genre : Action | Adventure | Comedy | Fantasy
Director : Taika Waititi
IMDB : 8.2

Thor Ragnarok Theatrical Trailer


അച്ഛൻ ഓഡിൻ മരണപ്പെടുന്നതിനു തൊട്ടു മുൻപാണ് ഞാൻ അറിഞ്ഞത് എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു എന്നത്. മരണത്തിന്റെ ദേവത ആയിരുന്നു അവർ. അച്ഛനു ശേഷം തടങ്കലിലായിരുന്ന അവർ അസ്ഗാർഡിന്റെ കിരീടത്തിനായി വരും. എന്ത് വില കൊടുത്തും അസ്ഗാർഡ് അവരുടെ കൈപ്പിടിയിൽ അമരാതെ നോക്കണം. കൂടെയുള്ളത് കുടിച്ച വെള്ളത്തിൽ  പറ്റില്ലാത്ത സഹോദരൻ ലോകിയും.

മാർവൽ സിനിമാറ്റിക് ശ്ര്യംഖലയിലെ പതിനേഴാമത്തെ ചിത്രവും തോർ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി റാഗ്നറോക്. ന്യൂസീലൻഡ് സംവിധായകൻ ആയ ടായ്ക വൈറ്റി ആണ് സംവിധായകൻ. കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല, വളരെ കാലമായി മാർവൽ  പറയുന്ന സൂപ്പർ ഹീറോ കഥ തന്നെ. ലോകം രക്ഷിക്കാനായി വില്ലന് മേൽ സമ്പൂർണ വിജയം നേടുന്ന സൂപ്പർ നായക കഥാപാത്രം. 

ക്രിസ് ഹെംസ്വർത്ത് തോർ ആയി ശരിക്കും തകർത്ത് വാരി. കോമഡി ഒക്കെ അനായാസമായി തന്നെ ക്രിസ് കൈകാര്യം ചെയ്തു. ആ സിക്സ് പാക്ക് ബോഡിയിൽ ഇത്രയും കോമഡിയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. കേറ്റ്  ബ്ലാൻചറ്റ് ഹേല ആയി മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയത്. ലോകിയായി ടോം ഹിഡിൽസ്റ്റൺ, ഹൾക്ക് തുടങ്ങിയവർ കോമഡിയുടെ കാര്യത്തിൽ പിന്നിലല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഉപരി നല്ല നർമ്മമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ചിത്രം. ഡോക്ടർ സ്ട്രേഞ്ച് ഒരു കാമിയോ റോളിൽ വന്നു സ്‌ക്രീൻ നിറഞ്ഞു നിന്നു.

മാർവൽ സിനിമകളുടെ പ്രത്യേകത ആണ്, കോമഡിയും ആക്ഷനും എല്ലാം സമാസമം സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നത്. അത് കൊണ്ട് തന്നെ ഏതൊരു പ്രേക്ഷകനും ആസ്വദിച്ചു കാണുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. റാഗ്നറോർക്കിലും സ്ഥിതി വ്യത്യസ്തമല്ല എന്ന് തന്നെ പറയാം. നല്ല രീതിയിൽ പ്ളേസ്  ചെയ്ത കോമഡി ശരിക്കും വർക്ക് ഔട്ടായിട്ടുണ്ട്. ഗ്രാഫിക്സ് എല്ലാം മിൿച്ചു നിന്ന്.  ഒരു അഡ്വെഞ്ചർ ഫാന്റസി സിനിമക്ക് വേണ്ടിയാ എല്ലാ ചേരുവകളും സമാസം ചേർത്തിട്ടുണ്ട്. 

മൊത്തത്തിൽ ഒരു തവണ ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർടെയിനർ . പക്ഷെ എനിക്കിപ്പോഴും തോർ  ആദ്യ ഭാഗം തന്നെ പ്രിയപ്പെട്ടത്. 

എൻറെ  റേറ്റിംഗ് 7.5 ഓൺ 10 

പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഇൻഫിനിറ്റി വാറുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു കാരണം ഇപ്പോൾ ഇറങ്ങിയ ട്രെയിലറിൽ അതിൻറെ  സൂചനകൾ തരുന്നുണ്ട്.

Friday, October 20, 2017

254. Bedevilled (2010)

ബീഡെവില്‍ഡ് (2010)




Language : Korean
Genre : Drama | Horror | Thriller
Director : Cheol-soo Jang
IMDB : 7.3

Bedevilled Theatrical Trailer


മുപ്പതു വര്‍ഷത്തോളമായി ഞാനീ ദ്വീപില്‍ ഇവരുടെ പീഡനവും അനുഭവിച്ചു കിടക്കുന്നു. എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപെടണം, പക്ഷെ പല തവണ അതിനു വേണ്ടി ആഗ്രഹിച്ചെങ്കിലും എന്‍റെ മകളെ മാത്രം ഓര്‍ത്ത്‌ ഉപേക്ഷിച്ചു. എന്‍റെ ഉറ്റസഖി ഇവിടെ കുറച്ചു ദിവസത്തേക്ക് വന്നപ്പോഴെങ്കിലും ഞാന്‍ ഒന്നാശ്വസിച്ചു. അവളെന്നെ ഈ പൈശാചിക മനോഭാവമുള്ളവരുടെ ഇടയില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിച്ചു. പക്ഷെ എന്റെ കുഞ്ഞു മകളെ അവര്‍ നശിപ്പിക്കുന്നതിനു മുന്പ് തന്നെ എനിക്കിവിടുന്നു രക്ഷപെടണം. എന്നെ രക്ഷപെടുത്താന്‍ പറ്റിയില്ലെങ്കിലും എന്റെ മകളെ മാത്രം ഇവിടുന്നു രക്ഷപെടുത്തുമോ എന്ന് ഞാന്‍ എന്റെ കൂട്ടുകാരിയോട് കെഞ്ചി നോക്കി. അവളും അവളുടെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടച്ചു. എല്ലാ പ്രതീക്ഷയും അറ്റ ഞാന്‍ എന്‍റെ കുഞ്ഞിനേയും കൊണ്ട് ഇന്ന് രാത്രി രക്ഷപെടാന്‍ പോവുകയാണ്. പിടിക്കപ്പെടില്ല എന്ന് പ്രത്യാശിക്കുന്നു..

സ്ത്രീ എന്നാല്‍ സഹനശക്തിയുടെയും ക്ഷമയുടെയും പര്യായമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിപ്പ ഏതു രാജ്യത്താണേലും ഏതു ഭാഷയിലാണേലും. ഭൂമിയോളം അവള്‍ ക്ഷമിക്കും, പിന്നെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചാല്‍ ഉഗ്രമൂര്‍ത്തിയായി എല്ലാം കത്തിചാമ്പലാക്കും.. അങ്ങിനെയാണല്ലോ ഇപ്പോഴും വേണ്ടത്. ഇത്തരത്തിലൊരു പ്രതികാരകഥയുമായാണ് കൊറിയന്‍ എഴുത്തുകാരനായ ക്വാങ്ങ്‌ യങ്ങ്‌ സംവിധായകനായ ച്യൂല്‍ സൂ ജാങ്ങിലൂടെ അഭ്രപാളിയില്‍ കൊണ്ട് വന്നിരിക്കുന്നത്.  കിം കി-ഡുക്കിന്റെ സഹസംവിധായകന്‍ ആയിരുന്ന ച്യൂല്‍ സൂ ജാങ്ങിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാരുന്നു ഇത്. തന്‍റെ പ്രഥമ ചിത്രമെന്ന ഒരു സങ്കോചവും കൂടാതെ തന്നെ അദ്ദേഹം തന്റെ ജോലി നിറവേറ്റി എന്ന് പറയാം. മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമാരവര്‍ക്ക് എടുത്തു പറയേണ്ട ഒന്നാണ്. ഒത്ത പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്താന്‍  കഴിഞ്ഞു. കിംകിടുക്കിന്റെ ചിത്രങ്ങളില്‍ കാണുവാന്‍ കഴിയുന്ന വയലന്‍സ് ഈ ചിത്രത്തിലും കാണുവാന്‍ കഴിയും. വയലന്‍സിന്റെ ആധിക്യം മൂലം ഈ ചിത്രം ഹൊറര്‍ ജോണ്‍റെയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുനത്. പൂര്‍ണതയില്‍ കാണിക്കാതെ തന്നെ പീഡനവും മറ്റും കണ്ടിരിക്കുന്നവരുടെ മനസ്സില്‍ പതിപ്പിക്കാനും അനുഭവിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

മുഖ്യ കഥാപാത്രമായ കിം ബോകിനെ അവതരിപ്പിച്ച യോങ്ങ്‌ ഹീ സൊ അസാമാന്യ പ്രകടനം ആണ് കാഴ്ച വെച്ചത്. തന്‍റെ നിസഹായാവസ്ഥയും പ്രതികാരവും സ്നേഹവും തുടങ്ങിയ വികാരങ്ങള്‍ അവര്‍ മനോഹരമായി അവതരിപ്പിച്ചു. ഹേ വോണ്‍ എന്നാ കിമ്മിന്റെ സഖിയെ അവതരിപ്പിച്ച സ്യോങ്ങ് മോശമല്ലായിരുന്നു. മറ്റുള്ള നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. 

പ്രതികാരകഥ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും കാണുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവവും, കണ്ടു കഴിയുമ്പോള്‍ കിം ബോക് നിങ്ങളെ വേട്ടയാടും.

എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10

Friday, September 15, 2017

253. Thupparivaalan (2017)

തുപ്പറിവാളൻ (2017)



Language: Tamil
Genre : Action | Drama | Thriller
Director : Mysskin
IMDB : 8.1

Thupparivaalan Theatrical Trailer


കനിയൻ പൂങ്കുന്ദ്രൻ, അതീവ ബുദ്ധിശാലിയായ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ അന്ന് വീട്ടിൽ കാണാനെത്തിയത് ഒരു സ്‌കൂൾ കുട്ടിയായിരുന്നു. തൻ്റെ നായ്ക്കുട്ടിയെ ആരോ കൊന്നുവെന്നും, കൊന്ന ആളെ കണ്ടു പിടിച്ചു കൊടുക്കണമെന്നായിരുന്നു ആ കുട്ടിയുടെ ആവശ്യം. കനി, ആ കേസ് ഏറ്റെടുക്കുന്നു. അന്വേഷിച്ചു തുടങ്ങിയ കനിയ്ക്കും തൻ്റെ സന്തതസഹാചാരിയായ മനോഹരനും നേരിടേണ്ടി വന്നത് ബിഗ്ഷോട്ടുകൾ ആയിരുന്നു.

തുപ്പറിവാളന് വേണ്ടി കുറെ നാളായി കാത്തിരുന്നതിനു ഏക കാരണം മിസ്കിൻ ആയിരുന്നു. വ്യത്യസ്തതയാർന്ന മേക്കിങ് കൊണ്ട് തൻ്റെ ചിത്രങ്ങൾക്ക് അദ്ദേഹത്തിൻറെ ചിത്രങ്ങൾക്ക് ഒരു കയ്യൊപ്പു പതിഞ്ഞിരുന്നു. ബ്രിട്ടീഷുകാർക്ക് ഷെർലോക്ക് ഹോംസ്  പോലെ, തമിഴർക്കുള്ള ഒരു ഡിറ്റക്ടീവ് ആണ് തുപ്പറിവാളൻ. വിശാൽ തുപ്പറിവാളനായ കനിയെ അവതരിപ്പിക്കുന്നു. മിസ്കിന്റെ തന്നെ പിസാസിലൂടെ അരങ്ങേറിയ അറോൾ കൊറേലി ആണ് ചിത്രത്തിൻറെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തത് കാർത്തിക് വെങ്കട്ടരാമൻ.

സരസമായ രീതിയിലും എന്നാൽ അല്പം ഗൗരവമാർന്ന രീതിയിലും ചിത്രം ആരംഭിച്ചു. വിശാൽ, കനിയെന്ന ഡിറ്റക്ടീവ് കഥാപാത്രത്തെ വിശ്വാസയോഗ്യമായി തന്നെ അവതരിപ്പിച്ചു. അല്പം നട്ട് ക്റാക്ക് സ്വഭാവമുള്ള കനി വിശാലിന്റെ കയ്യിൽ ഭദ്രമായിരുന്നു, പ്രീ-ക്ളൈമാക്സിനു തൊട്ടു മുൻപ് വരെ. വികാരനിർഭരമായ സീനുകളിൽ വിശാൽ അഭിനയിച്ചു ഫലിപ്പിക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി മികച്ചു നിന്നെങ്കിലും, ക്യാമറ വർക്കിലെ പോരായ്മ ഉടനീളം നിറഞ്ഞു നിന്നിരുന്നു. മികച്ച ആക്ഷൻ ബ്ലോക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ആ സീനുകൾക്കുള്ള ആക്കം വളരെയധികം കുറവുമായിരുന്നു. വളരെ മികച്ച ഒരു നടനായ പ്രസന്നയെ അല്പം കോമാളി രൂപത്തിലുള്ള ക്യാരക്ടർ കൊടുത്തത് മോശമായി എന്ന് പറയാം. അദ്ദേഹത്തിൻറെ അഭിനയത്തിൽ ന്യൂനത ഒന്നുമുണ്ടായിരുന്നില്ല. മലയാളി മങ്ക അനു ഇമ്മാനുവേൽ നായികാ (പേരിനു) കഥാപാത്രത്തെ അവതരിപ്പിച്ചു, പക്ഷെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വളരെക്കാലത്തിനു ശേഷമാണ് ഇന്നലത്തെ സുന്ദരിയായിരുന്നു സിമ്രാനെ സ്‌ക്രീനിൽ കാണുന്നത്. പക്ഷെ കാണേണ്ടിയിരുന്നില്ല എന്ന തോന്നൽ അവരുടെ പ്രകടനത്തിലൂടെ അവർ മനസിലാക്കി തന്നു. പരിതാപകരമായ പ്രകടനം തന്നെയായിരുന്നു അവരുടേത്.  ഭാഗ്യരാജ്, ആൻഡ്രിയ, വിനയ് റായി, ജോൺ തുടങ്ങിയവർ നെഗറ്റീവ് ചായ്വുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവർ ആരും മോശമാക്കിയില്ല എന്ന് പറയാം. 

ഷെർലക്ക് ഹോംസിന്റെ വികലമായ ഒരാവിഷ്കാരമാണ് തുപ്പറിവാളൻ. സെറ്റുകളും, ചില ആക്ഷൻ സീനുകളും, എന്തിനു മുഖ്യ കഥാപാത്രമായ കനിയുടെ ഡയലോഗ് ഡെലിവറിയും എല്ലാം ഷെർലക് ഹോംസ് സീരീസ് സിനിമകളുടെ ഒരു സ്വാധീനം നമുക്ക് സിനിമയിലൂടനീളം കാണാൻ കഴിയും. സ്വന്തമായ ഒരു ശൈലിയുള്ള മിസ്കിൻ, പാശ്ചാത്യ സിനിമകളുടെ സീനുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സംവിധാനം ചെയ്തത് സിനിമക്ക് പലപ്പോഴും വിനയായി മാറുന്നുണ്ട്. പിന്നെ സ്ഥിര മിസ്കിൻ സിനിമകളിലെ സീനുകൾ ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുമുണ്ട്. എന്നാൽ, ചില സീനുകൾ ഒക്കെ വേറെ ലെവൽ തന്നെ ആയിരുന്നു. ക്രൈം ചെയ്യുന്നത് കാണിക്കാതെ ആ സീനിന്റെ തീവ്രത പ്രേക്ഷകനിലേക്കു മികച്ച രീതിയിൽ എത്തിക്കുന്നുണ്ട്. ഇങ്ങനത്തെ ഒരു വേഗതയാർന്ന ആഖ്യാന ശൈലി വേണ്ടിയ തിരക്കഥയ്ക്ക് മിസ്കിൻ സ്റ്റൈൽ ഉൾപ്പെടുത്തിയത് ഒരു ന്യൂനതയാണെന്നു എനിക്ക് തോന്നി.ഇടയില്‍ മുളയിടുന്ന തമാശകള്‍, ഒരു ചെറു പുഞ്ചിരി തരുന്നുണ്ട്. പ്രവചിക്കാനാവുന്ന സീനുകള്‍ ആണ് ഈ ത്രില്ലറില്‍ കൂടുതലും തരുന്നുണ്ട്.

ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് ഘടകം, ക്യാമറവർക്ക് ആണ്. കാർത്തിക് വെങ്കട്ടരാമൻ നിർവഹിച്ച ക്യാമറ അമച്വറിഷ് വർക്ക് ആണെന്ന് ഊന്നിയൂന്നി പറയേണ്ടി വരും. അദ്ദേഹം സിനിമയിൽ ചില സീനുകളിൽ പ്രത്യേകിച്ച് ക്ളൈമാക്സ് സീനുകളിൽ ഉപയോഗിച്ചിരിക്കുന്ന ഫിൽറ്ററുകൾ ഒക്കെ അനാവശ്യമായിരുന്നു. ലോങ്ങ് ഷോട്ടുകൾക്കു ക്ളോസപ്പ് ലെവലിലും മറിച്ചും ഉപയോഗിച്ച് അപൂർണമായ സീനുകളാക്കി മാറ്റി. ആക്ഷൻ സീനുകളും ഇതേ കാരണം കൊണ്ട്ത ന്നെ ഒരു സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 
കാണാൻ കൊള്ളാവുന്ന രീതിയിൽ ആക്കാൻ എഡിറ്റർ നന്നേ പാട് പെട്ടിട്ടുണ്ടായിരിക്കുമെന്നുറപ്പാണ്. 
അറോൾ കൊറേലി നിർവഹിച്ച സംഗീതം നന്നായിരുന്ന്. ചില സമയത്തൊക്കെ ഒരു അന്താരാഷ്‌ട്ര ലെവൽ ബിജിഎം ആയി തോന്നി. പക്ഷെ പിസാസിലെ സംഗീതത്തിന്റെ തനിയാവർത്തനമായി ഇടയ്ക്കിടെ തോന്നി. 

മൊത്തത്തിൽ പറഞ്ഞാൽ, ഒരു തവണ മാത്രം എന്നാൽ മനസ്സിൽ ഒന്നും  തങ്ങാത്ത സംഗതികൾ ഒന്നുമില്ലാത്ത ഒരാവറേജ്‌ അനുഭവമായി എനിക്ക് തുപ്പറിവാളൻ. ഓരോരുത്തർക്കും ഓരോ വീസ്‌ക്ഷണ കോൺ, അല്ലെ.??

എന്റെ റേറ്റിങ്  ഓൺ 5.5 on 10

Thursday, September 7, 2017

252. Confidential Assignment (Gonjo) (2017)

കോൺഫിഡൻഷ്യൽ അസൈൻമെൻറ് (2017) 



Language : Korean
Genre : Action | Comedy | Thriller
Director : Kim Sung-Hoon
IMDB : 6.4

Confidential Assignment Theatrical Trailer

രണ്ടു രാജ്യം. രണ്ടു ഗവൺമെന്റ്. രണ്ടു ഡിറ്റക്ടീവ്‌സ്. രണ്ടു ലക്ഷ്യങ്ങൾ. ഒരു ശത്രു. 

നോർത്ത് കൊറിയയുടെ കറൻസി പ്ളേറ്റുകൾ മോഷണം നടത്തി സൗത്ത് കൊറിയയിലേക്ക് പലായനം നടത്തിയ ചാ കി സ്യൂങ്ങിനെ വലയിലാക്കാൻ അവിടുത്തെ ഇം ച്യുൽ റിയൂങ് സൗത്ത് കൊറിയയിലേക്ക് പോകുന്നു. നോർത്ത് കൊറിയൻ ഗവണ്മെന്റ് പ്രത്യേകമായി നിയോഗിച്ച ഒരു അന്വേഷകൻ ആണ് ഇം. ഇമ്മിനെ സഹായിക്കാന്‍ സൌത്ത് കൊറിയന്‍ ഡിറ്റക്ടീവ് ആയ കാങ് ജിൻ ടെയെ അവിടുത്തെ ഗവണ്മെന്റും നിയോക്കുന്നു. രണ്ടു പേർക്കും വെവ്വേറെ ലക്ഷ്യങ്ങൾ ആണ്, രണ്ടു പേരുടെ രീതികളും വ്യത്യസ്തം. ഇവർ എങ്ങിനെ ചാ കി സ്യൂങ്ങിനെ പിടിയിലാകുന്ന എന്നത് ശേഷഭാഗം.

യൂൻ ഹ്യോൺ സൊ എഴുതിയ ഈ ആക്ഷൻ ത്രില്ലർ കഥ സംവിധാനം ചെയ്തത് കിം സുങ് ഹുൻ ആണ്. ഒരു ഹൈബ്രിഡ് ത്രില്ലർ ആണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്. തമാശയും അല്പം സീരിയസ്നസും സമാസമം ചാലിച്ച ഒരു ആക്ഷൻ എന്റർറ്റെയിനർ എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന ഒരു കലാ സൃഷ്ടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്യുൻ ബിൻ (ഫെറ്റൽ എൻകൗണ്ടർ, മില്യണർസ് ഫസ്റ്റ് ലവ് ഫെയിം), യൂ ഹേ ജിൻ തകർത്ത് വാരി. രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നന്നായി തന്നെ വർക്ക്ഔട്ട് ചെയ്തു. ആക്ഷനിലും രണ്ടു പേരും മികച്ചു നിന്നു.

കഥയ്ക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലെങ്കിലും, ചടുലമായ വിഷ്വലുകളും ഫ്രയിമുകളും ആണ് ചിത്രത്തിൻറെ പ്രത്യേകത. സിനിമയുടെ ആഖ്യാനത്തിനൊത്ത പശ്ചാത്തല സംഗീതം മികച്ചു നിന്നു. ക്യാമറവർക്ക്, കാർ ചേസ് തുടങ്ങിയ ഒരു ഹോളിവുഡ് ലെവൽ ഉണ്ടായിരുന്നു. 

ലീതൽ വെപ്പൺ, ബാഡ് കമ്പനി പോലെയുള്ള ചിത്രങ്ങളുടെ രീതി തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനാൽ പ്രേക്ഷകന്റെ ആസ്വാദനത്തിനു യാതൊരു ഇളക്കവും സംഭവിക്കില്ല. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ധൈര്യമായി കാണാവുന്ന ചിത്രമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്. 


എൻറെ റേറ്റിംഗ് 7.2 ഓൺ 10 

Friday, September 1, 2017

251. Pandigai (2017)

പണ്ടിഗൈ (2017)



Language : Tamil
Genre : Action | Comedy | Romance | Thriller
Director : Feroz
IMDB : 7.0

Pandigai Theatrical Trailer


പന്തയം വെച്ച് ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം എനിക്ക് വീണ്ടെടുക്കണം. അത് വീണ്ടെടുക്കണമെങ്കിൽ എന്റെ സുഹൃത്ത് ഇന്ന് പണ്ടികയിൽ തോക്കണം. അവൻ തോറ്റേ പറ്റുകയുള്ളൂ. അവൻ ചതിക്കില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. അവൻ ജയിച്ചാൽ, ഞാൻ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാണ്ടാവും. 

ഒരു ഗെയിം സെന്റർ നടത്തുന്ന മുനിക്ക് വാതുവെപ്പ് / പന്തയം വെക്കൽ ഒരു ഹോബി ആണ്. ഒരു വാതുവെപ്പിൽ തൻറെ വീട് പന്തയം വെക്കുന്ന മുനിക്ക് എല്ലാം നഷ്ടമാവുന്നതിനെ തുടർന്ന് ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി ചെയ്യുന്ന വേലുവിന്റെ സഹായം തേടുന്നു. വേലുവിനു വിദേശത്തു പോയി ജോലി ചെയ്തു കുറച്ചു സമ്പാദ്യം ഉണ്ടാക്കുക എന്നത് ആണ് ആഗ്രഹം. എന്നാൽ മുനിയുടെ പ്രലോഭനത്തിൽ വഴങ്ങി ദാദാ നടത്തുന്ന പണ്ടിഗൈയിൽ മത്സരിക്കാൻ പോകുന്നു. ഒരു ഫൈറ്റിനു പതിനായിരം രൂപ ആണ് വേലുവിനു കിട്ടുക. അവിടെ സ്ഥിരം ഫൈറ്റർ ആയി വേലു മാറുന്നു. എന്നാൽ അവസാനമായി ഒരു ഗുസ്തിക്കായി ഗോദയിൽ ഇറങ്ങിയ വേലുവിന്റെയും മുനിയുടെയും കണക്കു കൂട്ടൽ മുഴുവൻ തകിടം മറിയുന്നു.

നവാഗതനായ ഫിറോസ് എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് പണ്ടിഗൈ. പണ്ടിഗൈ എന്നാൽ തമിഴിൽ ഉത്സവം ആണെങ്കിൽ ഇവിടെ അർത്ഥമാക്കുന്നത് ഒരു നിയമവിരുദ്ധമായ ഒരു ഗുസ്തി വാതുവെപ്പ് ക്ലബ് ആണ്. വളരെ മികച്ച രീതിയിൽ തന്നെ ഫിറോസ് തൻറെ ആദ്യ സംരംഭം അണിയിച്ചൊരുക്കിയിട്ടുണ്ട്. മുഴുനീള ഒരു ആക്ഷൻ ത്രില്ലർ ആയ ചിത്രത്തിൽ തമാശയും അല്പം റൊമാൻസും വിളക്കി ചേർത്തിട്ടുണ്ട് ഫിറോസ്. ആദ്യ പകുതി മുഴുനീള ആക്ഷനാണ് പ്രാധാന്യം കൊടുത്തതെങ്കിൽ രണ്ടാം പകുതി ഒരു ഹൈസ്റ്റ് ത്രില്ലറായി അവതരിപ്പിച്ചിരിക്കുന്നു. പ്രവചനങ്ങൾക്ക് അതീതമായ ആഖ്യാന രീതി ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്.  ആർ.എച്. വിക്രം (രംഗൂൺ ഫെയിം) നിർവഹിച്ച പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മൂഡ് നില നിർത്തി. പാട്ടുകളും മോശമായവ അല്ലായിരുന്നു.

കൃഷ്ണ വേലുവിനെയും ശരവണൻ മുനിയെയും അവതരിപ്പിച്ചു. രണ്ടു പേരും തൻറെ റോളുകൾ മികച്ച രീതിയിൽ ആവിഷ്കരിച്ചു. ആനന്ദി വേലുവിന്റെ പ്രണയഭാജനമായ കാവ്യയെ അവതരിപ്പിച്ചു. നിതിൻ സത്യാ ഒരു വ്യത്യസ്ത കഥാപാത്രമായ മുന്തിരിയെ അവതരിപ്പിച്ചു. കരുണാസ്, ഷണ്മുഖരാജൻ, മധുസൂദന റാവു തുടങ്ങിയവരും തന്റെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു മുഷിപ്പും കൂടാതെ കണ്ടിരിക്കാവുന്ന ഒരുഗ്രൻ ത്രില്ലർ ആണ് ഫിറോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇദ്ദേഹം തമിഴ് സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകാൻ സാധ്യത വളരെയധികം മുന്നിൽ കാണുന്നു.

എന്റെ റേറ്റിംഗ്  7.5 ഓൺ 10 

ഈ ചിത്രത്തിൻറെ നായക കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ആദ്യം വിക്രം പ്രഭുവിന്റെ അടുത്താണ് അണിയറക്കാർ ചെന്നത്. എന്നാൽ വിക്രം പ്രഭുവിന് ഡേറ്റ് ഇല്ലാത്തതിനാൽ കൃഷ്ണയ്ക്ക് വേലു എന്ന കഥാപാത്രം തേടിയെത്തി. വിക്രം പ്രഭു ആയിരുന്നുവെങ്കിൽ ചിലപ്പോൾ മികച്ച ഒരു ബോക്സോഫീസ് വിജയം നേടാൻ കഴിഞ്ഞേനെ..