Cover Page

Cover Page

Monday, February 15, 2016

124. The Finest Hours (2016)

ദി ഫൈനസ്റ്റ് ഹൗർസ് (2016)




Language : English
Genre : Action | Drama | History
Director : Craig Gillespie
IMDB : 7.1

The Finest Hours Theatrical Trailer


ക്രേഗ് ഗില്ലസ്പി എനിക്കിഷ്ടപ്പെട്ട ഒരു സംവിധായകൻ ആണ്. അദ്ദേഹത്തിന്റെ മില്ലിയൻ ഡോളർ ആം ഫ്രൈറ്റ് നൈറ്റ് ഒക്കെ ഇഷ്ടപ്പെട്ട ചിത്രങ്ങളില ഒന്നാണ്. അദ്ദേഹവും വാൾട്ട് ഡിസ്നിയും ഒരുമിച്ചു ചേർന്ന് ഒരു ചരിത്രപ്രധാനമായ ഒരു അപകടകഥയെ ആസ്പദമാക്കി ചെയ്ത ചിത്രമാണ് ദി ഫൈനസ്റ്റ് ഹൗർസ്. മൈക്കിൾ ജെ. റ്റൗഗിയാസും കേസി ഷേർമാനും ചേർന്ന് രചിച്ച The Finest Hours: The True Story of the U.S. Coast Guard's Most Daring Sea Rescue എന്ന പുസ്തകത്തെ ആസ്പദമാക്കി എറിക് ജോൺസനും സ്കോട്ട് സിൽവറും പോൾ ടാമസേയും ഒരുമിച്ചു ചേർന്ന് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. ക്രിസ് പൈൻ, എറിക് ബാന, കേസി അഫ്ലക്, ബെൻ ഫൊസ്റ്റർ എന്നാ നിരവധി പരിചിത മുഖങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1952ൽ മസാച്ചുസെറ്റ്സ് പട്ടണത്തിലെ ചതാം എന്ന   ഒരു തീരദേശത്തെ ചുങ്കകാവൽക്കാരൻ (coast -guard) ആണ് ബേർണി. ബേർണി മിരിയം എന്ന പെൺകുട്ടിയുമായി സ്നേഹത്തിലാകുന്നു. മിരിയം ഏപ്രിൽ 16നു തന്നെ വിവാഹം കഴിക്കണം എന്ന് ബേർണിയോട് ആവശ്യപ്പെടുന്നു. പക്ഷെ, തങ്ങളുടെ നിയമം അനുസരിച്ച് തങ്ങളുടെ മേലധികാരിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അവിടുത്തെ കാവൽക്കാർക്കു കല്യാണം കഴിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, ബേർണി തന്റെ മേലധികാരിയോടു അടുത്തു അതെ പറ്റി സംസാരിക്കുവാൻ ചെല്ലുമ്പോൾ തങ്ങളുടെ തീരത്ത്‌ നിന്നും 10 മൈൽ അകലെ ഒരു എണ്ണവാഹിനി കപ്പൽ തകരുകയും, ആ കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കുക എന്ന ദൗത്യം ഏൽപ്പിക്കുന്നു. പ്രക്ശോപിതമായ കടലിലൂടെ അവർ നാല് പേർ പ്രയാണം തുടങ്ങുന്നു. വെറും 12 പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 32 പേരെ രക്ഷിക്കണം എന്നാ ദൌത്യമാണ് അവർ ഏറ്റെടുക്കുന്നത്. ശേഷം സ്ക്രീനിൽ.

ഒരു സംഭവകഥയെ അതിന്റെ കാര്യഗൌരവം കണക്കിലെടുത്ത്, ക്രൈഗ് ഗില്ലസ്പി ഈ ചിത്രം അനിയിചോരുക്കിയിട്ടുണ്ട്. സ്ക്രീൻപ്ലേ മികവുറ്റതാക്കിയത് കൊണ്ട് തന്നെ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പശ്ചാത്തല സംഗീതം വേറിട്ട്‌ നിന്നിരുന്നുവെങ്കിലും മിക്സിംഗ് വളരെ മോശം എന്നെ പറയേണ്ടൂ. ഡയലോഗുകൾക്ക് വ്യക്തത തീരെ ഇലായിരുന്നു. അത് ചിത്രത്തിൻറെ ചില ഘട്ടങ്ങളിൽ പിന്നോക്കം വലിയ്ക്കുന്നുണ്ട്‌. പ്രണയരംഗങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്നു അത് നന്നാക്കുകയും ചെയ്തു സംവിധായകൻ. ഗ്രാഫിക്സ് വളരെ മികച്ച ക്രൂ തന്നെയായിരുന്നു എന്ന് തിരശീലയിൽ നിന്നും തന്നെ മനസിലാക്കാം. കടലിൽ ഉള്ള സീനുകളും അവരുടെ യാത്രകളും, കപ്പലിലുള്ള സീനുകളും ശ്രദ്ധേയം തന്നെയാണ്. പാതി മാത്രമുള്ള കപ്പൽ കൊണ്ടുള്ള പ്രയാണം അതിലെ ജോലിക്കാർ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അധികം വലിച്ചു നീട്ടാതെ മിതമായരീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. അവസാന ക്രെഡിറ്റുകളിൽ അൻപതുകളിൽ എടുത്ത ചിത്രങ്ങൾ ഒക്കെ കാണിക്കുന്നതും ചിത്രത്തിന് മിഴിവ് കൂട്ടുന്നു. 

മുഖ്യ കഥാപാത്രമായ ക്രിസ് പൈൻ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അദ്ദേഹം എല്ലാ രീതിയിലും ഒരു മുതിർന്ന നടൻറെ സ്വാഭാവിക പ്രകടനം ആണ് നടത്തിയത്. ബെൻ ആഫ്ലക്കിന്റെ സഹോദരനും ഹോളിവുഡിലെ നല്ല ഒരു നടനെന്നും വിശേഷിപ്പിക്കുന്ന കേസി ആഫ്ലക്ക് കപ്പലിന്റെ കപ്പിത്താൻ എന്നാ കഥാപാത്രം അനായാസേന ചെയ്തു. അവസാന നിമിഷങ്ങളിൽ റ്റൈറ്റാനിക്കിലെ കപ്പിത്താനെ അദ്ദേഹം ഓർമ്മിപ്പിച്ചു. എറിക് ബാന ചെറുതെങ്കിലും നല്ല ഒരു റോൾ കൈകാര്യം ചെയ്തു. ബെന് ഫൊസ്റ്റർ ക്രിസ് പൈനിന്റെ സഹചാരി എന്ന റോളും പ്രശംസനാവഹം ആയിരുന്നു. നായകനായ ക്രിസിന്റെ പ്രേമഭാജനം എന്ന റോളിൽ ബൊർജിയ സീരിസിലൂടെ പ്രശസ്തയായ ഹോളിഡെ ഗ്രഞ്ചെർ നന്നായി ചെയ്തു. വികാരവതിയായി തന്റെ പ്രണയത്തെ കാത്തു നില്ക്കുന്ന സീനുകളിൽ വളരെ നന്നായിരുന്നു. ചെറു റോളുകൾ ചെയ്ത കലാകാരന്മാർ നന്നായിരുന്നു.

കഥാപാത്രവികസനത്തിന് ഇത്തിരി സമയം എടുത്തു, സൌണ്ട് മിക്സിങ്ങിലെ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ ഒരു തവണ യാതൊരു മടിയുമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഒരു പരമാർത്ഥ ത്രില്ലർ.

എൻറെ റേറ്റിംഗ് 7.1 ഓൺ 10  


No comments:

Post a Comment