Cover Page

Cover Page

Wednesday, January 20, 2016

115. The Divine Move (Sin-ui Hansu) (2014)

ദി ഡിവൈൻ മൂവ് (സിൻ ഹുയി ഹൻസു ) (2014)



Language : Korean
Genre : Action | Crime| Drama | Neo-Noir | Thriller
Director : Jo Bom-gu
IMDB : 6.7

The Divine Move (Sin Hui Hansu) Thearical Trailer


കൊറിയൻ ചിത്രങ്ങൾ കാണുമ്പോൾ പലപ്പോഴും ഞാൻ വിസ്മയം കൊണ്ട് തരിച്ചു നിൽക്കാറുണ്ട്. അതിനു കാരണം, പുതുവിധ പ്രമേയങ്ങൾ, അവരുടെ വിഷയത്തോടുള്ള സമീപനം, ആഖ്യാനം എല്ലാം കണക്കിലെടുത്തു താരതമ്യം ചെയ്തു നോക്കിയാൽ ലോകത്തിലുള്ള ഏതൊരു സിനിമ ഇണ്ടസ്ട്രിക്കും മുൻപിൽ നിൽക്കും. ഏറ്റവും കൂടുതൽ കാശ് വാരിയെറിയുന്ന ഒരു സിനിമാ നിർമ്മാണ മേഖലയാണ് ഹോളിവുഡ്, അവരെക്കാളും ചിലപ്പോൾ ഒരു പടി മുൻപിൽ നിൽക്കാറുണ്ട് കൊറിയക്കാരുടെ ടെക്നിക്കൽ ബ്രില്ലിയൻസ്. പറഞ്ഞു വന്നത്, അതല്ല, ദി ഡിവൈൻ മൂവ്" എന്നാ ചിത്രം കണ്ടപ്പോൾ, വെറുമൊരു ബോർഡ്‌ ഗേം ആയ ബാടുക് അല്ലെങ്കിൽ ഗോ (ചെസ്സ് പോലെ ചൈനയിലുള്ള ഒരു ചതുരംഗക്കളിയാണ്) വെച്ച് അവർ ഒരു തകർപ്പൻ ആക്ഷൻ ത്രില്ലർ പറഞ്ഞത് തന്നെ അതിനുദാഹരണം ആണ്. ഇങ്ങനെ ഒരു രീതി ആരും പരീക്ഷിചിട്ടില്ലാത്തത് കൊണ്ട് തന്നെ അത് നിയോ-നൊയിർ ജോൺറെയിൽ ഉൾപ്പെടുന്നു.

ടെ സൂക് ഒരു പ്രൊഫഷനൽ ഗോ / ബാടുക് കളിക്കാരൻ ആണ്, പക്ഷെ ഒരു ഭീരുവുമാണ്. ഒരു ദിവസം, സൂക്കിന്റെ ചേട്ടൻ അവനോടു അയാൾക്ക്‌ വേണ്ടി കളിക്കാമോ എന്ന് ചോദിക്കുന്നു. ആദ്യം വിസമ്മതിക്കുന്ന സൂക്, പിന്നീട് മറഞ്ഞിരുന്നു അയാളുടെ ചേട്ടന് വേണ്ടി ഫോണിലൂടെ നിർദേശങ്ങൾ നൽകി കളിക്കുന്നു. അതൊരു വലിയ ദുരന്തത്തിനു വഴി വെയ്ക്കുകയായിരുന്നു. ഇതേ കളി വാതു വെയ്ക്കുന്ന ഭീകര സംഘവുമായിട്ടായിരുന്നു സൂക്കിന്റെ ചേട്ടന്റെ കളി. കളിയിൽ പാളിയപ്പോൾ സൂക്കിന്റെ ചേട്ടനെ കൊന്നു ആ കൊലപാതക കുറ്റം ടെ സൂക്കിന്റെ തലയികെട്ടി വെച്ച് അവനെ ജയിൽവാസത്തിനു അയയ്ക്കുന്നു. 
ജയിലിൽ വെച്ച്, സൂക് ഒരാളെ കണ്ടുമുട്ടി അയാളുമായി ഒരു കരാറിലേർപ്പെടുന്നു , അയാൾക്ക്‌ വേണ്ടി ജയിൽ സൂപ്രണ്ടുമായി ബാടുക് കളിയ്ക്കാമെന്നും പകരം സൂക്കിനെ പോരാടാൻ പഠിപ്പിക്കണമെന്നും പറയുന്നു. ജയിലിൽ അയാൾ ഒരു അദ്രിശ്യമായ ഒരാളുമായി കളിക്കുകയും, നല്ല ഒരു പോരാളിയായി മാറുകയും ചെയ്യുന്നു. ജയിലിൽ നിന്നു മോചിതനായ സൂക് പിന്നീട് കുറച്ചു പേരെ കൂട്ട് പിടിച്ചു തൻറെ ജ്യേഷ്ഠനെ കൊന്നു തൻറെ  ജീവിതം നശിപ്പിച്ചർക്കെതിരെ പക പോക്കാൻ ഇറങ്ങി തിരിക്കുന്നു. 

നായകനായി അഭിനയിച്ച ജ്യൊങ്ങ് അക്ഷരാർത്ഥത്തിൽ മിന്നിച്ചു. ഓരോ സീനും അദ്ദേഹം വളരെ അച്ചടക്കത്തോടെയും അതേ സമയം ഒരു മാസ് പരിവേഷം നില നിർത്തിക്കൊണ്ടുമാണ് ചെയ്തത്. ക്രൂരനായ വില്ലനായി വന്ന ലിയോ ബ്യൊം നായകൻറെ അതെ ലെവലിൽ തന്നെ നിന്നു. ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ച കലാകാരന്മാർ എല്ലാവരും തന്നെ തങ്ങളുടെ ജോലി വൃത്തിയായി ചെയ്തത് കൊണ്ട് തന്നെ സിനിമ ആസ്വദിക്കാൻ ഒരു സാധാരണ പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാവില്ല.

ഒരു ഗേമിനെ ആസ്പദമാക്കിയുള്ള പടം എന്ന് വിചാരിച്ചു കാണാൻ തുടങ്ങിയതാണ്, എന്നാൽ എന്നെ അമ്പരപ്പിച്ചു കൊണ്ട് രക്തച്ചൊരിച്ചിലും  നിരവധിഫൈറ്റ് രംഗങ്ങളാൽ സമ്പുഷ്ടമായ ഒരു ആക്ഷൻ ത്രില്ലറാണ്. ചില ആക്ഷൻ / ഫൈറ്റ് സീനുകൾ കണ്ടിരിക്കുന്ന നമുക്ക് തന്നെ യഥാർത്ഥമായി തന്നെ ഫീൽ ചെയ്യും. പ്രത്യേകിച്ച് ഒരു ചെറിയ റെസ്ടോറൻറിൽ ഉള്ള ഒരു ചെറിയ ആക്ഷൻ സീൻ. ഹോ!!! എന്തോ ഒരു ഫീലിംഗ് ആയിരുന്നു. ആദ്യ പത്തു മിനുട്ട് കൊണ്ട് തന്നെ കഥയുടെ ഗതി മാറുന്നു എന്നതാണ് വേറൊരു ഹൈലൈറ്റ്. നല്ല വേഗതയാർന്ന കഥാഖ്യാനം ആയിരുന്നു സംവിധായകൻ ഇവിടെ അവലംബിച്ചത്, അത് മൂലം ഒരു തരത്തിലും ബോറടിയ്ക്കാതെ പിടിച്ചിരുത്താൻ പോന്ന രീതിയിലുള്ള അവതരണവും. പശ്ചാത്തലസംഗീതം ഓരോ സന്ദർഭത്തിലും മികച്ചു നിന്നു.

ഒരു കിടിലൻ ആക്ഷൻ ചിത്രം കാണണമെന്നു ആഗ്രഹമുള്ളവർ കാണാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.3 ഓൺ 10

No comments:

Post a Comment