ഡീപ് വാട്ടർ ഹൊറൈസൺ (2016)
Language : English
Genre : Action | Drama | Thriller
Director : Peter Berg
IMDB : 7.6
Deep Water Horizon Theatrical Trailer
അമേരിക്ക കണ്ട
ഏറ്റവും വലിയ
ഓയിൽ ദുരന്തം
ആണ് ഡീപ്
വാട്ടർ ഹൊറൈസൺ
ഓയിൽ സ്പിൽ
(DeepWater Horizon Oil Spill Disaster). 2010ൽ നടന്ന
ഈ സംഭവം
അമേരിക്കൻ ചരിത്രത്തിലെ
ഏറ്റവും വലിയ
വാതക ചോർച്ചയും
അത് പോലെ
പാരിസ്ഥിതിയിലെ ഏറ്റവും
കൂടുതൽ നാശം
വിതച്ച ദുരന്തമാണ്
മെക്സിക്കൻ ഗൾഫിലെ
ഡീപ് വാട്ടർ
ഹൊറൈസണിലുണ്ടായതു. 11 പേർ
കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കപെടുകയും
ചെയ്തു. പണക്കൊതിയന്മാരായ
മേലാളന്മാരുടെ അനാസ്ഥ
മൂലം ഉണ്ടായ
ഈ കൊടിയ
വിപത്തിന്റെ നേർ
ആഖ്യാനം ആണ്
പീറ്റർ ബെർഗ്
സംവിധാനം ചെയ്ത
ഡീപ് വാട്ടർ
ഹൊറൈസൺ എന്ന
ചിത്രം.
ന്യൂ യോർക്ക് ടൈംസിൽ വന്ന ഒരു ആർട്ടിക്കിളിനും ഓയിൽ സ്പിൽ ദുരന്തത്തിനും ആധാരമാക്കിയാണ് സംവിധായകനായ പീറ്റർ ബർഗും എഴുത്തുകാരായ മാത്യു സാൻഡും മാത്യു മൈക്കൽ കാർണാഹാനും ഈ സിനിമ തയാറാക്കിയിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ ചീഫ് ഇലക്ട്രിക്കൽ ടെക്നീഷ്യനായ മൈക്ക് വില്യംസിന്റെയും ഓപ്പറേഷൻ മാനേജരായ ജിമ്മി ഹാരലിൻറെയും റിഗ് ജോലിക്കാരി ആൻഡ്രിയ ഫ്ളേറ്റാസിൻറെയും കണ്ണിലൂടെ ആണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. യഥാർത്ഥ ജീവിതത്തിലെ നായകനായ മൈക് വില്യംസ് ആണ് പ്രധാന കഥാപാത്രം. ബിപി (ബ്രിട്ടീഷ് പെട്രോളിയം) ജോലിക്കാരനായ ഡൊണാൾഡ് വിഡ്രിൻ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മൂലം ഉണ്ടാകുന്ന സ്ഫോടനം ആണ് കൈകാര്യം ചെയ്തിരിക്കുന്ന കാതലായ വിഷയം.
ദുരന്തചിത്രങ്ങൾ ചിത്രീകരിക്കാൻ ഹോളിവുഡിന്റത്രയും വേറെ ഒരു ഇന്ഡസ്ട്രിക്കും കഴിയില്ല എന്ന് അടിവരായിട്ടിരിക്കുന്ന ചിത്രം. അത്ര ഹൃദ്യവും അതെ പോലെ ഫലപ്രദമായ ഒരു ആഖ്യാനം ആയിരുന്നു. ആദ്യ മുപ്പതു മിനുട്ട് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതു കൂടാതെ തന്നെ റിഗ്ഗിൽ സംഭവിക്കുന്ന പല കാര്യങ്ങളും ഉൾപ്പെടുത്തിയത് കൊണ്ട് കാണുന്ന പ്രേക്ഷകന് യാതൊരു മുഷിപ്പും തോന്നുകയില്ല.. മറിച്ചു, എല്ലാ കഥാപാത്രങ്ങളെയും പറ്റി ശരിക്കും അറിയാനും കഴിഞ്ഞു. ഇവരാരും, ഒരു പേപ്പറിലോ പേനയിലോ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളല്ലല്ലോ.. അത് കൊണ്ട് തന്നെ അതിന്റേതായ ആകാംഷയും ഉണ്ടായിരുന്നു. പക്ഷെ കൂടുതൽ ആഴത്തിൽ ഇറങ്ങിക്കിച്ചെന്നില്ല എന്നത് ഒരു പോരായ്മയായി തോന്നി.
ഒരു ഡ്രില്ലിങ് റിഗ്ഗിൽ എന്താണ് സാധാരണ നടക്കുന്നതെന്ന് ചിത്രത്തിൽ കാണിക്കാതെ പെട്ടെന്ന് തന്നെ സ്ഫോടനം എങ്ങിനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായി തന്നെ കാണിക്കുന്നു. ഗ്രാഫിക്സ് വളരെയധികം മികച്ചു നിന്നു. എങ്ങിനെയാണ് റിഗ്ഗിലെ പൊട്ടിത്തെറി ഉണ്ടാകുന്നതെന്ന് ഒരു ചെറിയ ഉദാഹരണം ചിത്രത്തിൻറെ തുടക്കത്തിൽ കാണിച്ചു തരുന്നുണ്ട്. അത് സംവിധായകന്റെ ആ ബുദ്ധിയെ ഞാൻ പ്രശംസിക്കുന്നു. ഒരു സിംബോളിക് അപ്പ്രോച്..
സ്ഫോടനം നടന്നു കഴിയുമ്പോൾ ഒരു ഡ്രാമ മോഡിൽ പോകുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ടോപ് ഗിയറിൽ എത്തുന്നു. പിന്നീട് ഞരമ്പ് വരെ തണുത്തു പോകുന്ന ത്രില്ലിംഗ് അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു യഥാർത്ഥ സംഭവം മുൻപിൽ കാണുന്ന പ്രതീതിയോടു ചിത്രം നമ്മുടെ മുൻപിൽ അവതരിക്കപ്പെടുന്നു. ഒന്രിഖ് ഷെഡിയാക് ചലിപ്പിച്ച ക്യാമറ മികച്ചതായിരുന്നു. ഒരേ പോലെ എരിയൽ ഷോട്ടുകളും ഗ്രൗണ്ട് ഷോട്ടുകളും ക്ളോസപ്പ് ഷോട്ടുകളും നല്ല രീതിയിൽ മിശ്രണം ചെയ്തിരിക്കുന്നു. ശബ്ദമിശ്രണവും മികച്ചു നിന്നു. ഹാൻസ് സിമ്മറിന്റെ കൂടെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ള സ്റ്റീവ് ജെബ്ലോസ്കി ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
മാർക് വാൾബെർഗ്, കർട്ട് റസൽ, ജിയാ റോഡ്രിഗസ്, ധില്ലൻ ഓ ബ്രിയാൻ, കേറ്റ് ഹഡ്സൻ, ജോൺ മാൽക്കോവിച് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാർക്, കർട്ട് റസൽ, ധില്ലൻ എന്നിവർ. വില്ലൻ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡൊണാൾഡിനെ അവതരിപ്പിച്ചത് ജോൺ.
ചുരുക്കത്തിൽ പറഞ്ഞാൽ ദുരന്തം പ്രമേയം ആയി എടുത്ത ഒരു കിടിലൻ ത്രില്ലർ.. തീയറ്ററിൽ നിന്നും കണ്ടാൽ ശരിക്കും എഫക്ടീവ് ആയ ഒരു ഫാസ്റ് പേസ്ഡ് ത്രില്ലർ.
എൻറെ റേറ്റിങ് 08.70 ഓൺ 10
എൻഡ് ക്രെഡിറ്റുകളിൽ ശരിക്കുമുള്ള ആളുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടായി. ഒറ്റ ചോദ്യം മനസ്സിൽ കൂടി മിന്നി മറഞ്ഞു. ഒരു മനുഷ്യന് ഇത്രയും ധീരത ഉണ്ടാവുമോ???
ന്യൂ യോർക്ക് ടൈംസിൽ വന്ന ഒരു ആർട്ടിക്കിളിനും ഓയിൽ സ്പിൽ ദുരന്തത്തിനും ആധാരമാക്കിയാണ് സംവിധായകനായ പീറ്റർ ബർഗും എഴുത്തുകാരായ മാത്യു സാൻഡും മാത്യു മൈക്കൽ കാർണാഹാനും ഈ സിനിമ തയാറാക്കിയിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ ചീഫ് ഇലക്ട്രിക്കൽ ടെക്നീഷ്യനായ മൈക്ക് വില്യംസിന്റെയും ഓപ്പറേഷൻ മാനേജരായ ജിമ്മി ഹാരലിൻറെയും റിഗ് ജോലിക്കാരി ആൻഡ്രിയ ഫ്ളേറ്റാസിൻറെയും കണ്ണിലൂടെ ആണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. യഥാർത്ഥ ജീവിതത്തിലെ നായകനായ മൈക് വില്യംസ് ആണ് പ്രധാന കഥാപാത്രം. ബിപി (ബ്രിട്ടീഷ് പെട്രോളിയം) ജോലിക്കാരനായ ഡൊണാൾഡ് വിഡ്രിൻ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മൂലം ഉണ്ടാകുന്ന സ്ഫോടനം ആണ് കൈകാര്യം ചെയ്തിരിക്കുന്ന കാതലായ വിഷയം.
ദുരന്തചിത്രങ്ങൾ ചിത്രീകരിക്കാൻ ഹോളിവുഡിന്റത്രയും വേറെ ഒരു ഇന്ഡസ്ട്രിക്കും കഴിയില്ല എന്ന് അടിവരായിട്ടിരിക്കുന്ന ചിത്രം. അത്ര ഹൃദ്യവും അതെ പോലെ ഫലപ്രദമായ ഒരു ആഖ്യാനം ആയിരുന്നു. ആദ്യ മുപ്പതു മിനുട്ട് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതു കൂടാതെ തന്നെ റിഗ്ഗിൽ സംഭവിക്കുന്ന പല കാര്യങ്ങളും ഉൾപ്പെടുത്തിയത് കൊണ്ട് കാണുന്ന പ്രേക്ഷകന് യാതൊരു മുഷിപ്പും തോന്നുകയില്ല.. മറിച്ചു, എല്ലാ കഥാപാത്രങ്ങളെയും പറ്റി ശരിക്കും അറിയാനും കഴിഞ്ഞു. ഇവരാരും, ഒരു പേപ്പറിലോ പേനയിലോ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളല്ലല്ലോ.. അത് കൊണ്ട് തന്നെ അതിന്റേതായ ആകാംഷയും ഉണ്ടായിരുന്നു. പക്ഷെ കൂടുതൽ ആഴത്തിൽ ഇറങ്ങിക്കിച്ചെന്നില്ല എന്നത് ഒരു പോരായ്മയായി തോന്നി.
ഒരു ഡ്രില്ലിങ് റിഗ്ഗിൽ എന്താണ് സാധാരണ നടക്കുന്നതെന്ന് ചിത്രത്തിൽ കാണിക്കാതെ പെട്ടെന്ന് തന്നെ സ്ഫോടനം എങ്ങിനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായി തന്നെ കാണിക്കുന്നു. ഗ്രാഫിക്സ് വളരെയധികം മികച്ചു നിന്നു. എങ്ങിനെയാണ് റിഗ്ഗിലെ പൊട്ടിത്തെറി ഉണ്ടാകുന്നതെന്ന് ഒരു ചെറിയ ഉദാഹരണം ചിത്രത്തിൻറെ തുടക്കത്തിൽ കാണിച്ചു തരുന്നുണ്ട്. അത് സംവിധായകന്റെ ആ ബുദ്ധിയെ ഞാൻ പ്രശംസിക്കുന്നു. ഒരു സിംബോളിക് അപ്പ്രോച്..
സ്ഫോടനം നടന്നു കഴിയുമ്പോൾ ഒരു ഡ്രാമ മോഡിൽ പോകുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ടോപ് ഗിയറിൽ എത്തുന്നു. പിന്നീട് ഞരമ്പ് വരെ തണുത്തു പോകുന്ന ത്രില്ലിംഗ് അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു യഥാർത്ഥ സംഭവം മുൻപിൽ കാണുന്ന പ്രതീതിയോടു ചിത്രം നമ്മുടെ മുൻപിൽ അവതരിക്കപ്പെടുന്നു. ഒന്രിഖ് ഷെഡിയാക് ചലിപ്പിച്ച ക്യാമറ മികച്ചതായിരുന്നു. ഒരേ പോലെ എരിയൽ ഷോട്ടുകളും ഗ്രൗണ്ട് ഷോട്ടുകളും ക്ളോസപ്പ് ഷോട്ടുകളും നല്ല രീതിയിൽ മിശ്രണം ചെയ്തിരിക്കുന്നു. ശബ്ദമിശ്രണവും മികച്ചു നിന്നു. ഹാൻസ് സിമ്മറിന്റെ കൂടെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ള സ്റ്റീവ് ജെബ്ലോസ്കി ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
മാർക് വാൾബെർഗ്, കർട്ട് റസൽ, ജിയാ റോഡ്രിഗസ്, ധില്ലൻ ഓ ബ്രിയാൻ, കേറ്റ് ഹഡ്സൻ, ജോൺ മാൽക്കോവിച് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാർക്, കർട്ട് റസൽ, ധില്ലൻ എന്നിവർ. വില്ലൻ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡൊണാൾഡിനെ അവതരിപ്പിച്ചത് ജോൺ.
ചുരുക്കത്തിൽ പറഞ്ഞാൽ ദുരന്തം പ്രമേയം ആയി എടുത്ത ഒരു കിടിലൻ ത്രില്ലർ.. തീയറ്ററിൽ നിന്നും കണ്ടാൽ ശരിക്കും എഫക്ടീവ് ആയ ഒരു ഫാസ്റ് പേസ്ഡ് ത്രില്ലർ.
എൻറെ റേറ്റിങ് 08.70 ഓൺ 10
എൻഡ് ക്രെഡിറ്റുകളിൽ ശരിക്കുമുള്ള ആളുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടായി. ഒറ്റ ചോദ്യം മനസ്സിൽ കൂടി മിന്നി മറഞ്ഞു. ഒരു മനുഷ്യന് ഇത്രയും ധീരത ഉണ്ടാവുമോ???
No comments:
Post a Comment